‘കടം കോടികൾ’, കുട്ടികൾ ജീവൻ ഒടുക്കിയത് മൊബൈൽ വിറ്റ സങ്കടത്തിൽ

ആത്മഹത്യ എന്ന നിഗമനത്തിലാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്

ഗാസിയാബാദിൽ കൊറിയൻ ഗെയിമിന് അടിമപ്പെട്ട് പ്രായപൂർത്തി ആകാത്ത മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അച്ഛൻ തങ്ങളുടെ മൊബൈലുകൾ വാങ്ങിവെച്ചതിൽ മൂവരും കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നുവെന്നും മൂവർക്കും അച്ഛനെ വലിയ കാര്യമായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.

കൊറിയൻ ഗെയിമിന് അടിമപ്പെട്ടതിന് ശേഷമാണ് കുട്ടികളുടെ മൊബൈൽ ഫോണുകൾ പിതാവ് വാങ്ങിവെച്ചത്. പിന്നാലെ വൈദ്യുതി ബില്ലുകൾ അടയ്ക്കാനായി പിതാവ് ഈ മൊബൈലുകൾ വിറ്റു. ഇത് കുട്ടികളിൽ വലിയ മാനസികാഘാതമാണ് ഉണ്ടാക്കിയത്. കെട്ടിടത്തിൽ നിന്ന് ചാടിമരിച്ച അന്ന് രാത്രി കുട്ടികൾ തങ്ങളുടെ അമ്മയുടെ ഫോൺ കൈക്കലാക്കിയിരുന്നു. എന്നാൽ അതിൽ നിന്ന് കൊറിയൻ ആപ്പുകളും മറ്റും ഇവർക്ക് ആക്‌സസ് ചെയ്യാൻ കഴിഞ്ഞില്ല. ഇതുമൂലമാണ് നിഷിക, പ്രാചി, പഖി എന്നീ സഹോദരിമാർ ചാടിമരിച്ചത് എന്നാണ് വിവരം.

കുട്ടികളുടെ മാതാപിതാക്കളെ സംബന്ധിച്ചും ചില വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുട്ടികളുടെ അച്ഛൻ സ്റ്റോക്ക് ബ്രോക്കറായിരുന്നു. ഇയാൾക്ക് നിലവിൽ രണ്ട് കോടി രൂപ കടമുണ്ട്. വളരെ കഷ്‌ടപ്പെട്ടായിരുന്നു ഇയാൾ കുടുംബം നയിച്ചിരുന്നത്. ഇതിന് പുറമെ പിതാവിന് മൂന്ന് ഭാര്യമാർ ഉണ്ടായിരുന്നുവെന്നും അവരെല്ലാം നേർ സഹോദരിമാർ ആയിരുന്നുവെന്നുമുള്ള വിചിത്ര വിവരവും പുറത്തുവന്നിട്ടുണ്ട്.

സുജാത (നിഷികയുടെ അമ്മ), ഹീന (പ്രാചിയുടെയും പഖിയുടെയും അമ്മ), ടീന എന്നിവരാണ് മൂന്ന് ഭാര്യമാർ. ഇതിന് പുറമെ പിതാവിന് മറ്റൊരു ലിവ് ഇൻ പങ്കാളിയുണ്ടായിരുന്നു. 2015ൽ ഇവർ മറ്റൊരു ഫ്ളാറ്റിന് മുകളിൽ നിന്ന് വീണു മരിക്കുകയായിരുന്നു. ഇത് ആത്മഹത്യയാണെന്ന് കണ്ടെത്തി പൊലീസ് കേസ് തള്ളി.

കുട്ടികൾക്ക് തങ്ങളുടെ അച്ഛനെ ഭയങ്കര ഇഷ്‌ടമായിരുന്നുവെന്നും പൊലീസ് പറയുന്നു. അതിനാലായിരിക്കാം ആത്മഹത്യാ കുറിപ്പിൽ മൂവരും അച്ചനെ പരാമർശിച്ചത്. അമ്മമാരുടെ പേരുകൾ ഒരിടത്തും ഇല്ല. ആത്മഹത്യാ കുറിപ്പും കുട്ടികളുടെ സന്ദേശങ്ങളും തുടങ്ങിയവയെല്ലാം വിരലടയാള പരിശോധനക്കായി ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.

ആത്മഹത്യ എന്ന നിഗമനത്തിലാണ് നിലവിൽ പൊലീസ് കേസ് അന്വേഷിക്കുന്നത്. കൊറിയൻ കണ്ടന്റുകളോടുള്ള കുട്ടികളുടെ ഭ്രമം, കുടുംബ സാഹചര്യങ്ങൾ തുടങ്ങിയ വശങ്ങളെല്ലാം പൊലീസ് പരിശോധിച്ചു വരികയാണ്. സഹോദരിമാരുടെ മുറിയിൽ നിന്ന് കണ്ടെടുത്ത കുറിപ്പ് പ്രകാരം മൂവർക്കും കൊറിയൻ സംസ്കാരത്തോടും കണ്ടന്റുകളോടും വലിയ അഭിനിവേശമാണുള്ളത്. ഇതായിരിക്കാം മരണകാരണം എന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്.

ഫെബ്രുവര് നാലിനാണ് സഹോദരിമാരായ മൂന്ന് പെൺകുട്ടികൾ ഗാസിയാബാദിലെ ഫ്ലാറ്റിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്‌തത്. ഗാസിയാബാദിലെ ഭാരത് സിറ്റി എന്ന റെസിഡൻഷ്യൽ ടൗൺഷിപ്പിൽ പുലർച്ചെ രണ്ട് മണിക്കാണ് സംഭവം.

ഓൺലൈൻ ടാസ്‌ക് അടിസ്ഥാനമാക്കിയുള്ള കൊറിയൻ ഗെയിമിന് അടിമപ്പെട്ടവരായിരുന്നു പെൺകുട്ടികൾ. പഠനത്തിൽ ശ്രദ്ധിക്കാൻ ഇവർക്ക് താത്പര്യമില്ലായിരുന്നു. നിരവധി കുറിപ്പുകൾ എഴുതിവെച്ച ശേഷമാണ് പെൺകുട്ടികൾ ജീവനൊടുക്കിയത്. ഇതിൽ പിതാവിനോട് ക്ഷമാപണം നടത്തുന്ന കുറിപ്പുമുണ്ട്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അതൃപ്തി തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...