മുഖ്യമന്ത്രി ‘ഉമ്മാക്കി’ കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി

കേന്ദ്രസര്‍ക്കാര്‍ വലിയ കൊള്ളയാണ് നടത്തുന്നതെന്നും കെഎന്‍ ബാലഗോപാല്‍

വിലക്കയറ്റവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷ, പ്രതിപക്ഷ വാക്‌പ്പോര്. പ്രതിപക്ഷത്ത് നിന്ന് മുന്‍ ധനമന്ത്രി കൂടിയായ കെഎന്‍ ബാലഗോപാല്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം എന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ ആവശ്യം. വിലക്കയറ്റം മൊത്തത്തില്‍ ഉണ്ടാക്കിയിരിക്കുന്ന ആഘാതം എന്താണെന്ന് പരിശോധിക്കേണ്ടത് ഉണ്ടെന്നായിരുന്നു മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞത്.

കുറച്ച് ദിവസം കൂടി ലഭിച്ചാല്‍ മാത്രമേ അതില്‍ തീരുമാനം പറയാന്‍ സാധിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. പെട്രോള്‍ വിലവര്‍ധനവ് അടക്കം ഗുരുതരമായ പ്രതിസന്ധി സൃഷ്‌ടിക്കുന്നതായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും പറഞ്ഞു. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞ് അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം വാക്കൗട്ട് ചെയ്‌തു.

അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാക്കളായ കെപി ധനപാലനും കെപി ഉണ്ണികൃഷ്‌ണനും ആദരമര്‍പ്പിച്ചു കൊണ്ടാണ് സഭ ആരംഭിച്ചത്. ഇതിനിടെ ഡെപ്യൂട്ടി സ്‌പീക്കര്‍ തെരഞ്ഞെടുപ്പും നടന്നു. ഇതിന് പിന്നാലെയാണ് വിലക്കയറ്റം ഉയര്‍ത്തി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അടിയന്തര പ്രമേയ നോട്ടീസിലെ ചില ഭാഗങ്ങള്‍ ഭാഗികമായി ശരിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പെട്രോള്‍, ഡീസല്‍ വില ഒന്നോ, രണ്ടോ പ്രാവശ്യമല്ല കൂടിയത്. നാല് പ്രാവശ്യമാണ് വില വര്‍ധനവ് ഉണ്ടായത്. ഗള്‍ഫ് യുദ്ധത്തിൻ്റെ പശ്ചാത്തലത്തിലാണ് നിരന്തരം പെട്രോള്‍ വില കൂട്ടുന്നത്. ഏത് സമയത്തും വർധനവ് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടാണ് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിലവര്‍ധനവ് താഴേക്ക് പോയിട്ട് ചര്‍ച്ച ചെയ്യാം എന്ന് പറയുന്നത് ശരിയല്ലെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. ഹോട്ടലുകള്‍ ഭാഗികമായി പ്രവര്‍ത്തിക്കാത്ത സ്ഥിതിയാണ്. വിലവര്‍ധനവ് വരുമ്പോള്‍ മുമ്പ് എങ്ങനെയാണ് ചെയ്‌തിരുന്നത്. അന്നത്തെ മുഖ്യമന്ത്രി നികുതിയിളവ് ആവശ്യപ്പെട്ട് സമരം ചെയ്‌ത ആളാണ്. കേന്ദ്രസര്‍ക്കാരിൻ്റെ നിലപാടിനെതിരെ ശക്തമായ അഭിപ്രായം പറയേണ്ടതുണ്ട്.

കേന്ദ്രസര്‍ക്കാര്‍ വലിയ കൊള്ളയാണ് നടത്തുന്നതെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. പാചകവാതകത്തിന് സബ്‌സിഡി കൊടുക്കണം. ഭരണപക്ഷത്ത് ഇരുന്നപ്പോഴും പ്രതിപക്ഷത്ത് ഇരിക്കുമ്പോഴും തങ്ങള്‍ക്ക് ഇതേ നിലപാടാണ്. 2018 ല്‍ നിരന്തരമായി വിലവര്‍ധനവ് വന്നപ്പോള്‍ തങ്ങള്‍ നികുതിയിളവ് കൊടുത്തിട്ടുണ്ട്. കേന്ദ്രത്തിനെതിരെ അന്ന് സര്‍ക്കാര്‍ നടത്തിയ സമരത്തിന് യുഡിഎഫ് പിന്തുണ നല്‍കിയിരുന്നില്ല. ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാനുള്ള തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിൻ്റെ കാലത്ത് പെട്രോള്‍, ഡീസല്‍ അധിക നികുതി വേണ്ടെന്ന് വെച്ചിട്ടുണ്ടെന്ന് ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 619 കോടി രൂപയാണ് അന്ന് വേണ്ടെന്നു വെച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിൻ്റെ കാലത്ത് 3,100 കോടി രൂപയുടെ അധിക വരുമാനം ഉണ്ടായിട്ടുണ്ട്. ഒരു രൂപ പോലും കുറച്ചിട്ടില്ല. നികുതി കുറക്കുന്ന മണ്ടത്തരങ്ങള്‍ ഇടത് സര്‍ക്കാര്‍ കാണിക്കില്ലെന്നാണ് അന്ന് തോമസ് ഐസക് പറഞ്ഞത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഏറ്റവും കൂടുതല്‍ ഉണ്ടായത് കഴിഞ്ഞ 11 മാസത്തിനിടയിലാണ്. അതില്‍ ഇടപെടുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പരാജയമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കരിഞ്ചന്ത തടയുന്നതിനായി സര്‍ക്കാരിൻ്റെ ഭഗത്തുനിന്ന് കര്‍ശന നടപടിയുണ്ടാകും. എല്‍പിജി ക്ഷാമം ഇല്ലാതിരിക്കാനും ശക്തമായി ഇടപെടും. ഇടത് സര്‍ക്കാരിൻ്റെ സെസ് കൂട്ടാനുള്ള തീരുമാനം തെറ്റായ നടപടിയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരാണ് അപകടം മുഴുവന്‍ ഉണ്ടാക്കിയത്. കഴിഞ്ഞ സര്‍ക്കാരിൻ്റെ കാലത്തെ കുറവുകള്‍ മനസിലാക്കി അതിശക്തമായ നടപടികള്‍ സ്വീകരിക്കും. വില വര്‍ധനവ് തടയാനുള്ള നടപടിക്കായിരിക്കും ആദ്യ പ്രയോരിറ്റി.

സംസ്ഥാനത്തെ തന്നെ വിസ്‌മയിയിപ്പിക്കുന്ന ധവളപത്രം വരുന്നുണ്ട്. ഈ പറഞ്ഞതിനൊക്കെയുള്ള കൃത്യമായ മറുപടി അതിലുണ്ട്. അന്ന് കേന്ദ്രത്തില്‍ നിന്ന് എന്ത് കിട്ടി, ഇന്ന് എന്ത് കിട്ടുന്നില്ല എന്നതടക്കമുള്ള കാര്യം അതിലുണ്ടാകും. വൈറ്റ് പേപ്പറില്‍ സഭക്ക് മുന്നില്‍വെക്കേണ്ട സുപ്രധാന രേഖയാണത്. അതിലുള്ള കാര്യങ്ങള്‍ പറയുന്നതില്‍ പരിമിതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിലക്കയറ്റവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോട അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചു.

മുഖ്യമന്ത്രിയുടേത് നിര്‍ഭാഗ്യകരമായ പ്രതികരണമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. പെട്രോള്‍, ഡീസല്‍ വില ഗുരുതരമായ പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു. പ്രശ്‌നത്തിൻ്റെ വിശദാംശങ്ങളിലേക്ക് കടക്കാതെ മുഖ്യമന്ത്രി മുഖവര പറഞ്ഞുനിര്‍ത്തി. കോണ്‍ഗ്രസ് തുടങ്ങി വെച്ചത് ബിജെപി അതിശക്തമായി തുടരുന്ന കാഴ്‌ചയാണ് കാണുന്നത്. എണ്ണ കമ്പനികള്‍ രണ്ട് ലക്ഷം കോടി രൂപ വരെ ലാഭം ഉണ്ടാക്കി. 2004ല്‍ പെട്രോള്‍ വില 33 രൂപയായിരുന്നു. ഇപ്പോള്‍ അത് 115 രൂപയായി. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല.

ഈ നിലപാട് സ്വീകരിക്കരുതെന്ന് വിമര്‍ശിക്കാന്‍ തയ്യാറാകേണ്ടേ. കേന്ദ്രം ഇന്ധനവില കൂട്ടുമ്പോഴെല്ലാം അതിൻ്റെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിൻ്റെ മേല്‍ കെട്ടിവയ്ക്കാന്‍ ആയിരുന്നു ഇന്നത്തെ മുഖ്യമന്ത്രി അന്നത്തെ പ്രതിപക്ഷ നേതാവിൻ്റെ റോളില്‍ ചെയ്‌തത്. സംസ്ഥാനം നികുതി കുറച്ചാല്‍ ജനങ്ങള്‍ക്ക് നേരിട്ട് ആശ്വാസം ലഭിക്കുമെന്ന് അന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്ത് സാധാരണ വിലക്കയറ്റമല്ല. അതിരൂക്ഷമായ സാഹചര്യമാണുള്ളത്. കെഎസ്ആര്‍ടിസി അടക്കം വലിയ പ്രതിസന്ധിയിലാകും. 2018ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ നികുതി കുറക്കാന്‍ തയ്യാറായി. അന്ന് പ്രതിപക്ഷ നേതാവ് ആയിരിക്കുമ്പോള്‍ പറഞ്ഞ വാക്ക് പാലിക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ? ധവളപത്രം വരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് വരുന്ന ഘത്തട്ടില്‍ കാണാം. അതിനെ കുറിച്ച് എന്താണോ പറയേണ്ടത് അത് തങ്ങള്‍ അപ്പോള്‍ പറഞ്ഞോളം. ധവളപത്രം എന്ന ‘ഉമ്മാക്കി’ കാണിച്ച് തങ്ങളുടെ വായടപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതിന് പിന്നാലെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിടുകയായിരുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യ ഹർജിയെ ശക്തമായി എതിർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേരള ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. അന്വേഷണം തടസ്സപ്പെടുത്താനും ഉദ്യോഗസ്ഥരെ...

Keep exploring...

വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസ്: സിബിഐ കുറ്റപത്രം; സ്വപ്ന സുരേഷ് ഉൾപ്പെടെ ആറുപേർ പ്രതികൾ

വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ് ഉൾപ്പെടെ ആറു പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. ആദ്യ കുറ്റപത്രത്തിൽ മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ പേര്...

മുഖ്യമന്ത്രിക്കെതിരെ മഹിളാ കോണ്‍ഗ്രസ് പ്രമേയം; ‘അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണം’

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രമേയം ഐക്യകണ്ഠേന പാസാക്കിയത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണമെന്നും, പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണമെന്നും...

Related Articles

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യ ഹർജിയെ ശക്തമായി എതിർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേരള ഹൈക്കോടതിയിൽ...

ഇറാനെതിരായ ആക്രമണം താൽക്കാലികമായി റദ്ദാക്കി അമേരിക്ക; കരാറിന് തയ്യാറായാൽ ചർച്ചയെന്ന് ട്രംപ്

ഇറാനുമായി വേഗത്തിൽ ഒരു കരാറിലെത്താൻ കഴിയുമെന്ന പ്രതീക്ഷയിൽ, ഇറാനെതിഎരായ ആസൂത്രിത സൈനിക ആക്രമണം റദ്ദാക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

കനത്ത മഴ; കേരളത്തിൽ എട്ട് മരണം; 209 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കനത്ത മഴയിൽ കേരള സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. മഴക്കെടുതികളിൽ ഇതുവരെ എട്ട് പേർ മരിച്ചതായും അത്രയും...

അയോധ്യ മെഡിക്കൽ കോളേജിൽ ബോംബ് നിർമ്മാണ കുറിപ്പ് കണ്ടെത്തി; വിദ്യാർത്ഥി കസ്റ്റഡിയിൽ

അയോധ്യയിലെ രാജർഷി ദശരഥ് ഓട്ടോണമസ് സ്റ്റേറ്റ് മെഡിക്കൽ കോളേജിലെ എക്സ്-റേ വിഭാഗത്തിൽ നിന്ന് ബോംബ് നിർമ്മാണവുമായി ബന്ധപ്പെട്ട കൈപ്പടയിലെഴുതിയ...

അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്; ഇഡാഹോയിലെ റെസ്റ്റോറന്റിൽ അക്രമം; നിരവധിപേർ കൊല്ലപ്പെട്ടു

അമേരിക്കയെ വീണ്ടും ഞെട്ടിച്ചുകൊണ്ട് തെക്കൻ ഇഡാഹോയിലെ ട്വിൻ ഫാൾസിൽ വെടിവയ്പ്പ്. പ്രശസ്തമായ 'ഇൻ-എൻ-ഔട്ട് ബർഗർ' റെസ്റ്റോറന്റ് ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിൽ...

ബ്രോഡ് കൊടുമുടിയില്‍ വന്‍ ഹിമപാതം; പ്രശസ്ത പർവതാരോഹകൻ നിർമ്മൽ പുർജ ഉൾപ്പെടെ 10 പേർ മരിച്ചു

പർവതാരോഹണ ലോകത്തെ നടുക്കി പാകിസ്ഥാൻ- ചൈന അതിർത്തിയിലെ കാരക്കോറം പർവതനിരകളിലെ ബ്രോഡ് കൊടുമുടിയിലുണ്ടായ വൻ ഹിമപാതത്തിൽ പ്രശസ്ത പർവതാരോഹകൻ...

പിഎസ്‌സി യുപി സ്‌കൂള്‍ അധ്യാപക പരീക്ഷ തട്ടിപ്പ്; രണ്ടുപേർ കുറ്റക്കാർ

കോട്ടയത്തെ പിഎസ്‌സി യുപി സ്‌കൂള്‍ അധ്യാപക പരീക്ഷയില്‍ വ്യാജ ഹാള്‍ടിക്കറ്റ് നിർമ്മിച്ച് ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ കേസിൽ രണ്ടുപേരെ...

ഓരോ ആഴ്ചയും ഒരു ടൺ ബഹിരാകാശ മാലിന്യം ഭൂമിയിലേക്ക് തിരിച്ചെത്തുന്നു

ബഹിരാകാശ പര്യവേക്ഷണവും ഉപഗ്രഹ വിക്ഷേപണങ്ങളും അതിവേഗം വർധിക്കുന്നതിനിടെ, ഭൂമിയെ ലക്ഷ്യമിട്ട് മറ്റൊരു വെല്ലുവിളിയും ശക്തമാകുന്നു. ഓരോ ആഴ്ചയും ഏകദേശം...