സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലെ വെള്ളപ്പൊക്കത്തിൽ മൂന്ന് മരിച്ചവരിൽ മലയാളി വിദ്യാർത്ഥിയും

കാലവർഷവും വെള്ളപ്പൊക്കവും കണക്കിലെടുത്ത് യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്താത്ത അധികൃതർ

ന്യൂഡെൽഹി: കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കമുണ്ടായ ഡൽഹിയിലെ ഓൾഡ് രാജേന്ദ്ര നഗറിലെ റാവു ഐഎഎസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ബേസ്‌മെൻ്റിൽ കുടുങ്ങി മരിച്ച മൂന്ന് സിവിൽ സർവീസ് വിദ്യാർത്ഥികളിൽ ഒരു മലയാളിയും. ശനിയാഴ്‌ച വൈകുന്നേരമാന് അപകടം.

താനിയ സോണി(25), ശ്രേയ യാദവ് (25), നവീൻ ഡെൽവിൻ (28) എന്നിവരാണ് ദാരുണമായി മരിച്ചത്. താനിയ തെലങ്കാനയിലും ശ്രേയ ഉത്തർപ്രദേശിലും നവിൻ കേരളത്തിലും (എറണാകുളം) താമസക്കാരായിരുന്നു. സിവിൽ സർവീസ് മോഹികളായിരുന്നു ഇവരെല്ലാം.

രക്ഷാപ്രവർത്തനം തുടങ്ങി മണിക്കൂറുകൾക്ക് ശേഷമാണ് രണ്ട് വിദ്യാർത്ഥിനികളുടെ മൃതദേഹം പുറത്തെടുത്തത്. മൂന്നാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹം രാത്രിയോടെയാണ് കണ്ടെടുത്തത്.

150 ഓളം പേർക്ക് ഇരിക്കാവുന്ന ഒരു ലൈബ്രറിയാണ് ബേസ്‌മെൻ്റിൽ ഉണ്ടായിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ പറയുന്നു. പെട്ടെന്ന് വെള്ളം കയറിയപ്പോൾ നിരവധി വിദ്യാർത്ഥികൾ അവിടെ ഉണ്ടായിരുന്നു.

കോച്ചിംഗ് സെൻ്റർ നിർമ്മിച്ചത് ചരിവുള്ള ഒരു തെരുവിലാണ്. കനത്ത മഴയ്ക്ക് ശേഷം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് വെള്ളം പെട്ടെന്ന് എത്തിയതിൻ്റെ കാരണങ്ങളിലൊന്ന് ഇതാണ്. വെള്ളത്തിൻ്റെ കുത്തൊഴുക്ക് അടിത്തട്ടിലെ വാതിൽ തകർത്തതായും റിപ്പോർട്ടുണ്ട്. റോഡിലെ അഴുക്കുചാൽ കവിഞ്ഞൊഴുകിയതാണോ വെള്ളക്കെട്ടിന് കാരണമായതെന്നും അന്വേഷിക്കുന്നുണ്ട്.

വെള്ളപ്പൊക്കത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഫർണിച്ചറുകൾ പൊങ്ങിക്കിടക്കാൻ തുടങ്ങിയെന്നും ഏഴ് മണിക്കൂറിലധികം രക്ഷാ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചതായും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഡൽഹി ഫയർ ഡിപ്പാർട്ട്‌മെൻ്റ് പറയുന്നതനുസരിച്ച്, കോച്ചിംഗ് സ്ഥാപനത്തിൻ്റെ ബേസ്‌മെൻ്റ് വെള്ളത്തിനടിയിലായതിനെ കുറിച്ച് ശനിയാഴ്‌ച രാത്രി ഏഴുമണിയോടെ റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിളിൽ നിന്ന് ഫോൺ കോൾ ലഭിക്കുകയായിരുന്നു. ഇതേതുടർന്നാണ് രക്ഷാപ്രവത്തനം നടത്തിയത്.

വൻ ദുരന്തമാണ് ഡൽഹിയിൽ സംഭവിച്ചത്. കാലവർഷവും വെള്ളപ്പൊക്കവും കണക്കിലെടുത്ത് യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്താത്ത അധികൃതർക്കെതിരെ, വ്യാപക പ്രതിഷേധമാണ് ഉയർന്നു വരുന്നത്. ഡൽഹിയിൽ വിദ്യാർത്ഥികളുടെ കനത്ത പ്രതിഷേധം നടക്കുകയാണ്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...