കോവിഡ് വൈറസ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.ഓരോ നാലു മാസത്തിനും പുതിയ വകഭേദങ്ങള്‍ രൂപപ്പെടുന്നതിനാല്‍ കോവിഡ് യൂറോപ്പിലും ഏഷ്യയിലും കടുത്ത ഭീഷണി ഉയര്‍ത്തുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഓരോ വ്യക്തിക്കും വാക്സിനേഷൻ നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ സർക്കാരുകളോടും ഫാർമ കമ്പനികളോടും ഒരുമിച്ച് പ്രവർത്തിക്കാനും അദ്ദേഹം പറഞ്ഞു. ഇപ്പോൾ പല രാജ്യങ്ങളും തങ്ങളുടെ രണ്ടാമത്തെ ബൂസ്റ്റർ ഡോസുകൾക്കായി തയ്യാറെടുക്കുമ്പോൾ, മനുഷ്യരാശിയുടെ മൂന്നിലൊന്ന് വാക്സിനേഷൻ ലഭിക്കാത്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ ഒരോ ദിവസവും 15 ലക്ഷം കോവിഡ് കേസുകളാണ് ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. അതേസമയം, ഏഷ്യയുടെ ചില ഭാഗങ്ങളില്‍ കോവിഡ് വ്യാപനം തുടരുകയാണ്. എന്നാൽ യൂറോപ്പില്‍ ഉടനീളം പുതിയ തരംഗമാണ് കാണുന്നത്. കോവിഡ് വൈറസിന്റെ ഒമൈക്രോൺ വേരിയൻറ് കാരണം മൂന്നാം തരംഗത്തിൽ ഉയർന്ന മരണനിരക്ക് ലോകം കണ്ടെന്നും കോവിഡിന് എത്ര വേഗത്തിൽ പരിവർത്തനം ചെയ്യാനും വ്യാപിക്കാനും കഴിയും എന്നതിന്റെ അമ്പരപ്പിക്കുന്ന ഓർമ്മപ്പെടുത്തലാണതെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ചില രാജ്യങ്ങളില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും കൂടിയ മരണ നിരക്കും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. കോവിഡിന്റെ വ്യാപന ശേഷി എത്രത്തോളം വേഗമുള്ളതാകാമെന്നതിന്റെ സൂചനയാണ് ഒമിക്രോണ്‍ വകഭേദത്തിന്റെ വരവ്. മുന്‍ നിര രാജ്യങ്ങള്‍ രണ്ടാം ബൂസ്റ്റര്‍ ഡോസിനായി ഒരുങ്ങുമ്പോള്‍ മനുഷ്യരാശിയുടെ മൂന്നിലൊന്ന് ഇനിയും ഒറ്റ വാക്‌സിന്‍ പോലും എടുക്കാതെ തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി



