എഐ 171 വിമാന അപകടം; നഷ്‌ട പരിഹാരത്തിന് 65 കുടുംബങ്ങൾ യുഎസ് നിയമ സ്ഥാപനമായ ബീസ്ലി അല്ലനെ നിയമിച്ചു

ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറിൻ്റെയും കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൻ്റെയും ഡാറ്റ പുറത്തു വിടണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു

ജൂൺ 12ന് ഉണ്ടായ ഭീകരമായ എയർ ഇന്ത്യ വിമാന അപകടത്തിൽ ബന്ധുക്കളെ നഷ്‌ടപ്പെട്ട ഇന്ത്യയിലെയും യുകെയിലെയും കുറഞ്ഞത് 65 കുടുംബങ്ങളെങ്കിലും യുണൈറ്റഡ് സ്റ്റേറ്റ്സ് ആസ്ഥാനമായുള്ള നിയമ സ്ഥാപനമായ ബീസ്ലി അലനെ നിയമിച്ചു.

നിയമ സ്ഥാപനത്തിൻ്റെ വ്യോമയാന അഭിഭാഷകനായ മൈക്ക് ആൻഡ്രൂസ് വഡോദര നഗരത്തിലേക്ക് വരുന്നതിന് മുമ്പ് അഹമ്മദാബാദിലെ മേഘാനിനഗർ പ്രദേശത്തെ അപകടസ്ഥലം സന്ദർശിച്ചു. അവിടെ അദ്ദേഹം ഇരകളുടെ ചില കുടുംബാംഗങ്ങളെ കണ്ടു.

വെള്ളിയാഴ്‌ച ഇവിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ നടന്നു കൊണ്ടിരിക്കുന്ന അന്വേഷണത്തിൻ്റെ കണ്ടെത്തലുകളെ ആശ്രയിച്ച് കുടുംബങ്ങൾക്ക് യുഎസ് കോടതിയിൽ ഉൽപ്പന്ന ബാധ്യതാ ക്ലെയിം ഫയൽ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടെന്ന് ആൻഡ്രൂസ് പറഞ്ഞു.

നിയമ സ്ഥാപനവുമായി ബന്ധപ്പെട്ട കുടുംബങ്ങൾക്ക് എന്താണ് സംഭവിച്ചതെന്നും എന്തുകൊണ്ട് ഇത് സംഭവിച്ചുവെന്നും അവരുടെ മുന്നിലുള്ള ഓപ്ഷനുകൾ എന്തൊക്കെ ആണെന്നും അറിയാൻ താൽപ്പര്യമുണ്ടെന്ന് ആൻഡ്രൂസ് കൂട്ടിച്ചേർത്തു.

അഭിഭാഷകർക്കും വിദഗ്‌ദർക്കും വിശകലനം ചെയ്യാനും കൂടുതൽ നിയമപരമായ ഓപ്ഷനുകൾ തേടാനും ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറിൻ്റെയും കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൻ്റെയും ഡാറ്റ പുറത്തു വിടണമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

ജൂൺ 12ന് ലണ്ടൻ ഗാറ്റ്വിക്കിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനമായ എഐ 171, സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്ന് പറന്നുയർന്ന് അൽപ്പസമയത്തിനകം മെഡിക്കൽ ഹോസ്റ്റൽ സമുച്ചയത്തിൽ ഇടിച്ചുകയറി. വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരിൽ 241 പേരും നാല് മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിലത്തുണ്ടായിരുന്ന 19 പേരും തീപിടുത്തത്തിൽ കൊല്ലപ്പെട്ടു.

“ഞങ്ങൾ അപകടസ്ഥലം സന്ദർശിക്കുകയും അവിടെ ഉണ്ടായിരുന്ന ചില വ്യക്തികളുമായി സംസാരിക്കുകയും ചെയ്‌തു. ഞങ്ങൾക്ക് കുറച്ച് ഫോട്ടോകൾ എടുക്കാനും സംഭവസ്ഥലത്തിൻ്റെ വലിപ്പം മനസിലാക്കാനും കഴിഞ്ഞു. യുകെയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള കുടുംബങ്ങളെ ഞങ്ങൾ കണ്ടുമുട്ടി. അവരെല്ലാം ഉത്തരങ്ങൾക്കായുള്ള, സുതാര്യതക്കും വിവരങ്ങൾക്കുമുള്ള ജ്വലിക്കുന്ന ആഗ്രഹം പ്രകടിപ്പിച്ചു,” -ആൻഡ്രൂസ് പറഞ്ഞു.

കമ്പനികളെ ഉത്തരവാദിത്ത പെടുത്താൻ ഏറ്റവും നല്ല സ്ഥലം അമേരിക്കയാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. അവിടെ ലഭ്യമായ ഉൽപ്പന്ന ബാധ്യതാ നിയമങ്ങൾ ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കുന്നത്. “ഒരു വ്യക്തിക്കോ, ഒരു ഉപഭോക്താവിനോ, കുടുംബത്തിനോ, ബോയിംഗ് പോലുള്ള ഒരു ബഹുരാഷ്ട്ര കമ്പനിയുമായി തുല്യനിലയിൽ നിൽക്കാനും, അവരുടെ കണ്ണിൽ നോക്കി ഉത്തരവാദിത്തം ആവശ്യപ്പെടാനും കഴിയുന്ന വിധത്തിലാണ് യുഎസ് നിയമവ്യവസ്ഥ സജ്ജീകരിച്ചിരിക്കുന്നത്,” -അദ്ദേഹം അവകാശപ്പെട്ടു.

ഈ കേസിൽ ഇന്ത്യൻ പൈലറ്റുമാരെ മനഃപൂർവ്വം കുറ്റപ്പെടുത്തുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, “ഇന്ത്യൻ പൈലറ്റുമാരെ മാത്രമല്ല, പലപ്പോഴും, മരിച്ച പൈലറ്റുമാരെയും കുറ്റപ്പെടുത്തുന്നു. വിമാനങ്ങൾ സുരക്ഷിതമായി ലാൻഡ് ചെയ്‌ത മറ്റ് സംഭവങ്ങളിൽ, ആ പൈലറ്റുമാരെ കുറ്റപ്പെടുത്തിയിട്ടില്ല, കാരണം ആ പൈലറ്റുമാർക്ക് സ്വയം സംസാരിക്കാൻ കഴിയും.”

അപകടത്തിൻ്റെ ഡാറ്റ ലഭ്യമാകുന്നതുവരെ എന്താണ് സംഭവിച്ചതെന്നും എന്തെങ്കിലും മനഃപൂർവ്വം മറച്ചുവെച്ചിട്ടുണ്ടോ എന്നും കണ്ടെത്താൻ പ്രയാസമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

“കുടുംബങ്ങൾ അവരുടെ അഭിഭാഷകർക്കും വിദഗ്‌ദർക്കും വിവരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നു. എയർ ഇന്ത്യക്കും ഇന്ത്യൻ സർക്കാരിനും ഈ വിവരങ്ങൾ ഉണ്ടെന്ന് ഞങ്ങൾക്കറിയാം. കുടുംബങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ വിദഗ്‌ദർക്ക് സഹായിക്കുന്നതിന് ആ വിവരങ്ങൾ വെളിപ്പെടുത്തേണ്ട സമയമാണിത്,” -അദ്ദേഹം പറഞ്ഞു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും എംപി പരാതി നല്‍കി. ഒരു കൂട്ടം ആളുകള്‍ വിമാനത്തില്‍ തൃണമൂല്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അധിക്ഷേപിച്ചെന്നാണ് പരാതി. തൃണമൂല്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിമാനത്തില്‍ ഉയര്‍ത്തിയെന്നും രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അധിക്ഷേപിച്ചു എന്നും മഹുവ പറയുന്നു. ബിജെപിയുടെ...

Keep exploring...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

More News

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...