പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷിൽ ആരംഭിച്ച് അതിനുശേഷം എല്ലാ യുഎസ് പ്രസിഡന്റുമാരും ആഴത്തിലാക്കിയ ഇന്ത്യ- യുണൈറ്റഡ് സ്റ്റേറ്റ്സ് ബന്ധങ്ങളിൽ ക്രമേണയുണ്ടായ പുരോഗതി ഇപ്പോൾ തകിടം മറിഞ്ഞിരിക്കുന്നു. ചൈനയുമായുള്ള ഭൗമരാഷ്ട്രീയ മത്സരത്തിൽ ഇന്ത്യയെ തന്ത്രപരമായ പങ്കാളിയായി ഡൊണാൾഡ് ട്രംപ് ഇനി കാണില്ല.
മിസ്റ്റർ ട്രംപിൻ്റെ 50 ശതമാനം തീരുവ ശിക്ഷയും ആവർത്തിച്ചുള്ള അധിക്ഷേപങ്ങളും ഇന്ത്യയെ ചൈനയുമായി കൂടുതൽ അടുപ്പിച്ചു.
ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ആഴ്‌ച ഇന്ത്യൻ പ്രധാനമന്ത്രി ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുത്തു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് അദ്ദേഹത്തെ സ്വാഗതം ചെയ്‌തു. ഏതാനും ആഴ്‌ചകൾക്ക് മുമ്പ് ഇത് വളരെ അസംഭവ്യമായി തോന്നിയ ഒന്നായിരുന്നു.
ഇന്ത്യയെ ഭീഷണിപ്പെടുത്താൻ കഴിയില്ലെന്ന് അമേരിക്ക ഒടുവിൽ മനസ്സിലാക്കും. പക്ഷേ, കാര്യങ്ങൾ മെച്ചപ്പെടുന്നതിന് മുമ്പ് കാര്യങ്ങൾ കൂടുതൽ വഷളായേക്കാം. ഇന്ത്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തണമെന്ന് മിസ്റ്റർ ട്രംപ് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടുന്നു.
എച്ച്-1 ബി, സ്റ്റുഡന്റ് വിസകൾ എന്നിവയിലെ നിയന്ത്രണങ്ങൾ അന്തിമ ഘട്ടത്തിലാണ്. ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കാനിരുന്ന ക്വാഡ് മീറ്റിംഗ് മിസ്റ്റർ ട്രംപ് റദ്ദാക്കി. ചൈനയെ പ്രതിരോധിക്കാൻ അദ്ദേഹം തൻ്റെ ആദ്യ കാലയളവിൽ പുനരുജ്ജീവിപ്പിച്ച ഒരു ഗ്രൂപ്പ് ആണത്.
ഇതിൽ നിന്നെല്ലാം വലിയ വിജയിയായി ചൈന ഉയർന്നുവരുന്നു. ഇന്ത്യയുമായി ഒരു ഉഭയകക്ഷി വ്യാപാര കരാർ (ബിടിഎ) ഇപ്പോഴും സാധ്യമാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി ബെസെന്റ് വിശ്വസിക്കുന്നു. എന്നിരുന്നാലും, മിസ്റ്റർ ട്രംപ് അത് അനുവദിച്ചേക്കില്ല.
അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ ഇന്ത്യ ചില ഇനങ്ങൾക്ക് പൂജ്യം താരിഫ് പോലും വഗ്‌ദാനം ചെയ്‌തിട്ടുണ്ട്. പക്ഷേ, അത് വളരെ വൈകിപ്പോയി.
പാകിസ്ഥാനുമായുള്ള വെടിനിർത്തലിൽ തൻ്റെ പങ്ക് ഇന്ത്യ അംഗീകരിക്കാത്തതിൽ ട്രംപ് രോഷം പ്രകടിപ്പിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് നോബൽ സമ്മാനത്തിന് അർഹമായ നേട്ടമായി അദ്ദേഹം കണക്കാക്കുന്നു. വ്യക്തിപരമായ കാരണങ്ങളും ഈ വിള്ളലിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
അമേരിക്കയുമായുള്ള ഇന്ത്യയുടെ വ്യാപാര മിച്ചം ട്രംപ് നിരന്തരം വിലയിരുത്തുന്നുണ്ട്. എന്നാൽ അമേരിക്കൻ സർവകലാ ശാലകളിലെ വിദ്യാഭ്യാസത്തിനായി ഇന്ത്യക്കാർ ചെലവഴിക്കുന്ന തുക (പ്രതിവർഷം ഏകദേശം 25 ബില്യൺ ഡോളർ), റോയൽറ്റി, പ്രതിരോധ വാങ്ങലുകൾ, ഇ- കൊമേഴ്‌സ് വരുമാനം എന്നിവ കണക്കിൽ എടുക്കുമ്പോൾ ഇന്ത്യ യഥാർത്ഥത്തിൽ യുഎസുമായി മൊത്തത്തിലുള്ള പേയ്‌മെന്റ് ബാലൻസ് കമ്മി നേരിടുന്നു.
ട്രംപിൻ്റെ താരിഫുകൾ നിയമ വിരുദ്ധമാണെന്ന് യുഎസിലെ ഒരു അപ്പീൽ കോടതി വിധിച്ചിട്ടുണ്ട്. എന്നാൽ കേസ് യുഎസ് സുപ്രീം കോടതിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അത് പൊതുവെ അദ്ദേഹത്തിന് അനുകൂലമായി വിധി പറയുന്നു.
BTA യിലെ കാലതാമസത്തിന് രണ്ട് ദ്രാവകങ്ങൾ, എണ്ണയും പാലും- കുറ്റപ്പെടുത്തപ്പെട്ടു.
ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുമ്പോൾ ട്രംപ് അധിക തീരുവ ചുമത്തുന്നത് അർത്ഥശൂന്യമാണ്. പ്രത്യേകിച്ച് അലാസ്‌കയിൽ പുടിന് അദ്ദേഹം ചുവന്ന പരവതാനി വിരിച്ച സ്വീകരണം നൽകിയതും, യുഎസും യൂറോപ്യൻ യൂണിയനും റഷ്യയിൽ നിന്ന് ഗ്യാസ്, വളങ്ങൾ, യുറേനിയം, പല്ലേഡിയം എന്നിവ വാങ്ങുന്നത് തുടരുന്നതും കണക്കിൽ എടുക്കുമ്പോൾ.
യൂറോപ്യൻ യൂണിയനും അമേരിക്കയും റഷ്യയിൽ നിന്ന് വാങ്ങുന്നത് നിർത്തിയ ക്രൂഡിൻ്റെ ഭൂരിഭാഗവും ഇന്ത്യ, ചൈന, തുർക്കിയെ എന്നീ രാജ്യങ്ങൾ സ്വീകരിച്ചു. അങ്ങനെ ചെയ്‌തില്ലായിരുന്നു എങ്കിൽ ആഗോള എണ്ണവില കുതിച്ചു ഉയരുമായിരുന്നു. പിന്നെ എന്തിനാണ് ഇന്ത്യയെ ഒറ്റപ്പെടുത്തുന്നത്? (ചാർട്ട് കാണുക).
കാർഷിക ഉൽപന്നങ്ങളുടെ കാര്യത്തിൽ പ്രത്യേകിച്ച് പാലിൻ്റെ കാര്യത്തിൽ അമേരിക്ക ന്യായമായ നിലപാട് സ്വീകരിക്കണം.
അമേരിക്ക വൻതോതിലുള്ള ഉൽപാദന സബ്‌സിഡികൾ നൽകുകയും അത് അവരുടെ പാൽ ഉൽപാദകരെ ആഗോള വിപണികളിൽ പാൽ നിക്ഷേപിക്കാൻ നിർബന്ധിതർ ആക്കുകയും ചെയ്‌താൽ ഇന്ത്യ അത്തരം ഇറക്കുമതി അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നത് ന്യായമല്ല.
അങ്ങനെ ചെയ്യുന്നത് രാജ്യത്ത് കന്നുകാലി വളർത്തലിൽ മാത്രം ഏർപ്പെട്ടിരിക്കുന്ന 80 മുതൽ 100 ദശലക്ഷം ആളുകളുടെ ഉപജീവന മാർഗ്ഗത്തെ സാരമായി ബാധിക്കും.
ബ്രസീലിനെയും ദക്ഷിണാഫ്രിക്കയെയും അന്യായമായി ഉയർന്ന താരിഫുകൾ ചുമത്തി ഒറ്റപ്പെടുത്തിയത് ഉൾപ്പെടെയുള്ള മിസ്റ്റർ ട്രംപിൻ്റെ നടപടികൾ ബ്രിക്‌സ് ഗ്രൂപ്പിന് പുതുജീവൻ നൽകിയിട്ടുണ്ട്.
2026-ലും 2027-ലും ബ്രിക്‌സ്+ മീറ്റിംഗുകൾക്ക് നേതൃത്വം നൽകുന്ന ഇന്ത്യയും ചൈനയും ഇപ്പോൾ ഗ്രൂപ്പിനെ ശക്തിപ്പെടുത്താനുള്ള വഴികൾ തേടുകയാണ്. അതിർത്തി തർക്കവും ഏഷ്യയിൽ മുമ്പന്തിയിൽ എത്താനുള്ള ചൈനയുടെ ആഗ്രഹവും കണക്കിൽ എടുക്കുമ്പോൾ, ഈ സൗഹൃദം എത്രകാലം നിലനിൽക്കുമെന്ന് കണ്ടറിയണം.
അമേരിക്കൻ രാഷ്ട്രീയ ശാസ്ത്രജ്ഞനായ ജോൺ മിയർഷൈമർ പറയുന്നത് മുൻകാല യുഎസ് നയങ്ങൾ റഷ്യയെയും ചൈനയെയും കൂടുതൽ അടുപ്പിച്ചു. ഇപ്പോൾ മിസ്റ്റർ ട്രംപിൻ്റെ പ്രവർത്തനങ്ങൾ ഇന്ത്യയെ ആ കൂട്ടായ്‌മയിലേക്ക് തള്ളിവിടാം. അല്ലെങ്കിൽ കുറഞ്ഞത് അതിനോട് കൂടുതൽ അടുക്കാം.
ബ്രിക്‌സ് ഇന്ത്യക്ക് ചില ഭൗമരാഷ്ട്രീയ നേട്ടങ്ങൾ നൽകിയേക്കാം. പക്ഷേ, അതിൻ്റെ സാമ്പത്തിക നേട്ടങ്ങൾ ഇപ്പോൾ വളരെ ചെറുതാണ്.
32 ട്രില്യൺ ഡോളർ (ആഗോള ജിഡിപിയുടെ 27 ശതമാനം) ജിഡിപിയുള്ള ബ്രിക്‌സ്+ ഗ്രൂപ്പ്, 50 ട്രില്യൺ ഡോളറിലധികം (ആഗോള ജിഡിപിയുടെ 45 ശതമാനം) ജിഡിപിയുള്ള ജി7 പോലെയുള്ള വിപണി വാഗ്‌ദാനം ചെയ്യുന്നില്ല.
മാത്രമല്ല, ബ്രിക്‌സ്+ ൻ്റെ മൊത്തം ജിഡിപിയുടെ ഏകദേശം 20 ട്രില്യൺ ഡോളർ ചൈനയിൽ നിന്നാണ് വരുന്നത്. ഇന്ത്യയുടെ കയറ്റുമതി ബുദ്ധിമുട്ടുന്ന ഒരു വിപണിയാണിത്. ഇത് ഗണ്യമായി ഉയരാൻ സാധ്യതയില്ല.
ജി7 രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർധിപ്പിക്കുന്നതിലും അവയിൽ നിന്നുള്ള സാങ്കേതികവിദ്യ ആകർഷിക്കുന്നതിലും ആണ് ഇന്ത്യയുടെ അഭിവൃദ്ധിയിലേക്കുള്ള പാത. ആ ലക്ഷ്യത്തിന് അമേരിക്കയുമായും യൂറോപ്യൻ യൂണിയനുമായും ഒരു വ്യാപാര കരാർ അത്യന്താപേക്ഷിതമാണ്.
ഇതുകൂടാതെ, ഇന്ത്യക്ക് അവരുടെ ഏറ്റവും വലിയ കയറ്റുമതി വിപണി നഷ്‌ടപ്പെടുക മാത്രമല്ല, ചൈന+1 ലോകത്ത് പുതിയ നിക്ഷേപങ്ങൾ നഷ്‌ടമാകുകയും ചെയ്യും. ഇപ്പോൾ ചൈന മെക്‌സിക്കോ, വിയറ്റ്നാം, യുഎസ് വിപണിയിലേക്കുള്ള താരിഫ് കുറവുള്ള മറ്റ് രാജ്യങ്ങളിലേക്ക് കൂടുതൽ ഒഴുകും.
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയാൻ അനുവദിക്കുന്നതിലൂടെ പ്രത്യേകിച്ച് പണപ്പെരുപ്പം താഴ്ന്ന നിലയിൽ തുടരുന്ന സാഹചര്യത്തിൽ, കയറ്റുമതിക്കാർക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തുന്നതിൻ്റെ ഉടനടിയുള്ള ആഘാതം കുറക്കാൻ ഇന്ത്യക്ക് കഴിയും.
യുഎസിലേക്കുള്ള കയറ്റുമതിക്കാർക്ക് നികുതി റീഫണ്ടുകളും വായ്‌പാ ഇളവും നൽകുന്നതും അവരുടെ ആവശ്യമായ ഇൻപുട്ടുകളിലെ താരിഫ്, നോൺ- താരിഫ് തടസങ്ങൾ ഇല്ലാതാക്കുന്നതും സഹായിക്കും.
ബിസിനസ് ചെയ്യുന്നതിനുള്ള ചെലവ് കുറക്കുന്നതിന് ആഭ്യന്തര പരിഷ്‌കാരങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതിൻ്റെ ആവശ്യകതയാണ് ഉണർത്തൽ സന്ദേശത്തിൻ്റെ വളരെ പ്രധാനപ്പെട്ട ഒരു വശം.
വളരെ വൈകിയാണെങ്കിലും ഇപ്പോൾ ത്വരിതപ്പെടുത്തിയ ജി.എസ്.ടി പരിഷ്‌കരണം നിരക്കുകളുടെ എണ്ണം കുറക്കുകയും ചെയ്യുക- വളരെ സ്വാഗതാർഹമാണ്.
വിലകുറഞ്ഞ റഷ്യൻ ക്രൂഡ് ഓയിൽ ലഭ്യമാണെങ്കിലും നമ്മുടെ പ്രധാന എതിരാളികളേക്കാൾ മികച്ചതായി തുടരുന്ന ഇന്ത്യയിലെ ഇന്ധന വില കുറക്കുന്നതിന് ഇന്ധനത്തെ ജി.എസ്.ടിയിലേക്ക് കൊണ്ടുവരിക. ബിസിനസ് നടത്തുന്നതിനുള്ള ചെലവ് വർദ്ധിപ്പിക്കുന്ന വൈദ്യുതി, റെയിൽ ചരക്ക് ഗതാഗതത്തിലെ ക്രോസ്-സബ്‌സിഡി വൽക്കരണവും കുറക്കണം.
വ്യാവസായിക തർക്ക നിയമം നീക്കം ചെയ്‌തുകൊണ്ട് തൊഴിൽ വിപണിയെ സ്വതന്ത്രമാക്കുക, കൂടുതൽ യുക്തിസഹമായ ഭൂവിനിയോഗ നയം സ്വീകരിക്കുക, ഉയർന്ന ബാങ്കിംഗ് മാർജിനുകൾ കുറക്കുക എന്നിവ ഒരിക്കൽ കൂടി മുൻഗണന നൽകണം.
ഇന്ത്യ വലിയ തോതിൽ പ്രകടനം കാഴ്‌ച വെയ്ക്കാത്തിടത്ത് ടൂറിസത്തെ ആകർഷിക്കുന്നതിനുള്ള ആസൂത്രിതമായ നീക്കമായ, യൂറോപ്യൻ യൂണിയനുമായുള്ള ഒരു വ്യാപാര കരാറും ട്രാൻസ്- പസഫിക് പങ്കാളിത്തത്തിനായുള്ള സമഗ്രവും പുരോഗമനപരവുമായ കരാർ (CPTPP) പോലുള്ള മറ്റ് വ്യാപാര ഗ്രൂപ്പുകളിൽ ചേരാനുള്ള ശ്രമങ്ങളും ഇന്ത്യ തുറന്നതും ഇടപെടാൻ തയ്യാറാണെന്ന് കാണിക്കും.
ഇന്ത്യ അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ തുറന്നിടണം. അതിൻ്റെ സുപ്രധാന താൽപ്പര്യങ്ങൾ ഉപേക്ഷിക്കാതെ തന്നെ. ഇന്ത്യയോടുള്ള യുഎസ് നയത്തിൽ കൂടുതൽ അർത്ഥവത്തായ ഉൾക്കാഴ്‌ചകൾ നൽകുന്നതിന് യുഎസിലെ സമ്പന്നരും സ്വാധീനമുള്ളവരെന്ന് കരുതപ്പെടുന്ന ഇന്ത്യൻ അമേരിക്കൻ ലോബിയെയും അണിനിരത്തണം.
എന്നാൽ ട്രംപിൻ്റെ ഭൗമസാമ്പത്തിക ഭൂകമ്പം ഇന്ത്യയെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതും അത്യാവശ്യവുമായ രണ്ടാംതലമുറ പരിഷ്‌കാരങ്ങളിലേക്ക് തള്ളിവിട്ട ആഘാതമായി മാറിയേക്കാം. അത് ആ രാജ്യത്തെ മുന്നോട്ട് നയിച്ചു.
ഒടുവിൽ, ഇന്ത്യ സ്വന്തം നാട്ടിൽ കൂടുതൽ ശക്തമാണെങ്കിൽ ഭൗമസാമ്പത്തിക ശാസ്ത്രവും അതിൻ്റെ വഴിക്ക് നീങ്ങും.
ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻ്റെർനാഷണൽ ഇക്കണോമിക് പോളിസിയിലെ വിശിഷ്‌ട വിസിറ്റിംഗ് സ്കോളറാണ് അജയ് ഛിബ്ബർ. അദ്ദേഹത്തിൻ്റെ അൺഷാക്ക്ലിംഗ് ഇന്ത്യ (ഹാർപ്പർ കോളിൻസ് ഇന്ത്യ) എന്ന പുസ്തകം 2022ൽ യുകെയിലെ ഫിനാൻഷ്യൽ ടൈംസ് സാമ്പത്തിക ശാസ്ത്രത്തിലെ ഏറ്റവും മികച്ച പുതിയ പി[പുസ്‌തകമായി പ്രഖ്യാപിച്ചു.
Credits:Trump’s 2025 tariffs, Feature presentation: Aslam Hunani/Rediff



