കണ്ണൂര്‍: പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന കേസിൽ ഗ്രേഡ് എ.എസ്.ഐ സന്തോഷ് കുമാറിനെ കോടതി റിമാൻഡ് ചെയ്‌തു. ഇന്ധനം നിറച്ചതിന്‍റെ പണം ചോദിച്ചതിന് പമ്പ് ജീവനക്കാരനായ അനിലിനെ കാറിൻ്റെ ബോണറ്റിലിരുത്തി അരകിലോമീറ്റർ കാറോടിച്ചായിരുന്നു പോലീസുകാരൻ അതിക്രമം നടത്തിയതെന്നാണ് കേസ്.
സന്തോഷ് കുമാറിനെ പോകുന്നതിൽ നിന്ന് അനിൽ തടയാൻ ശ്രമിച്ചപ്പോൾ, പോലീസ് കാറിൻ്റെ എഞ്ചിൻ കത്തിച്ച് മുന്നോട്ട് ഓടിക്കുകയും അനിലിൽ ബോണറ്റിലേക്ക് വീഴുകയും ചെയ്‌തു. തുടർന്ന് സന്തോഷ് കുമാർ അനിലിനെയും വഹിച്ചുകൊണ്ടുള്ള കാർ തിരക്കേറിയ ദേശീയ പാതയിലൂടെ കിലോമീറ്ററോളം ഓടിച്ചു.
കണ്ണൂരില്‍ പോലീസ് സേനയില്‍ പതിവായി പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നയാളാണ് സന്തോഷെന്നാണ് വിവരം. ഡ്യൂട്ടിക്കിടെ പല തവണപ്രശ്‌നങ്ങൾ ഉണ്ടാക്കിയതിനെ തുടർന്ന് സന്തോഷ് കുമാറിനെ മെസ് ഡ്യൂട്ടിയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ഒക്ടോബർ പതിനാറിന് പുലർച്ചെ കണ്ണൂർ നഗരത്തിലെ കാള്‍ടെക്‌സ് ജങ്ഷനിലെ പമ്പിലേക്ക് പോലീസ് ജീപ്പ് ഓടിച്ചു കയറ്റിയതും സന്തോഷായിരുന്നു.
കാറില്‍ ഇടിച്ച ജീപ്പ് പെട്രോള്‍ പമ്പും തകർത്താണ് നിന്നത്. അന്നും ഇദ്ദേഹം കേസില്‍പ്പെട്ടു. ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിർത്തി. പിന്നീട് അവധിയില്‍ പോയ സന്തോഷ് കുമാർ ഈയിടെയാണ് തിരിച്ചെത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയ്ക്കാണ് ഇന്ധനം നിറച്ചതിന്‍റെ മുഴുവൻ പണവും ചോദിച്ച പമ്പ് ജീവനക്കാരൻ അനില്‍ കുമാറിനെ ഇടിച്ചുതെറിപ്പിച്ച് കാറോടിച്ചുപോയത്. ഇടിയുടെ ആഘാതത്തില്‍ ബോണറ്റിലേക്ക് തെറിച്ചുവീണ അനിലുമായി അരകിലോമീറ്റർ അകലെ ട്രാഫിക് സ്റ്റേഷൻവരെ സന്തോഷ് വണ്ടി ഓടിച്ചുവെന്നാണ് പരാതി.
സംഭവം പരാതിയായതോടെ വധശ്രമത്തിന് കേസെടുത്ത കണ്ണൂര്‍ ടൗണ്‍ പൊലീസ് ബുധനാഴ്‌ച രാവിലെ സന്തോഷ് കുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. സർവീസില്‍ നിന്ന് ഇയാളെ സസ്പെൻണ്ടു ചെയ്‌തു. കഴിഞ്ഞ ഒക്ടോബറില്‍ നഗരത്തിലെ മറ്റൊരു പമ്പില്‍ പോലീസ് ജീപ്പ് ഇടിച്ചു കയറ്റിയതിന് നടപടി നേരിട്ടു. സന്തോഷിനെതിരെ വിശദമായ അന്വേഷണം നടത്തുമെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് പോലീസ് പറയുന്നത്.



