ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ച് പുതിയ രൂപഭാവങ്ങളിലൂടെ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഒരുങ്ങുകയാണ്. വിനോദ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായ ബീച്ചില്‍ ദിനംപ്രതി എത്രയോ പേരാണ് സന്ദര്‍ശനത്തിനായി എത്തുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ബീച്ചിൻ്റെ സൗന്ദര്യം പൂര്‍ണമായും ആസ്വദിക്കാനുള്ള പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയായി. നാലര കിലോമീറ്ററിലേറെ ഡ്രൈവ് ചെയ്‌ത് പോകാനാവുന്ന ബീച്ചിനോട് ചേര്‍ന്ന് ഉയരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന പ്ലാറ്റ് ഫോം സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
ബീച്ചില്‍ ഒരു കിലോമീറ്റര്‍ നീളത്തിലും 18 മീറ്റര്‍ വീതിയുമുള്ള പ്ളാറ്റ്ഫോം വടക്കെ അറ്റത്തു നിന്ന് തുടങ്ങുന്നു. 25 മീറ്ററോളം ആഴത്തില്‍ പൈലിങ് നടത്തി അതിന് മുകളില്‍ സ്ളാബ് വാര്‍ത്തെടുത്താണ് പ്ളാറ്റ് ഫോമിൻ്റെ നിര്‍മ്മാണം. പ്ളാറ്റ് ഫോമില്‍ നിന്നും 600 മീറ്ററിനുള്ളില്‍ ബീച്ചിലേക്ക് ഇറങ്ങാനുള്ള സൗകര്യവുമുണ്ട്. സഞ്ചാരികള്‍ക്ക് ഇരിപ്പിടം, കുട്ടികള്‍ക്കായുള്ള കളിയിടം, നടപ്പാത, സൈക്കിള്‍ ലൈന്‍, ഭക്ഷണശാല, സെക്യുരിറ്റി കാബിന്‍, ശൗചാലയം എന്നീ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ലോകത്തിന് തന്നെ മാതൃകയാകുന്ന രീതിയിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. ദുബൈയിലും സിംഗപ്പൂരിലും കാണപ്പെടുന്ന രീതിയിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍. മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിൻ്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതോടെ ഏറെ പ്രതീക്ഷയിലാണ് കേരളത്തിലെ വിനോദ സഞ്ചാരികള്‍.
ഡ്രൈവ് ഇൻ അനുഭവം സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നതിന് പുറമെ അറബിക്കടലിൻ്റെ അതിമനോഹരമായ കാഴ്‌ചകളും കണ്ണിന് അനുഭൂതി നല്‍കും. മുഴപ്പിലങ്ങാട് ബീച്ചിൻ്റെ നീല ജലത്തിൻ്റെ വിശാലമായ വിസ്‌തൃതിയും പരന്നുകിടക്കുന്ന മണലും പ്രകൃതിയുടെ ബിംബമാണ്. കുടുംബത്തിനോടൊപ്പമെത്തി സമയം ചിലവഴിക്കുന്ന ആളുകള്‍ക്ക് നല്ല അനുഭവങ്ങള്‍ സമ്മാനിക്കും ഈ ഡ്രൈവ് ഇൻ ബീച്ച്.
നവീകരണ പ്രവര്‍ത്തികള്‍ 2023 ജനുവരിയില്‍ പൂര്‍ത്തിയാക്കി നല്‍കുമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പുതുവത്സര സമ്മാനമായി മുഴപ്പിലങ്ങാട് ബീച്ച് തന്നെ കിട്ടുമെന്ന സന്തോഷത്തിലാണ് കണ്ണൂരിലെ ജനങ്ങള്‍.
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.



