ഇന്ത്യയുടെ വ്യാപാര കരാറിൽ ബംഗ്ലാദേശ് പരിഭ്രാന്തിയിലായി

2025 ഏപ്രിലിൽ ധാക്കയിൽ വാഷിംഗ്ടൺ 37% കനത്ത തീരുവ ചുമത്തി

ധാക്കയും വാഷിംഗ്ടണും ഫെബ്രുവരി 9ന് ഒരു സുപ്രധാന വ്യാപാര കരാറിൽ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബംഗ്ലാദേശിലെ ദേശീയ തിരഞ്ഞെടുപ്പിന് വെറും മൂന്ന് ദിവസം മുമ്പാണ് ഈ കരാർ വരുന്നത്. മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അന്തിമമാക്കിയ ഈ കരാർ രാജ്യത്തെ രാഷ്ട്രീയ, സാമ്പത്തിക വൃത്തങ്ങളിൽ വ്യാപകമായ ചർച്ചയ്ക്ക് കാരണമായി. അമേരിക്കയിലേക്കുള്ള ബംഗ്ലാദേശിൻ്റെ കയറ്റുമതി, പ്രത്യേകിച്ച് റെഡിമെയ്‌ഡ് വസ്ത്രങ്ങൾ (RMG) സംരക്ഷിക്കുക എന്നതാണ് കരാറിൻ്റെ പ്രാഥമിക ലക്ഷ്യം.

ഇന്ത്യയുമായുള്ള മത്സരവും താരിഫ് സമ്മർദ്ദവും

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അടുത്തിടെയുണ്ടായ വ്യാപാര കരാർ പ്രാദേശിക ചലനാത്മകതയെ മാറ്റിമറിച്ചു. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 18% ആയി കുറച്ചു എന്നതിനാലാണ് ബംഗ്ലാദേശ് കരാർ വേഗത്തിലാക്കാൻ ശ്രമിക്കുന്നതെന്ന് വിശകലന വിദഗ്‌ദർ പറയുന്നു. തുല്യമോ മികച്ചതോ ആയ നിബന്ധനകൾ ലഭിച്ചില്ലെങ്കിൽ യുഎസ് വിപണിയിലെ തങ്ങളുടെ വിഹിതം ഇന്ത്യക്ക്‌ നഷ്‌ടപ്പെടുമെന്ന് ബംഗ്ലാദേശ് ഭയപ്പെടുന്നു.

കൂടാതെ ബംഗ്ലാദേശിൻ്റെ സമ്പദ്‌വ്യവസ്ഥ നിലവിൽ യുഎസിലേക്കുള്ള റെഡിമെയ്‌ഡ്‌ വസ്ത്ര കയറ്റുമതിയെ വളരെയധികം ആശ്രയിക്കുന്നു. ഇത് അവരുടെ മൊത്തം യുഎസ് കയറ്റുമതിയുടെ ഏകദേശം 90% വരും.

താരിഫ് ഘടനയിൽ ക്രമേണ മാറ്റങ്ങൾ

വ്യാപാര ഡാറ്റ പ്രകാരം, 2025 ഏപ്രിലിൽ ധാക്കയിൽ വാഷിംഗ്ടൺ 37% കനത്ത തീരുവ ചുമത്തി. തുടർച്ചയായ ചർച്ചകളിലൂടെ, ജൂലൈയിൽ ഇത് 35% ആയും ഓഗസ്റ്റിൽ 20% ആയും കുറച്ചു. ഫെബ്രുവരി 9ന് നടക്കാനിരിക്കുന്ന കരാറോടെ, താരിഫ് 15% ആയി വീണ്ടും കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കുറവ് ബംഗ്ലാദേശ് കയറ്റുമതിക്കാർക്ക് ആശ്വാസമാകുമെങ്കിലും, അനുബന്ധ വ്യവസ്ഥകൾ ഇപ്പോഴും ആശങ്കാജനകമാണ്.

രഹസ്യാത്മകതയും കരാറും

രഹസ്യസ്വഭാവം കാരണം വ്യാപാര കരാർ കാര്യമായ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. 2025 മധ്യത്തിൽ, ഇടക്കാല സർക്കാർ യുഎസുമായി ഒരു ഔപചാരിക നോൺ- ഡിസ്‌ക്ലോഷർ കരാറിൽ (എൻ‌ഡി‌എ) ഒപ്പുവച്ചു. എല്ലാ താരിഫ്, വ്യാപാര ചർച്ചകളുടെയും രഹസ്യസ്വഭാവം ഈ കരാർ നൽകുന്നു. കരട് കരാർ പാർലമെന്റിൽ അവതരിപ്പിക്കുകയോ പ്രധാന വ്യവസായ പങ്കാളികളുമായി പങ്കിടുകയോ ചെയ്‌തിട്ടില്ല. കരാർ രാജ്യത്തിൻ്റെ താൽപ്പര്യങ്ങൾക്ക് ഹാനികരമാകില്ലെന്ന് വാണിജ്യ ഉപദേഷ്ടാവ് എസ്.കെ ബഷീർ ഉദ്ദീൻ മുമ്പ് പ്രസ്‌താവിച്ചിരുന്നു, എന്നാൽ വിശദാംശങ്ങൾ ഇതുവരെ പരസ്യമാക്കിയിട്ടില്ല.

കരാറിലെ അമേരിക്കയുടെ വ്യവസ്ഥകൾ

റിപ്പോർട്ടുകൾ പ്രകാരം, ഈ കരാറിൽ യുഎസ് നിരവധി കർശന നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറക്കുകയും യുഎസിൽ നിന്നുള്ള സൈനിക ഉപകരണങ്ങളുടെ ഇറക്കുമതി വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ആദ്യ വ്യവസ്ഥ.

രണ്ടാമത്തെ വ്യവസ്ഥ, യുഎസ് ഉൽപ്പന്നങ്ങൾക്ക് ബംഗ്ലാദേശ് വിപണിയിലേക്ക് തടസമില്ലാതെ പ്രവേശനം ഉണ്ടായിരിക്കണം എന്നതാണ്. കൂടാതെ, യാതൊരു പരിശോധനയും കൂടാതെ ബംഗ്ലാദേശ് യുഎസ് മാനദണ്ഡങ്ങളും സർട്ടിഫിക്കേഷനുകളും അംഗീകരിക്കണം. പ്രത്യേകിച്ചും, വാഹനങ്ങളുടെയും അവയുടെ ഭാഗങ്ങളുടെയും ഇറക്കുമതിക്ക് ഒരു പരിശോധനയും അനുവദിക്കില്ല. ഇത് യുഎസ് ഓട്ടോമൊബൈൽ മേഖലക്ക് ബംഗ്ലാദേശിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നു.

വിദഗ്‌ദ വിശകലനവും രാഷ്ട്രീയ സ്വാധീനവും

സെൻ്റെർ ഫോർ പോളിസി ഡയലോഗിലെ (സിപിഡി) ഫെലോ ആയ ദേവപ്രിയ ഭട്ടാചാര്യ, ഈ പ്രക്രിയയുടെ സുതാര്യതയെ ചോദ്യം ചെയ്‌തു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അത്തരമൊരു കരാറിൽ ഒപ്പുവയ്ക്കുന്നത് പുതുതായി വരുന്ന തിരഞ്ഞെടുക്കപ്പെട്ട സർക്കാരിൻ്റെ കൈകൾ കെട്ടുന്നതിന് തുല്യമാണെന്ന് അവർ പറഞ്ഞു.

തിരഞ്ഞെടുക്കപ്പെടാത്ത ഒരു ഇടക്കാല സർക്കാരാണ് ഇതിൽ ഏർപ്പെടുന്നത് എന്നതിനാൽ, നടപ്പാക്കലിൻ്റെ ഉത്തരവാദിത്തവും ഭാരവും പുതിയ സർക്കാരിൻ്റെ മേൽ വരും. തിരഞ്ഞെടുപ്പിന് ശേഷം ഈ കരാറിൽ എത്തിയിരുന്നെങ്കിൽ, ജനാധിപത്യത്തിന് അത്യാവശ്യമായ വിശാലമായ ഒരു രാഷ്ട്രീയ ചർച്ചയ്ക്ക് ഇത് അനുവദിക്കും ആയിരുന്നുവെന്ന് വിശകലന വിദഗ്‌ദർ വിശ്വസിക്കുന്നു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അതൃപ്തി തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...