കേരളത്തിൽ നിന്നുള്ള വാർത്താ ചാനലുകളായ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും പിന്നാലെ പ്രശസ്ത മറാത്തി വാര്‍ത്താ ചാനലിന്റെ സംപ്രേക്ഷണം വിലക്കി കേന്ദ്ര സര്‍ക്കാര്‍. ലൈസന്‍സ് അപേക്ഷയില്‍ ക്രമക്കേടുണ്ടെന്ന് വ്യക്തമാക്കി ‘ലോക് ശാഹി‘ എന്ന ചാനലിന്റെ ലൈസന്‍സാണ് കേന്ദ്ര സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്ത്. അടുത്ത 30 ദിവസത്തേക്കാണ് വിലക്കെന്ന്ഇ ന്‍ഫര്‍മേഷന്‍ ബ്രോഡ് കാസ്റ്റ് മന്ത്രാലയം ഉത്തരവില്‍ പറയുന്നു.
മുൻപ് സംഘ്പരിവാറും ബിജെപിയുമായി നിയമപരമായി ചാനല്‍ ഏറ്റുമുട്ടി വിജയിച്ചിരുന്നു. ഇതിനോടുള്ള പ്രതികാരം തീര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് ചാനല്‍ മേധാവികള്‍ വ്യക്തമാക്കി.
2023 ജൂലൈയില്‍ ബി.ജെ.പി നേതാവ് കിരീത് സോമയ്യയുടെ അശ്ലീല വിഡിയോ സംബന്ധിച്ച വാര്‍ത്ത ചാനല്‍ നല്‍കിയിരുന്നു. പിന്നലെ മൂന്നു ദിവസത്തെ വിലക്ക് ചാനലിന് നല്‍കിയിരുന്നു. തുടര്‍ന്ന് ചാനല്‍ അധികൃതര്‍ ഡൽഹി ഹൈകോടതിയെ സമീപിച്ചാണ് സസ്പെന്‍ഷന്‍ റദ്ദാക്കിയത് . കഴിഞ്ഞ ദിവസം വൈകീട്ട് 6 മണി മുതല്‍ ചാനല്‍ അടച്ചിടാനാണ് മന്ത്രാലയം ഉത്തരവിട്ടത്.
അതേസമയം നിര്‍ഭയമായ പത്രപ്രവര്‍ത്തനത്തിലൂടെ ജനാധിപത്യപരമായ കര്‍ത്തവ്യമാണ് തങ്ങള്‍ നാലുവര്‍ഷമായി നിര്‍വഹിക്കുന്നതെന്ന് ചാനല്‍ അധികൃതര്‍ അറിയിച്ചു. ഈ ജനുവരി 26ന് നാലാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്ന് ചാനല്‍ അധികൃതര്‍ അറിയിച്ചു.
നാലുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ചാനലിന്റെ ലൈസന്‍സ് സംബന്ധിച്ച് ഇതുവരെ ആരും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും കിരീത് സോമയ്യ കേസ് സംപ്രേഷണം ചെയ്ത ശേഷം ചാനലിനെതിരെ നടപടി സ്വീകരിക്കുന്നത് പ്രതികാര രാഷ്ട്രീയമാണോയെന്നും മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി ചോദിച്ചു.



