ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ യെൻഡഗണ്ടിയിലെ ഒരു കുടുംബത്തിന് 45 വയസുള്ള അജ്ഞാതൻ്റെ മൃതദേഹം അയച്ചു കൊടുത്തു. വർഷങ്ങളെടുത്ത വായ്‌പയുടെ മൊത്തം തുക അവകാശപ്പെട്ട് ഒരു കോടിയിലധികം രൂപ ആവശ്യപ്പെട്ടതെന്ന് വെള്ളിയാഴ്‌ച പോലീസ് പറഞ്ഞു.
വ്യാഴാഴ്‌ച രാത്രിയാണ് കുടുംബത്തിൻ്റെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ പെട്ടി എത്തിച്ചത്. 1.35 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് കത്തുമായാണ് നാലംഗ കുടുംബത്തിന് പെട്ടി എത്തിച്ചതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് അദ്‌നാൻ നയീം അസ്‌മി പറഞ്ഞു.
പോലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച് ഉണ്ടി മണ്ഡലത്തിലെ യെൻഡഗണ്ടി ഗ്രാമത്തിൽ സാഗി തുളസിയുടെ നിർമ്മാണത്തിലുള്ള വീട്ടിലേക്ക് പെട്ടി ഓട്ടോറിക്ഷയിൽ എത്തിച്ചു.
ആകസ്‌മികമായി തുളസിയുടെ ഭർത്താവ് 10 വർഷത്തിലേറെ മുമ്പ് കാണാതാവുകയും വീട്ടിലേക്ക് മടങ്ങിവരാത്തതും കാരണം മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്നു. ഇളയ സഹോദരി വരുന്നത് വരെ തുളസി മാതാപിതാക്കളോട് ഒപ്പമാണ് താമസിച്ചിരുന്നതെന്നും പിന്നീട് വാടക വീട്ടിലേക്ക് മാറിയെന്നും അസ്‌മി പറഞ്ഞു.
പിന്നീട്, തുളസി തൻ്റെ മാതാപിതാക്കളുടെ വീട്ടിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെ ഒരു വീട് പണിയാൻ തുടങ്ങി. സെപ്റ്റംബറിൽ ഉയർന്ന നിലവാരമുള്ള ടൈലുകളും പെയിൻ്റുകളും അയച്ച് തന്ന ഒരു മനുഷ്യ സ്‌നേഹിയിൽ നിന്ന് സഹായം സ്വീകരിക്കാൻ തുടങ്ങി.
ഇരുവരും ഒരേ ജാതിയിൽപ്പെട്ടവർ ആയതിനാലും വിധവ ആയതിനാലും തുളസിയെ സഹായിക്കുകയായിരുന്നുവെന്ന് അജ്ഞാതനായ മനുഷ്യസ്‌നേഹി തുളസിയോട് പറഞ്ഞതായി പോലീസ് പറഞ്ഞു.
അതുപോലെ, മോട്ടോറുകളും മറ്റ് സാധനങ്ങളും പോലുള്ള കുറച്ച് ഇലക്ട്രിക്കൽ സാധനങ്ങൾ ലഭിക്കുമെന്ന് വ്യാഴാഴ്‌ച തുളസിക്ക് സന്ദേശം അയച്ചു. അതിൽ മൃതദേഹം സഹിതം ബോക്‌സ് എത്തിച്ചതായി പോലീസ് പറഞ്ഞു.
മൃതദേഹം കണ്ടതോടെ തുളസിയുടെ വീട്ടുകാർ പോലീസിൽ വിവറാം അറിയിക്കുകയായിരുന്നു. മൃതദേഹത്തിനൊപ്പം തുളസിയുടെ ഭർത്താവ് 2008ൽ മൂന്ന് ലക്ഷം രൂപ വായ്‌പ എടുത്തിരുന്നുവെന്നും അത് ഇപ്പോൾ 1.35 കോടി രൂപയായി ഉയർന്നുവെന്നും പറയുന്ന കത്തും കണ്ടെത്തി.
“അതിനാൽ, മോശമായ ഒന്നും സംഭവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, നിങ്ങൾ പണം നൽകണം,” കത്തിൽ ഉള്ളതായി പോലീസ് പറഞ്ഞു. കുടുംബത്തിന് അത്തരം സാമ്പത്തിക ശേഷികളൊന്നുമില്ല. സ്വത്ത് തർക്കം ഉണ്ടായതായും സംശയിക്കുന്നു.
“കഴിഞ്ഞ മൂന്ന് നാല് ദിവസമായി കാണാതായ എല്ലാവരെയും പോലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം (ശരീരത്തിൻ്റെ) കൂടുതൽ വ്യക്തത ലഭിക്കുമെന്ന് എസ്.പി പറഞ്ഞു. അതേസമയം, കുടുംബത്തിലെ ഇളയ മരുമകനെ വ്യാഴാഴ്‌ച മുതൽ കാണാതായതായും സംശയമുണ്ട്.



