ഫിഡൽ എന്ന് മകന് പേരിട്ട കാസ്ട്രോ ആരാധകൻ; കേരളത്തിൽ മരിച്ച കെനിയൻ നേതാവ് റെയ്‌ല ഒഡിംഗ

പിതാവിൻ്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിൽ ഇറങ്ങിയ ഒ‍ഡിം​ഗ പരിഷ്‌കരണവാദിയായ ജനകീയ നേതാവ് എന്ന പ്രതിച്ഛായ സൃഷ്‌ടിച്ചിരുന്നു

കേരളത്തിൽ ചികിത്സക്ക് എത്തിയ കെനിയൻ മുൻ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ റെയ്‌ല ഒഡിംഗ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ചു. കൂത്താട്ടുകളും ശ്രീധരീയം ആയൂർവേദിക് ഐ ഹോസ്‌പിറ്റലിൽ ചികിത്സക്ക് എത്തിയതായിരുന്നു എൺപതുകാരനായ റെയ്‌ല ഒഡിംഗ. നേരത്തെ ഒഡിംഗയുടെ മകൾ റോസ്മേരി ശ്രീധരീയത്തിൽ ചികിത്സക്ക്‌ എത്തിയത് ചർച്ചയായിരുന്നു.

കെനിയൻ ജനാധിപത്യ പോരാട്ടത്തിൻ്റെ നേതാവ് എന്നറിയപ്പെടുന്ന റെയ്‌ല ഒഡിംഗയുടെ രാഷ്ട്രീയ ഇടപെടലുകൾ ഏറെ ശ്രദ്ധേയമായിരുന്നു. വർഷങ്ങളായി ഒഡിംഗ നടത്തിയ ജനാധിപത്യ പോരാട്ടങ്ങൾ കെനിയയിൽ പ്രധാനപ്പെട്ട രണ്ട് രാഷ്ട്രീയ പരിഷ്‌കാരങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. 1991ൽ ബഹുകക്ഷി ജനാധിപത്യവും 2010ൽ പുതിയ ഭരണഘടനയും കെനിയയിൽ നിലവിൽ വന്നത് റെയ്‌ല ഒഡിം​ഗ നടത്തിയ പോരാട്ടങ്ങളുടെ കൂടി ഫലമായിട്ടായിരുന്നു.

രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ഒഡിം​ഗയുടെ ജനനം. കെനിയയുടെ ആദ്യ വൈസ് പ്രസിഡൻ്റ് ജറാമോഗി ഒജിംഗ ഒഡിംഗയാണ് റെയ്‌ല ഒഡിംഗയുടെ പിതാവ്. 1963ൽ കെനിയ സ്വാതന്ത്ര്യം പ്രാപിച്ചതിന് പിന്നാലെയാണ് ഒ‍ഡിം​ഗയുടെ പിതാവ് വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്. പിതാവിൻ്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിൽ ഇറങ്ങിയ ഒ‍ഡിം​ഗ പരിഷ്‌കരണവാദിയായ ജനകീയ നേതാവ് എന്ന പ്രതിച്ഛായ തൻ്റെ പൊതുപ്രവർത്തന കാലയളവിൽ സൃഷ്‌ടിച്ചിരുന്നു.

അധികാരവുമായി അടുപ്പമുള്ള കുടുംബത്തിൽ നിന്നുള്ള അം​ഗമായിരുന്നെങ്കിലും രാഷ്ട്രീയ ജീവിതത്തിൽ ഉടനീളം തീവ്രമായ ഭരണകൂട വിരുദ്ധ നിലപാടുകൾ സ്വീകരിച്ച നേതാവായിരുന്നു ഒഡിം​ഗ.

ലുവോ ഗോത്രത്തിൽപ്പെട്ട ഒ‍ഡിം​ഗ രാഷ്ട്രീയ ജീവിതത്തിൻ്റെ ആദ്യകാലങ്ങളിൽ തീപ്പൊരി ഇടതുപക്ഷക്കാരൻ എന്ന നിലയിൽ പ്രശസ്‌തനായിരുന്നു. ക്യൂബൻ കമ്മ്യൂണിസ്റ്റ് നേതാവ് ഫിഡൽ കാസ്ട്രോയുടെ ബഹുമാനാർത്ഥം തൻ്റെ മകന് ഫിഡൽ എന്നായിരുന്നു ഒ‍ഡിം​ഗ പേര് നൽകിയത്. ഭരണകൂട വിരുദ്ധ രാഷ്ട്രീയ ഇടപെടലുകളുടെ ഭാ​ഗമായി വർഷങ്ങളോളം ജയിലിൽ വാസത്തിനും നാടുകടത്തലിനും വിധേയനായിരുന്നു ഒഡിം​ഗ. പ്രസിഡന്റായിരുന്നു ഡാനിയേൽ അരപ് മോയിക്കെതിരായ അട്ടിമറി ശ്രമത്തെത്തുടർന്ന് 1982-ലാണ് ഒഡിം​ഗ ആദ്യമായി ജയിലിൽ അടക്കപ്പെട്ടത്.

അഞ്ച് തവണ കെനിയൻ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചെങ്കിലും ഒരിക്കൽ പോലും വിജയിക്കാൻ ഒഡിം​ഗക്ക് സാധിച്ചിരുന്നില്ല. 1997, 2007, 2013, 2017, 2022 എന്നീ വർഷങ്ങളിലായിരുന്നു ഒഡിം​ഗ പ്രസിഡ‍ൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. 2007-ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് കെനിയൻ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രക്ഷുബ്‌ധമായ ഒരേടായാണ് കണക്കാക്കുന്നത്.

തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണങ്ങൾ അടക്കം ഉയർന്ന അന്ന് വംശീയ അതിക്രമത്തിൽ ആയിത്തിലധികം ആളുകൾ കെനിയയിൽ കൊല്ലപ്പെട്ടിരുന്നു. പ്രസിഡൻ്റായിരുന്ന മ്വായ് കിബാക്കിയോട് ഒഡിംഗ പരാജയപ്പെടുകയായിരുന്നു. 2017-ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമ‌ല്ലെന്ന നിലപാട് ഒഡിം​ഗ സ്വീകരിച്ചിരുന്നു.

അനുയായികൾ സ്നേഹപൂർവ്വം ബാബ എന്നായിരുന്നു റെയ്‌ല ഒഡിം​​ഗയെ വിളിച്ചിരുന്നത്. മുൻ കെനിയൻ പ്രസി‍ഡൻ്റ് ഡാനിയൽ അരപ് മോയിയുടെ കീഴിൽ ഉണ്ടായിരുന്ന ഏകകക്ഷി ഭരണം അവസാനിപ്പിക്കുന്നതിലും ‌ബഹുകക്ഷി സംവിധാനം കൊണ്ടുവരുന്നതിലും നിർണായക പങ്കുവഹിച്ച നേതാവ് കൂടിയാണ് ഒഡിം​ഗ.

രാഷ്ട്രീയ നേട്ടത്തിനായി വംശീയ വിഭജനം ചൂഷണം ചെയ്‌തുവെന്നും തൻ്റെ രാഷ്ട്രീയ ശത്രുക്കളുമായി കരാറുകൾ ഉണ്ടാക്കിയെന്നുമുള്ള ആരോപണങ്ങൾ ഒഡിം​ഗക്കെതിരെ ഉണ്ട്. അപ്പോഴും അദ്ദേഹത്തിൻ്റെ ജനകീയതക്ക്‌ കുറവുണ്ടായിരുന്നില്ല. കഴിഞ്ഞ മാർച്ചിൽ കെനിയൻ പ്രസിഡൻ്റ് വില്യം റൂട്ടോയുമായി ഒഡിം​ഗ ഒരു കരാറിൽ ഒപ്പിട്ടിരുന്നു. അതിൻ്റെ ഭാ​ഗമായി ഒഡിം​ഗയുമായി പാർട്ടിയായ അസിമിയോ ലാ ഉമോജ പാർട്ടി നിർണായക നയരൂപീകരണത്തിൽ പങ്കാളികളാകാനും മന്ത്രിസഭയിൽ അം​ഗങ്ങളാകാനും അവസരം ലഭിച്ചിരുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മാതൃദിനം; ‘ഞാൻ എൻ്റെ മകനോടൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതി’

സൂര്യൻ ഉദിക്കുന്നതിനു മുമ്പാണ് പൂനത്തിൻ്റെ ദിവസം ആരംഭിക്കുന്നത്. എല്ലാ ദിവസവും രാവിലെ 5.30ന് അവർ ഉണരും, കുടുംബത്തിന് വേണ്ടി പാചകം ചെയ്യും, കുട്ടികളെ ഒരുക്കും, രാവിലെ 7 മണിക്ക് ജോലിക്ക് പോകും. ഉച്ചക്ക് ശേഷം വീട്ടിലേക്ക് തിരക്കിട്ട്, കുട്ടികളെ അന്വേഷിച്ച്, കഴിയുന്നത്ര സമയം അവരോടൊപ്പം ചെലവഴിച്ച്, വീണ്ടും ഒരു പുതിയ ജോലിക്ക് പോകും. വൈകുന്നേരം 7 മണിക്ക്...

Keep exploring...

മാതൃദിനം; ‘ഞാൻ എൻ്റെ മകനോടൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതി’

സൂര്യൻ ഉദിക്കുന്നതിനു മുമ്പാണ് പൂനത്തിൻ്റെ ദിവസം ആരംഭിക്കുന്നത്. എല്ലാ ദിവസവും രാവിലെ 5.30ന് അവർ ഉണരും, കുടുംബത്തിന് വേണ്ടി പാചകം...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ആദ്യ ഉത്തരവിൽ ഒപ്പുവച്ചു; 200 യൂണിറ്റ് സൗജന്യ വൈദ്യുതി

സ്ഥാപകൻ വിജയ്, ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി അനുവദിക്കുന്നതിനും, സ്ത്രീ സുരക്ഷക്കായി ഒരു പ്രത്യേക സേന...

More News

‘ശുഭ്മാൻ ഗില്ലിൻ്റെ ചരിത്ര നേട്ടം’; വിരാടിനും രോഹിതിനും ആ നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ല

2026 -ലെ ഐപിഎല്‍ 52-ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിൻ്റെ ബാറ്റ് മുഴങ്ങി. ജയ്‌പൂരിലെ സവായ്...

മാതൃദിനം; ‘ഞാൻ എൻ്റെ മകനോടൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതി’

സൂര്യൻ ഉദിക്കുന്നതിനു മുമ്പാണ് പൂനത്തിൻ്റെ ദിവസം ആരംഭിക്കുന്നത്. എല്ലാ ദിവസവും രാവിലെ 5.30ന് അവർ ഉണരും, കുടുംബത്തിന് വേണ്ടി പാചകം...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ആദ്യ ഉത്തരവിൽ ഒപ്പുവച്ചു; 200 യൂണിറ്റ് സൗജന്യ വൈദ്യുതി

സ്ഥാപകൻ വിജയ്, ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി അനുവദിക്കുന്നതിനും, സ്ത്രീ സുരക്ഷക്കായി ഒരു പ്രത്യേക സേന...

‘പരാജയത്തിൽ പതറാതെ’, സിപിഐഎം പോളിറ്റ് ബ്യൂറോ യോ​ഗം ദില്ലിയിൽ ആരംഭിച്ചു

രണ്ടുദിവസത്തെ സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ദില്ലിയിൽ തുടക്കമായി. നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ശേഷമുള്ള ആദ്യയോഗമാണ് ചേരുന്നത്. പോളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ...

‘അവയവദാന മാഫിയ’ കേസിൽ മുഖ്യപ്രതി നജീബ് പോലീസ് പിടിയില്‍

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ച കേസില്‍ മുഖ്യപ്രതി നജീബ് പിടിയില്‍. ഡല്‍ഹിയില്‍ വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. അവയവ...

‘വാഗ്‌ദാനങ്ങൾ നൽകി വഞ്ചിക്കില്ല, പറഞ്ഞ കാര്യങ്ങൾ എല്ലാം നടപ്പാക്കും’; മുഖ്യമന്ത്രി വിജയ്

മുഖ്യമന്ത്രിയായുള്ള ആദ്യ പ്രസംഗത്തിൽ ഡിഎംകെ സർക്കാരിനെ വിമർശിച്ച് വിജയ്. ഖജനാവ് കാലിയെന്നും ധവളപത്രം ഇറക്കുമെന്നും മുഖ്യമന്ത്രി വിജയ് പറഞ്ഞു....

ബിജെപിയാണ് നമ്മുടെ ആദ്യ ശത്രു; ഒരുമിച്ച് പോരാടാം: മമത ബാനർജിയുടെ ആഹ്വാനം

ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് തൃണമൂൽ കോൺഗ്രസ്മേ ധാവിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ആഹ്വാനം...

പത്ത് മിനിറ്റ് ഉപയോഗം മതി ചിന്തകൾ പണയം വെക്കാൻ; എഐയുടെ മറുവശം

ഇന്നത്തെ കാലത്ത് വിരൽത്തുമ്പിൽ എന്തും ലഭ്യമാണ്. നിർമിതബുദ്ധി അഥവാ എഐ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ചാറ്റ് ജിപിടിയും...