...
Home News National ‘കേന്ദ്രസർക്കാർ നിശബ്‌ദതയിൽ’; യുഎസ് തകർത്തത് ഇന്ത്യയുടെ അതിഥിയായി വന്ന ഇറാൻ പടക്കപ്പൽ

‘കേന്ദ്രസർക്കാർ നിശബ്‌ദതയിൽ’; യുഎസ് തകർത്തത് ഇന്ത്യയുടെ അതിഥിയായി വന്ന ഇറാൻ പടക്കപ്പൽ

കേന്ദ്രത്തിൻ്റെ ഈ നിശബ്‌ദത അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്ക് വലിയ നാണക്കേടുണ്ടാക്കി

170

ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് സംയുക്ത സൈനിക അഭ്യാസത്തിൽ പങ്കെടുത്തു മടങ്ങിയ ഇറാനിയൻ പടക്കപ്പൽ അമേരിക്കൻ അന്തർ വാഹിനിയാണ് ആക്രമണത്തിൽ തകർത്തത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കൻ തീരത്തിന് സമീപം നടന്ന ഈ ദൗർഭാഗ്യകരമായ ആക്രമണത്തിൽ 87 ഇറാനിയൻ നാവികരും കൊല്ലപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഇത്തരമൊരു അന്തർവാഹിനി ആക്രമണം നടത്തുന്നതെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്.

ഇന്ത്യ ക്ഷണിച്ചു വരുത്തിയ അതിഥികൾ മടക്കയാത്രയിൽ കൊല്ലപ്പെട്ടിട്ടും സംഭവത്തെ അപലപിക്കാനോ ഔദ്യോഗികമായി പ്രതികരിക്കാനോ നരേന്ദ്ര മോദി സർക്കാർ തയ്യാറാകാത്തത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചു. കേന്ദ്രത്തിൻ്റെ ഈ നിശബ്‌ദത അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്ക് വലിയ നാണക്കേടുണ്ടാക്കിയെന്നും ഇത് വിദേശനയത്തിന് ഏറ്റ കനത്ത തിരിച്ചടിയാണെന്നും പ്രതിരോധ വിദഗ്‌ദർ ചൂണ്ടിക്കാട്ടുന്നുണ്ട്.

വന്നവരെ പിന്നിൽ നിന്ന് ചതിച്ചവരായി ലോകം നമ്മളെ കാണാൻ ഈ സംഭവം കാരണമായേക്കാം എന്ന ആശങ്കയും ഉയരുന്നുണ്ട്. ഗൂഢാലോചന ആരോപണങ്ങൾ ഫെബ്രുവരിയിൽ വിശാഖപട്ടണത്ത് നടന്ന സൈനിക അഭ്യാസത്തിലേക്ക് അമേരിക്കയെയും ക്ഷണിച്ചിരുന്നെങ്കിലും അവർ പടക്കപ്പലുകളെ അയച്ചിരുന്നില്ല. ഇസ്രായേലിനൊപ്പം ചേർന്ന് ഇറാനെ ആക്രമിക്കാനുള്ള അമേരിക്കയുടെ പദ്ധതിയെ കുറിച്ച് കേന്ദ്ര സർക്കാരിന് മുൻകൂട്ടി അറിവുണ്ടായിരുന്നോ എന്ന ഗൗരവകരമായ ചോദ്യം ഇപ്പോൾ ഉയരുന്നുണ്ട്.

ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ സുരക്ഷ ഉറപ്പാക്കുന്നത് ഇന്ത്യയാണെന്ന ‘മഹാസാഗർ’ വിഷൻ പ്രഖ്യാപനങ്ങൾക്ക് ഏറ്റ വലിയ തിരിച്ചടിയായാണ് ഈ ആക്രമണം വിലയിരുത്തപ്പെടുന്നത്. നയതന്ത്ര വിള്ളൽ ഇന്ത്യയും ഇറാനും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിന് ഈ സംഭവം വലിയ ആഘാതമുണ്ടാക്കുമെന്ന് കരുതപ്പെടുന്നു. ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായ ഈ നയതന്ത്ര പാളിച്ച വരും ദിവസങ്ങളിൽ ചർച്ചകൾക്ക് വഴിവെക്കും. നിലവിൽ വിദേശ മാധ്യമങ്ങളടക്കം ഇന്ത്യയുടെ നിലപാടിനെ വിമർശിക്കുന്നുണ്ട്. -Image Credit: American Kahani

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.