...
Home News National ഛത്രപതി ശിവജിയുടെ ‘കടുവയുടെ നഖം’; 365 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ തിരിച്ചെത്തി

ഛത്രപതി ശിവജിയുടെ ‘കടുവയുടെ നഖം’; 365 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ തിരിച്ചെത്തി

രണ്ട് നേതാക്കളും കണ്ടുമുട്ടുകയും ഔപചാരികമായി ആശ്ലേഷിക്കുകയും ചെയ്‌തപ്പോൾ, ശിവജി അഫ്‌സൽഖാനെ കടുവയുടെ നഖം ഉപയോഗിച്ച് കൊന്നു

208

മുംബൈ: ജനറൽ അഫ്‌സൽഖാനെ കൊല്ലാൻ മറാത്ത ചക്രവർത്തി ഛത്രപതി ശിവജി ഉപയോഗിച്ചതായി കരുതപ്പെടുന്ന ‘കടുവയുടെ നഖം’ 350 വർഷങ്ങൾക്ക് ശേഷം മഹാരാഷ്ട്രയിൽ തിരിച്ചെത്തി. സംസ്ഥാന സർക്കാർ മൂന്ന് വർഷത്തേക്ക് ലണ്ടനിലെ ആൽബർട്ട് മ്യൂസിയത്തിൽ നിന്ന് വായ്‌പയെടുത്ത് കൊണ്ടുവന്ന് പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ സതാരയിൽ പ്രദർശിപ്പിച്ചു.

ലണ്ടനിൽ നിന്ന് കൊണ്ടുവന്ന ആയുധത്തിന് ബുള്ളറ്റ് പ്രൂഫ് കവർ ഉള്ളതിനാൽ സുരക്ഷ ശക്തമാക്കി. അടുത്ത ഏഴ് മാസത്തേക്ക് ഇത് സത്താറയിലെ ഒരു മ്യൂസിയത്തിൽ സൂക്ഷിക്കും. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപദേവേന്ദ്ര ഫഡ്‌നാവിസും മറ്റ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

1649ൽ ബിജാപൂർ സുൽത്താനേറ്റിന് എതിരായ വിജയകരമായ കലാപത്തിന് ശേഷം മറാത്താ സാമ്രാജ്യം സ്ഥാപിച്ച ശിവാജിക്ക് ബീജാപ്പൂർ ജനറൽ അഫ്‌സൽ ഖാനുമായി ചർച്ച നടത്തേണ്ടി വന്നതായി ചരിത്രം പറയുന്നു.

നിരായുധരായ മീറ്റിംഗിനായി അദേഹം തൻ്റെ വസ്ത്രത്തിനടിയിൽ ഒരു ചെയിൻ -മെയിൽ ഷർട്ട് രഹസ്യമായി ധരിക്കുകയും വലതുകൈയിൽ ഒരു കടുവയുടെ നഖം മറയ്ക്കുകയും ചെയ്‌തു. രണ്ട് നേതാക്കളും കണ്ടുമുട്ടുകയും ഔപചാരികമായി ആശ്ലേഷിക്കുകയും ചെയ്‌തപ്പോൾ, ശിവജി അഫ്‌സൽഖാനെ കടുവയുടെ നഖം ഉപയോഗിച്ച് കൊന്നു. ഇന്നത്തെ സത്താറയിലുള്ള പ്രതാപ് ഗഡ്‌ കോട്ടയുടെ ചുവട്ടിലാണ് സംഭവം.

മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഐതിഹാസിക ആയുധത്തിൻ്റെ വായ്‌പ വരുന്നത്, ഇത് ഭരണസഖ്യത്തിന് അനുകൂലമായ ഒരു ചർച്ചാ വിഷയമാകുമെന്ന് പ്രതീക്ഷിക്കുന്നതായി രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.