ഡൽഹി കേന്ദ്രഭരണ പ്രദേശ മുഖ്യമന്ത്രി രേഖ ഗുപ്‌ത നിയമസഭയിൽ 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ഒരു ലക്ഷം കോടി രൂപയുടെ ബജറ്റ് ചൊവാഴ്‌ച അവതരിപ്പിച്ചു. മുൻ സാമ്പത്തിക വർഷത്തേക്കാൾ 31.5% കൂടുതലാണിത്. ധനകാര്യ വകുപ്പും മുഖ്യമന്ത്രി രേഖ ഗുപ്‌തയുടെ കീഴിലാണ്. ഡൽഹി നിവാസികൾക്കായി നിരവധി പ്രധാന പദ്ധതികളും വികസന പദ്ധതികളും ഈ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ആരോഗ്യ, വനിതാ ക്ഷേമം
ഡൽഹി പൗരന്മാർക്ക് ഇനി മുതൽ 10 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ‘സ്ത്രീ സമൃദ്ധി പദ്ധതി’ക്കായി 5,100 കോടി രൂപ വകയിരുത്തി. ഓരോ സ്ത്രീക്കും പ്രതിമാസം 2,500 രൂപ ധനസഹായം ലഭിക്കും. കേന്ദ്ര സർക്കാരിൻ്റെ ജൻ ആരോഗ്യ യോജനയിൽ നിന്ന് ₹5 ലക്ഷം കൂടി ചേർത്ത്, ആകെ ₹10 ലക്ഷം കവറേജ് നൽകുന്ന ആയുഷ്‌മാൻ പദ്ധതി ഉടൻ നടപ്പിലാക്കും. ഇതിനായി ₹2,144 കോടി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പ്രസവ വന്ദന പദ്ധതിക്ക് 210 കോടി രൂപ വകയിരുത്തി.
അടിസ്ഥാന സൗകര്യങ്ങളും ഗതാഗതവും
മൂലധനച്ചെലവ് ഇരട്ടിയാക്കി ₹28,000 കോടിയാക്കി. മൂലധനച്ചെലവ് ഇരട്ടിയാക്കി ₹28,000 കോടിയാക്കി. ഡൽഹിയുടെ റോഡ് ഗതാഗതത്തിനും എൻസിആറുമായി ബന്ധിപ്പിക്കുന്നതിനും ₹1,000 കോടി അനുവദിച്ചു .
സ്ത്രീ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി 50,000 സിസിടിവി ക്യാമറകൾ കൂടി സ്ഥാപിക്കും.
പാലം നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി ₹3,843 കോടി അനുവദിച്ചു. ചേരി വികസനത്തിനായി 696 കോടി രൂപ വകയിരുത്തി. പ്രധാനമന്ത്രി ഭവന പദ്ധതിക്ക് കീഴിൽ 20 കോടി രൂപ അനുവദിച്ചു. 100 അടൽ കാന്റീനുകൾ തുറക്കാൻ 100 കോടി രൂപ അനുവദിച്ചു.
വെള്ളം, വൈദ്യുതി, പരിസ്ഥിതി
ശുദ്ധജല വിതരണത്തിനായി 9,000 കോടി രൂപ വകയിരുത്തി. ടാങ്കർ തട്ടിപ്പുകൾ തടയാൻ ജിപിഎസ് നിരീക്ഷണം നടപ്പിലാക്കും. ജലമോഷണം തടയാൻ ഇന്റലിജന്റ് മീറ്ററുകൾ സ്ഥാപിക്കും. എസ്.ടി.പി (മലിനജല സംസ്കരണ പ്ലാന്റുകൾ) വികസിപ്പിക്കുന്നതിന് 500 കോടി രൂപ അനുവദിച്ചു.
മുനക് കനാലിൽ നിന്ന് പൈപ്പ് ലൈനുകൾ വഴി വെള്ളമെത്തിക്കാൻ 200 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. പ്രധാനമന്ത്രി സൂര്യ ഘർ സൗജന്യ വൈദ്യുതി പദ്ധതി നടപ്പിലാക്കുന്നതിനായി കേന്ദ്ര സർക്കാരുമായി ഒരു സഹകരണം സ്ഥാപിച്ചു.
പരിസ്ഥിതി, വനം വകുപ്പിന് 500 കോടി രൂപ അനുവദിച്ചു. വായു മലിനീകരണ നിയന്ത്രണത്തിനായി 300 കോടി രൂപ വകയിരുത്തി. ആറ് പുതിയ സിഎക്യുഎം കേന്ദ്രങ്ങൾ സ്ഥാപിക്കും. 32 സ്ഥലങ്ങളിൽ വെള്ളത്തിൻ്റെ ഗുണനിലവാരം പരിശോധിക്കും .
വിദ്യാഭ്യാസവും സാങ്കേതിക വികസനവും
100 സർക്കാർ സ്‌കൂളുകളിൽ എപിജെ അബ്ദുൾ കലാം ഭാഷാ ലാബുകൾ സ്ഥാപിക്കും ( ₹21 കോടി ബജറ്റ് ). 175 സർക്കാർ സ്‌കൂളുകളിൽ കമ്പ്യൂട്ടർ ലാബുകൾ സ്ഥാപിക്കും. സ്‌മാർട്ട് ക്ലാസ് മുറികൾക്കായി 100 കോടി രൂപ വകയിരുത്തി. പത്താം ക്ലാസ് പാസായ 1,200 വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്‌ടോപ്പുകൾ നൽകും. നരേലയിൽ ഒരു വിദ്യാഭ്യാസ കേന്ദ്രം വികസിപ്പിക്കുന്നതിന് ₹500 കോടി അനുവദിച്ചു. ബിആർ അംബേദ്ക്കർ സ്റ്റൈപ്പൻഡ് സ്‌കീമിന് കീഴിൽ 1,000 പട്ടികജാതി വിദ്യാർത്ഥികൾക്ക് പരിശീലന സൗകര്യങ്ങൾ ലഭിക്കും.
സാമൂഹിക സുരക്ഷയും ഗ്രാമവികസനവും
വികലാംഗ വ്യക്തികൾക്കും നിർദ്ധനരായ സ്ത്രീകൾക്കുമുള്ള പ്രതിമാസ പെൻഷനുകൾ 3,000 കോടി രൂപയായി വർദ്ധിപ്പിച്ചു . മൈഥിലി, ഭോജ്‌പുരി അക്കാദമികൾക്കുള്ള ബജറ്റ് ഇരട്ടിയാക്കി. മുതിർന്ന പൗരന്മാരുടെ സംഘടനകൾക്കുള്ള നാല് വർഷത്തേക്കുള്ള കുടിശ്ശിക ഫണ്ടുകൾ അനുവദിക്കും.
പാൽന പദ്ധതി പ്രകാരം 150 ശിശുസംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കും ( ₹50 കോടി ബജറ്റ് ). 1,000 ആധുനിക അംഗൻവാടി കേന്ദ്രങ്ങൾ നിർമ്മിക്കും. ഡൽഹിയിൽ റൂറൽ ബോർഡ് പുനഃസ്ഥാപിക്കും ( ₹1,157 കോടി ബജറ്റ്). പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതി പ്രകാരം , കേന്ദ്ര സർക്കാരിൽ നിന്നുള്ള 6,000 രൂപയ്‌ക്കൊപ്പം ഡൽഹി സർക്കാർ 3,000 രൂപ കൂടി നൽകും.
വ്യാവസായിക വികസനവും തൊഴിലും
പുതിയൊരു വ്യാവസായിക, വെയർഹൗസ് നയം അവതരിപ്പിക്കും. ഏകജാലക സംവിധാനം നടപ്പിലാക്കും. വ്യവസായ മേഖലകൾ വികസിപ്പിക്കും. വ്യാപാരി ക്ഷേമ ബോർഡ് സ്ഥാപിക്കും. രണ്ട് വർഷത്തിലൊരിക്കൽ ഡൽഹിയിൽ ഒരു ആഗോള നിക്ഷേപക ഉച്ചകോടി നടക്കും .
നീതിയും സുരക്ഷയും
ഡൽഹിയിലെ ഹോം ഗാർഡുകളുടെ എണ്ണം 10,000 ൽ നിന്ന് 25,000 ആയി ഉയർത്തും. പുതിയ ജയിൽ സമുച്ചയം നിർമ്മിക്കും.
ഗതാഗത മെച്ചപ്പെടുത്തലുകൾ
2025-26 ൽ ഡൽഹിയുടെ ഗതാഗത വിഭാഗത്തിൽ 5,000 പുതിയ ഇലക്ട്രിക് ബസുകൾ ഉൾപ്പെടുത്തും. ഡൽഹി മെട്രോയ്ക്ക് 2,929 കോടി രൂപ അനുവദിച്ചു. നഗര ഗതാഗത മേഖലയ്ക്ക് 12,952 കോടി രൂപ വകയിരുത്തി. സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതി തുടരും. വെള്ളക്കെട്ട് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് 603 കോടി രൂപ അനുവദിച്ചു. ഡ്രെയിൻ പുനർനിർമ്മാണത്തിനായി 150 കോടി രൂപ അനുവദിച്ചു.
ഡൽഹി സർക്കാർ അവതരിപ്പിക്കുന്ന ഈ ബജറ്റ്, വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീ ശാക്തീകരണം, അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി എന്നിവയ്ക്ക് മുൻഗണന നൽകുന്നു. ഡൽഹിയുടെ വികസനത്തിലും പൗരന്മാരുടെ ക്ഷേമത്തിലും ഇത് നിർണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.



