ഇന്ത്യയുടെ ആക്രമണങ്ങളിൽ പാകിസ്ഥാനിൽ തകർന്ന, വ്യക്തമായ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

പാകിസ്ഥാൻ്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ ചെറുക്കുന്നതിനായാണ് ഇന്ത്യൻ സായുധ സേന വ്യോമ താവളങ്ങൾ ലക്ഷ്യമിട്ടത്

ഓപ്പറേഷൻ സിന്ദൂരിൽ കഴിഞ്ഞ ആഴ്‌ച പാകിസ്ഥാൻ വ്യോമ താവളങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൻ്റെ പുതിയ ഉപഗ്രഹ ചിത്രങ്ങൾ എൻ‌ഡി‌ടി‌വിക്ക് ലഭിച്ചു. കഴിഞ്ഞ മാസം ജമ്മു കാശ്‌മീരിലെ പഹൽഗാമിൽ നടന്ന മാരകമായ ഭീകര ആക്രമണത്തിന് മറുപടിയായി ആരംഭിച്ച ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയത്.

ഇന്ത്യയുടെ പടിഞ്ഞാറൻ മേഖലയിലെ സിവിലിയൻ പ്രദേശങ്ങളെയും സൈനിക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള പാകിസ്ഥാൻ്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ ചെറുക്കുന്നതിനായാണ് ഇന്ത്യൻ സായുധ സേന വ്യോമ താവളങ്ങൾ ലക്ഷ്യമിട്ടത്.

റാവൽപിണ്ടിയിലെ നൂർ ഖാൻ, സിന്ധിലെ സുക്കൂർ, പാകിസ്ഥാനിലെ പഞ്ചാബിലെ റഹിം യാർ ഖാൻ എന്നീ പാകിസ്ഥാൻ സൈനിക താവളങ്ങളിൽ ഇന്ത്യൻ സായുധ സേന നടത്തിയ നിരന്തരമായ കൃത്യതയുള്ള ആക്രമണങ്ങൾ മൂലമുണ്ടായ നാശനഷ്‌ടങ്ങളുടെ വ്യാപ്‌തി യുഎസ് എയ്‌റോസ്‌പേസ് സ്ഥാപനമായ മാക്‌സർ ടെക്‌നോളജീസിൻ്റെ ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ വ്യക്തമാക്കുന്നു.

സർഗോധയിലെ മുഷഫ്, വടക്കൻ സിന്ധിലെ ഷഹബാസ് ജേക്കബാബാദ്, വടക്കൻ തട്ടയിലെ ബൊളാരി എന്നീ പാകിസ്ഥാൻ വ്യോമസേനാ (പിഎഎഫ്) താവളങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി ചിത്രങ്ങൾ കാണിക്കുന്നു.

കഴിഞ്ഞ ആഴ്‌ച ഓപ്പറേഷൻ സിന്ദൂരിനെ കുറിച്ചുള്ള ഒരു പത്രസമ്മേളനത്തിൽ, ഇന്ത്യൻ സായുധ സേന പാകിസ്ഥാൻ സൈനിക ലക്ഷ്യങ്ങളിൽ “കൃത്യമായ ആക്രമണം” നടത്തിയതായി വിംഗ് കമാൻഡർ വ്യോമിക സിംഗ് സ്ഥിരീകരിച്ചു.

സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ സെൻ്റെറുകൾ, റഡാർ സൈറ്റുകൾ, ആയുധ സംഭരണ ​​മേഖലകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുവെന്ന് അവർ പറഞ്ഞു.

ഇന്ത്യൻ വ്യോമ സേനയുടെ യുദ്ധവിമാനങ്ങളിൽ നിന്നുള്ള എയർ- ലോഞ്ച്ഡ് പ്രിസിഷൻ ആയുധങ്ങൾ ഉപയോഗിച്ചാണ് റാഫിഖി, മുരീദ്, ചക്ലാല, റഹിം യാർ ഖാൻ, സുക്കൂർ, ചുനിയൻ എന്നിവിടങ്ങളിലെ പാകിസ്ഥാൻ സൈനിക ലക്ഷ്യങ്ങൾ ആക്രമിച്ചതെന്ന് അവർ പറഞ്ഞു.

പസ്‌റൂരിലെയും സിയാൽകോട്ടിലെയും വ്യോമയാന കേന്ദ്രങ്ങളിലെ റഡാർ സൈറ്റുകളും കൃത്യതയുള്ള യുദ്ധോപകരണങ്ങൾ ഉപയോഗിച്ച് ലക്ഷ്യമാക്കി.

“ഈ പ്രതികരണങ്ങൾ നടത്തുമ്പോൾ, ഇന്ത്യ ഏറ്റവും കുറഞ്ഞ കൊളാറ്ററൽ നാശനഷ്‌ടങ്ങൾ ഉറപ്പാക്കി,” വിംഗ് കമാൻഡർ സിംഗ് പറഞ്ഞു.

ഇസ്ലാമാബാദിൽ നിന്ന് 10 കിലോമീറ്ററിൽ താഴെ മാത്രം അകലെയുള്ളതും രാജ്യത്തിൻ്റെ സൈനിക ആസ്ഥാനത്തോട് ചേർന്നുള്ളതുമായ ഒരു പ്രധാന സ്ഥലമായ നൂർ ഖാൻ വ്യോമതാവളം ഒരു വലിയ സ്ഫോടനത്തെ തുടർന്ന് തീപിടിച്ചതായി വ്യോമസേനാ ഡയറക്ടർ ജനറൽ എയർ മാർഷൽ എകെ ഭാരതി മാധ്യമ പ്രവർത്തകരെ കാണിച്ചു.

റഹിം യാർ ഖാൻ വ്യോമതാവളത്തിൻ്റെ റൺവേക്ക് ഉണ്ടായ വ്യാപകമായ നാശനഷ്‌ടങ്ങളുടെ വീഡിയോയും അദ്ദേഹം ഒരു പത്രസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.

ഇന്ത്യൻ സായുധ സേനയുടെ പോരാട്ടം തീവ്രവാദികൾക്ക് എതിരെയായിരുന്നുവെന്നും എന്നാൽ പാകിസ്ഥാൻ സൈന്യം തീവ്രവാദികളെ “പിന്തുണക്കാൻ” തീരുമാനിച്ചുവെന്നും സംഘർഷം “വർദ്ധിപ്പിച്ചു” എന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂർ

ഏപ്രിൽ 22ന് ഒരു നേപ്പാളി പൗരൻ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ മെയ് ഏഴിന് ഓപ്പറേഷൻ സിന്ദൂർ ആരംഭിക്കുകയും പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കാശ്‌മീരിലെയും (പിഒകെ) ഒമ്പത് ഭീകര കേന്ദ്രങ്ങൾ ആക്രമിക്കുകയും ചെയ്‌തു.

ഇന്ത്യൻ സായുധ സേന ലഷ്‌കർ- ഇ- തൊയ്ബ (എൽഇടി), ജെയ്ഷ് -ഇ- മുഹമ്മദ് (ജെഎം), ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഭീകര സംഘടനകളുടെ നിരവധി ക്യാമ്പുകൾ നശിപ്പിക്കുകയും നൂറിലധികം തീവ്രവാദികളെ വധിക്കുകയും ചെയ്‌തു.

ഇന്ത്യൻ സായുധ സേനയുടെ രാത്രികാല ഓപ്പറേഷനുകൾക്ക് ശേഷം പാകിസ്ഥാൻ സൈന്യം ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചു. അവ വിജയകരമായി തടഞ്ഞു. തുടർന്ന് ഇന്ത്യ പാകിസ്ഥാൻ പ്രദേശത്തിനുള്ളിലെ തിരഞ്ഞെടുത്ത സൈനിക ലക്ഷ്യങ്ങളിൽ ആക്രമണം നടത്തി.

നാല് ദിവസത്തെ തീവ്രമായ അതിർത്തി കടന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് ശേഷം, കഴിഞ്ഞ ശനിയാഴ്‌ച ഇരുരാജ്യങ്ങളും സൈനിക നടപടികൾ ഉടനടി നിർത്തി വെക്കുന്നതിനായി വെടിനിർത്തൽ കരാറിൽ എത്തി.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ് കണ്ടത്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിൻ്റെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ-താനി ഈ നിർണായക ഉത്തരവാദിത്തം ഏറ്റെടുത്തു. യുഎസ് നിർദ്ദേശിച്ച ഒരു...

Keep exploring...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

More News

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...