സമ്മതത്തോടെ ലൈംഗിക ബന്ധത്തിന് ശേഷം ‘വിവാഹ വാഗ്‌ദാനം’ നല്‍കി പീഡിപ്പിച്ചുവെന്ന് പരാതി നല്‍കാനാകില്ല: കൊല്‍ക്കത്ത ഹൈക്കോടതി

ഗര്‍ഭിണിയായതോടെ ഇയാള്‍ തന്നെ ഉപേക്ഷിച്ചെന്നും ഒടുവില്‍ താനൊരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നും യുവതി

പരസ്‌പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം വിവാഹ വാഗ്‌ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന പേരില്‍ പുരുഷനെതിരെ പരാതി നല്‍കാന്‍ കഴിയില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ജസ്റ്റിസ് അനന്യ ബന്ദോപധ്യായയുടെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

2011 ജൂലൈ 12നാണ് വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ യുവാവിന് ബങ്കുരയിലെ അഡീഷണല്‍ സെഷന്‍സ് കോടതി ഏഴ് വര്‍ഷം തടവ് വിധിച്ചത്. ഇതേ തുടര്‍ന്നാണ് ഇയാള്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അപ്പീലുമായി എത്തിയത്. അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്‌തു.

2011ലാണ് 21കാരിയായ യുവതി ചാട്ട്‌ന പോലീസ് സ്റ്റേഷനില്‍ യുവാവിനെതിരെ പരാതിയുമായി എത്തിയത്. പരാതി നല്‍കുന്ന സമയത്ത് യുവതി ഒമ്പത് മാസം ഗര്‍ഭിണിയായിരുന്നു. വിവാഹ വാഗ്‌ദാനം നല്‍കിയ യുവാവുമായി താന്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടുവെന്നും അതിൻ്റെ ഫലമായി താന്‍ ഗര്‍ഭിണി ആയെന്നുമാണ് യുവതി പരാതിയില്‍ ആരോപിച്ചത്.

ഗര്‍ഭിണിയായെന്ന് അറിഞ്ഞതോടെ ഗര്‍ഭഛിദ്രം ചെയ്യാന്‍ യുവാവ് നിര്‍ബന്ധിച്ചുവെന്നും പിന്നീട് തന്നെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചുവെന്നും യുവതി നല്‍കിയ പരാതിയില്‍ ആരോപിച്ചു. ഗര്‍ഭിണിയായതോടെ ഇയാള്‍ തന്നെ ഉപേക്ഷിച്ചെന്നും ഒടുവില്‍ താനൊരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നും യുവതി പറഞ്ഞു.

13 വര്‍ഷത്തിന് ശേഷം കേസ് പരിഗണിച്ച ഹൈക്കോടതി യുവാവിനെതിരെയുള്ള ബലാത്സംഗക്കുറ്റം നീക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് അതിജീവിതയ്ക്ക് പ്രായപൂര്‍ത്തി ആയിരുന്നു. ഇത്തരം ബന്ധങ്ങളുടെ അനന്തരഫലത്തെ കുറിച്ച് യുവതി ബോധവതി ആയിരുന്നുവെന്നും കോടതി കണ്ടെത്തി.

വിവാഹം കഴിക്കാമെന്ന വാഗ്‌ദാനത്തിൻ്റെ പേരില്‍ ലൈംഗിക ബന്ധത്തിന് തയ്യാറാകാന്‍ പാടില്ലായിരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. പിന്നീട് വിവാഹ വാഗ്‌ദാനം പാലിച്ചില്ലെന്ന് ആരോപിച്ച് പുരുഷനെ കുറ്റക്കാരനാക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. കൂടാതെ കുഞ്ഞിൻ്റെ പിതൃത്വം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഉഭയസമ്മത പ്രകാരമാണ് യുവാവുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ടതെന്ന് യുവതി തൻ്റെ പരാതിയില്‍ പറയുന്നുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതിനാല്‍ പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം ആരോപിക്കാനാകില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ് ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്തിക്കടക്കുന്ന ആദ്യദമ്പതികളായി ചരിത്രം കുറിച്ചത്. പ്രസിദ്ധമായ രാമസേതു പാതയിലൂടെ ആണ് ഇവർ നീന്തൽ പൂർത്തിയാക്കിയത്. മെയ് 7ന് പുലർച്ചെ ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്നാണ് ഇവർ നീന്തൽ ആരംഭിച്ചത്. 10 മണിക്കൂർ 45...

Keep exploring...

ചില രാജ്യങ്ങളിൽ പാമ്പുകൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ലോകത്ത് പാമ്പുകൾ സ്വാഭാവികമായി കാണപ്പെടാത്ത രാജ്യങ്ങൾ എന്ന ആശയം പലർക്കും ആദ്യം ഓർമ്മിപ്പിക്കുന്നത് ന്യൂസിലാൻഡിനെയാണ്. എന്നാൽ ഈ പട്ടികയിൽ...

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ്...

More News

എട്ട് വർഷത്തിന് ശേഷം ആകാശവാണിയിൽ അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം; മോഹൻലാലും ഭാഗമാകും

ആകാശവാണി ശ്രോതാക്കൾക്ക് ഗൃഹാതുര അനുഭവമായി അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം. എട്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് റേഡിയോ നാടകങ്ങളുടെ...

ചില രാജ്യങ്ങളിൽ പാമ്പുകൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ലോകത്ത് പാമ്പുകൾ സ്വാഭാവികമായി കാണപ്പെടാത്ത രാജ്യങ്ങൾ എന്ന ആശയം പലർക്കും ആദ്യം ഓർമ്മിപ്പിക്കുന്നത് ന്യൂസിലാൻഡിനെയാണ്. എന്നാൽ ഈ പട്ടികയിൽ...

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ്...

ക്രീസിൽ ഉർവിൽ കൊടുങ്കാറ്റ്; റെക്കോർഡുകൾ തകർത്തെറിഞ്ഞ് ചെന്നൈയുടെ പുത്തൻ താരം

ഐ.പി.എൽ 2026-ൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ചെന്നൈ സൂപ്പർ കിങ്സിന്റെ ഗുജറാത്തി താരം ഉർവിൽ പട്ടേൽ ചരിത്ര നേട്ടം...

വിജയ്–എം.കെ. സ്റ്റാലിൻ കൂടിക്കാഴ്ച: തമിഴ്‌നാട് രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങളുടെ തുടക്കമോ?

| വേദനായകി തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ കൗതുകവും ചർച്ചയും സൃഷ്ടിച്ച സംഭവങ്ങളിലൊന്നായി മാറുകയാണ് എം.കെ. സ്റ്റാലിനും പുതിയ മുഖ്യമന്ത്രി വിജയ്‌യും...

എം‌ജി‌എൻ‌ആർ‌ഇ‌ജി‌എക്ക് പകരമായി വി‌ബി-ജി റാം ജി ആക്റ്റ്; ഗ്രാമീണ തൊഴിലാളികൾക്ക് എന്ത് മാറ്റങ്ങൾ?

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (എംജിഎൻആർഇജിഎ) പകരമായി, റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) നുള്ള പുതിയ...

മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ സിദ്ധരാമയ്യ; വിലപ്പെട്ട സ്ഥാനങ്ങൾ വാഗ്‌ദാനം

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് വേണ്ടി ഉറച്ചുനില്‍ക്കുന്ന മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ ഇറങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അനുനയ...

ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ പിണറായി വിജയൻ ഇനിമുതൽ താമസം

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. തിരുവനന്തപുരത്ത് വാടക വീടെടുത്തു. ബേക്കറി ജംഗ്ഷനിലാണ് വീടെടുത്തത്. ഡൽഹിയിൽ നിന്ന്...