ദില്ലി സ്‌ഫോടന കേസില്‍ അല്‍ഫലാഹ് സര്‍വകലാശാല ചെയര്‍മാന്‍ അറസ്റ്റില്‍. ചെയര്‍മാന്‍ ജവാദ് അഹമ്മദ് സിദ്ദിഖിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്. കള്ളപ്പണം വെളുപ്പിക്കല്‍, യുജിസി ക്രമക്കേടുകള്‍ എന്നീ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സിദ്ദിഖിക്കെതിരെ ശക്തമായ അന്വേഷണം നടത്തുമെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്ന സൂചന ലഭിച്ചതായും അന്വേഷണ സംഘം അറിയിച്ചു. സ്‌ഫോടനക്കേസിലെ മുഖ്യ പ്രതികളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അന്വേഷണം വ്യാപിപ്പിച്ചത്.
അൽഫലാഹ് ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ നിന്നും ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജവാദ് അഹമ്മദ് സിദ്ദിഖിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചെങ്കോട്ടയിലെ സ്ഫോടനത്തിന് പിന്നാലെ ക്രൈംബ്രാഞ്ചും ദില്ലി പൊലീസും അൽ ഫലാഹ് സർവ്വകലാശാലക്ക് എതിരെ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്‌തു അന്വേഷണം ആരംഭിച്ചിരുന്നു.
ദില്ലി സ്ഫോടനത്തിന് പിന്നിലെ ഡോക്ടർമാർ അൽഫലാഹ് സർവ്വകലാ ശാലയിൽ ഉളളവർ ആണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു സർവ്വകലാ ശാലക്കെതിരെയും അന്വേഷണം വ്യാപിപ്പിച്ചത്.



