ഡീലിമിറ്റേഷൻ ബിൽ പാർലമെന്റിൽ പാസായാൽ അതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ദ്രാവിഡ മുന്നേറ്റ കഴകം വ്യാഴാഴ്‌ച അറിയിച്ചു.
നിയമപരമായ ഓപ്ഷൻ എപ്പോഴും തുറന്നിരിക്കുക ആണെന്ന് ഡിഎംകെയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനം പുറത്തിറക്കിക്കൊണ്ട് പാർട്ടിയുടെ നിയമ വകുപ്പ് സെക്രട്ടറി എൻആർ ഇളങ്കോ പറഞ്ഞു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾക്കായി ഞങ്ങൾ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിൽ പാർലമെന്റിൽ പാസാക്കാനും രാഷ്ട്രപതിയുടെ അനുമതി നേടാനും കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു.
ഇളങ്കോയുടെ പ്രസ്‌താവനക്കൊപ്പം ഡിഎംകെ ഓർഗനൈസിംഗ് സെക്രട്ടറി ആർഎസ് ഭാരതി പറഞ്ഞു, “സുപ്രീം കോടതിയിൽ ഞങ്ങൾക്ക് പൂർണവിശ്വാസമുണ്ട്. കോടതിയെ സമീപിക്കാൻ ഞങ്ങൾക്ക് സാധുവായ കാരണങ്ങളുമുണ്ട്”. പാർലമെന്റിൽ കേന്ദ്രമന്ത്രി അമിത് ഷാ നൽകിയ ഉറപ്പിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു, “വാക്കാലുള്ള ഉറപ്പ് ആത്മവിശ്വാസം നൽകില്ല. ബില്ലിൽ വ്യക്തത ഉണ്ടായിരിക്കണം, പക്ഷേ അത് ഉണ്ടായിരുന്നില്ല. ഒരു ഉറപ്പും നൽകിയില്ല”.
ഡീലിമിറ്റേഷൻ ബിൽ പാർലമെന്റിൽ പാസാക്കില്ലെന്ന് അവകാശപ്പെട്ട ഭാരതി, തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും 80-ലധികം എംപിമാരുണ്ടെന്ന് പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നോട്ട് അസാധുവാക്കൽ നടപടിയെ അനുസ്‌മരിച്ചു കൊണ്ട്, അത് “പൂർണ പരാജയമായിരുന്നു” എന്നും സർക്കാരിന് അതിൽ നിന്ന് ഒരു കള്ളപ്പണവും പുറത്തെടുക്കാൻ കഴിഞ്ഞില്ലെന്നും ഡിഎംകെ നേതാവ് പറഞ്ഞു.
“അതുപോലെ, അതിർത്തി നിർണയ പ്രക്രിയയും പരാജയമായിരിക്കും”, -അദ്ദേഹം പറഞ്ഞു, “ഇത് തെക്കൻ സംസ്ഥാനങ്ങളെ ഇല്ലാതാക്കുകയും വടക്കും തെക്കും തമ്മിൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യും”. -ഉറവിടം: പിടിഐ



