പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷൻ (WBSSC) നിയമന അഴിമതി കേസിൽ സുപ്രീം കോടതി സുപ്രധാന ഉത്തരവുകൾ പുറപ്പെടുവിച്ചു. അടുത്തിടെ നിയമനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ട ‘യോഗ്യതയുള്ള ‘ അധ്യാപകർക്ക് സുപ്രീം കോടതി താൽക്കാലിക ആശ്വാസം നൽകി. പുതിയ നിയമന പ്രക്രിയ പൂർത്തിയാകുന്നതുവരെ അവർക്ക് ചുമതലകളിൽ തുടരാമെന്ന് വ്യക്തമാക്കി.
അതേസമയം , ഈ ഇളവ് ചില നിബന്ധനകൾക്ക് വിധേയമായിരിക്കുമെന്ന് അത് നിഗമനം ചെയ്തു. ഇതിനിടെ , ജോലി നഷ്ടപ്പെട്ട ചില അധ്യാപകർ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ കൊൽക്കത്തയിലെ വസതിയിൽ സന്ദർശിച്ചു. ഏപ്രിൽ 21 ന് പശ്ചിമ ബംഗാൾ സെക്രട്ടേറിയറ്റിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാൻ അവർ ഗാംഗുലിയെ ക്ഷണിച്ചു.
എന്നാൽ, ഗാംഗുലി അത് മാന്യമായി നിരസിച്ചു. ദയവായി എന്നെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുത്, അദ്ദേഹം വ്യക്തമാക്കി. ഇത് തനിക്ക് ഒരു ബന്ധവുമില്ലാത്ത കാര്യമാണെന്ന് അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുണ്ട്.



