പിണറായിയുടെ ചായ കുടിക്കുന്നവർ യുഡിഎഫിന് പുറത്ത്; മോദിയുടെ ‘താലി മീൽസ്’ കഴിച്ചാൽ സംരക്ഷണം

പ്രധാന മന്ത്രിയോ മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ആര് ഒഫീഷ്യൽ ആയി ക്ഷണിച്ചാലും പോകുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല. പക്ഷേ ക്ഷണിക്കപ്പെടുന്നവർ ആരെന്നതിൽ ചോദ്യമുണ്ട്.

| ശ്രീകാന്ത് പികെ

നവകേരള സദസ്സ് ഓർമ്മയില്ലേ. സംസ്ഥാന സർക്കാരിന്റെ പരിപാടിയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ നിയമ സഭാ മണ്ഡലങ്ങളിലും നേരിട്ട് പോയി ജനങ്ങളുമായി ഇടപഴകുകയും അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും നേരിട്ട് പരിഹാരം കാണുകയും ചെയ്യുക എന്നതായിരുന്നു പരിപാടിയുടെ ക്രക്സ്. യു.ഡി.എഫ് പരിപാടി ബഹിഷ്കരിച്ചു.

നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരുമായി ഓരോ മണ്ഡലത്തിലേയും വിവിധ ധാരയിൽപ്പെട്ട മനുഷ്യരുമായി സംവദിക്കുന്ന പ്രഭാത യോഗങ്ങൾ നടന്നു. മുഖ്യമന്ത്രിയോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടായിരുന്നു ആ സംവാദ യോഗം നടന്നിരുന്നത്. യു.ഡി.എഫ് വിലക്ക് മറികടന്ന് അനേകം പ്രാദേശിക കോൺഗ്രസ് – ലീഗ് നേതാക്കൾ ആ യോഗത്തിനെത്തി. തങ്ങളുടെ പ്രദേശത്തെ ജനങ്ങളുടെ പ്രയാസങ്ങൾ സർക്കാരിനെ ധരിപ്പിക്കുകയും അതിന് പരിഹാരം കാണുകയും ചെയ്യാൻ ശ്രമിക്കുന്നതിൽ രാഷ്ട്രീയം കാണേണ്ടെന്നാണ് അവരന്ന് പറഞ്ഞത്.

അങ്ങനെ പങ്കെടുക്കുന്ന പ്രാദേശിക നേതാക്കൾക്ക് നേരെ പാർടി നടപടിയുണ്ടാകുമെന്ന് കോൺഗ്രസ് അറിയിച്ചു. അതിനോട് പ്രതികരിച്ചു കൊണ്ട് കെ. മുരളീധരൻ എം.പി പറഞ്ഞത് ” പിണറായിയുടെ ചായ കുടിക്കുന്നവർ കോൺഗ്രസിൽ വേണ്ട.. അങ്ങനെ പോണവർ പോകട്ടെ.. അങ്ങനെ പോയിട്ട് കോൺഗ്രസും ലീഗും ഇല്ലാതാകുകയാണെങ്കിൽ അങ്ങ് ഇല്ലാതാകുന്നതാണ് നല്ലത്. പിണറായിയുടെ ചായ കുടിച്ചിട്ടേ കോൺഗ്രസ് ഉണ്ടാവൂ ഈ നാട്ടിലെങ്കിൽ ഇവിടെ വേണ്ട.. “

പ്രധാന മന്ത്രി നരേന്ദ്ര മോദി നൽകിയ ഭക്ഷണ സൽക്കാരത്തിൽ കൊല്ലം എം.പിയും ആർ.എസ്.പി നേതാവുമായ എൻ.കെ പ്രേമചന്ദ്രൻ പങ്കെടുത്തത് വിവാദമായി. പ്രധാന മന്ത്രി വിളിച്ചാൽ ഇനിയും പോകുമെന്ന് അതിനോട് പ്രതികരിച്ചു കൊണ്ട് പ്രേമചന്ദ്രനും മറുപടി നൽകി. ഇതിനോടും അതേ കെ. മുരളീധരൻ പ്രതികരിച്ചിട്ടുണ്ട്. ” പ്രധാന മന്ത്രി വിളിച്ചപ്പോൾ ഭക്ഷണം കഴിക്കാൻ പോയി എന്നത് കൊണ്ട് ഒറ്റപ്പെടുത്താൻ ശ്രമിച്ചാൽ അതിനെ യു.ഡി.എഫ് ഒറ്റക്കെട്ടായിട്ട് എതിർക്കും. മോദിയുടെ കൂടെ പേഴ്സണലായി ഇരുന്ന് ഭക്ഷണം കഴിച്ചാൽ ഇല്ലാതാകുന്നതൊന്നുമല്ല ഈ രാജ്യത്തിന്റെ മതേതരത്വം “

പ്രധാന മന്ത്രിയോ മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ആര് ഒഫീഷ്യൽ ആയി ക്ഷണിച്ചാലും പോകുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല. പക്ഷേ ക്ഷണിക്കപ്പെടുന്നവർ ആരെന്നതിൽ ചോദ്യമുണ്ട്. മനോരമ മുതലാളി ജയന്ത്‌ മാമൻ മാത്യു അമേരിക്കൻ പ്രസിഡന്റ് പങ്കെടുത്ത പരിപാടിയിൽ പ്രധാന മന്ത്രിയുടെ അതിഥിയായി പോയത് സി.പി.ഐ.(എം) പ്രതിനിധി ചാനലിൽ ചോദ്യം ചെയ്തപ്പോൾ മനോരമ തൊഴിലാളിയായ അയ്യപ്പ ദാസ് പുച്ഛത്തോടെ സമാനമായ മറുപടി പറഞ്ഞിരുന്നു. രാജ്യത്തെ വലിയ പത്ര സ്ഥാപന ഉടമകൾ ക്ഷണിക്കപ്പെടുന്നത് എങ്ങനെയാണെന്ന് നിങ്ങൾക്ക് മനസിലാകില്ലേ എന്ന്.

ഉറപ്പായും മനസിലാകും. ന്യൂസ് ക്ലിക് റെയ്ഡ് ചെയ്ത് അടച്ചു പൂട്ടിക്കുമ്പോൾ, ആൾട് ന്യൂസും മുഹമ്മദ്‌ സുബൈറും വേട്ടയാടപ്പെടുമ്പോൾ, ടെലഗ്രാഫ് പത്രാധിപരായിരുന്നയാൾ പോലും നിശബ്ദമാക്കപെട്ടപ്പോൾ മനോരമ മുതലാളി അമേരിക്കൻ പ്രസിഡന്റിന്റെ സദസ്സിൽ ക്ഷണിക്കപ്പെടുന്നത് എങ്ങനെയാണെന്ന് മനസിലാകും. അത് പോലെ എൻ.കെ പ്രേമചന്ദ്രനും നാളെ കെ. മുരളീധരനും ക്ഷണിക്കപ്പെട്ടാൽ അതെങ്ങനെയാണെന്നും മനസിലാകും. പിണറായിയുടെ ചായ കുടിക്കുന്നവർ യു.ഡിഎഫിന് പുറത്ത്. മോദിയുടെ താലി മീൽസ് കഴിക്കുന്നയാളെ യു.ഡി.എഫ് ഒറ്റക്കെട്ടായി സംരക്ഷിക്കും.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അതിർത്തി കാക്കാൻ ‘സുദർശൻ ചക്ര’; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് കരുത്തായി നാലാം എസ്-400 സ്ക്വാഡ്രൺ എത്തുന്നു

ചൈന, പാകിസ്താൻ അതിർത്തികളിൽ നിന്നുള്ള വ്യോമഭീഷണികളെ പ്രതിരോധിക്കുന്നതിനായി ഇന്ത്യ റഷ്യയുമായി കരാറിലേർപ്പെട്ട എസ്-400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നാലാമത്തെ സ്‌ക്വാഡ്രൺ ഈ ആഴ്ച ഇന്ത്യയിലെത്തും. റഷ്യ-യുക്രെയ്ൻ യുദ്ധസാഹചര്യങ്ങൾ കാരണം വിതരണത്തിൽ ചെറിയ കാലതാമസം നേരിട്ടുവെങ്കിലും, വ്യോമസേനയ്ക്ക് അത്യന്താപേക്ഷിതമായ ഈ നാലാം യൂണിറ്റിന്റെ ഘടകങ്ങൾ വരും ദിവസങ്ങളിൽ രാജ്യത്ത് എത്തിത്തുടങ്ങും. അഞ്ചാമത്തെ സ്‌ക്വാഡ്രൺ അടുത്ത വർഷത്തോടെ...

Keep exploring...

‘മെലഡി’ വൈറലായതിന് പിന്നാലെ മോദിക്ക് നന്ദി പറഞ്ഞ് പാർലെ പ്രോഡക്ട്സ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മേലോണിക്ക് ‘മെലഡി’ ടോഫി സമ്മാനിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന്...

അതിർത്തി കാക്കാൻ ‘സുദർശൻ ചക്ര’; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് കരുത്തായി നാലാം എസ്-400 സ്ക്വാഡ്രൺ എത്തുന്നു

ചൈന, പാകിസ്താൻ അതിർത്തികളിൽ നിന്നുള്ള വ്യോമഭീഷണികളെ പ്രതിരോധിക്കുന്നതിനായി ഇന്ത്യ റഷ്യയുമായി കരാറിലേർപ്പെട്ട എസ്-400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നാലാമത്തെ...

More News

‘മെലഡി’ വൈറലായതിന് പിന്നാലെ മോദിക്ക് നന്ദി പറഞ്ഞ് പാർലെ പ്രോഡക്ട്സ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മേലോണിക്ക് ‘മെലഡി’ ടോഫി സമ്മാനിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന്...

അതിർത്തി കാക്കാൻ ‘സുദർശൻ ചക്ര’; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് കരുത്തായി നാലാം എസ്-400 സ്ക്വാഡ്രൺ എത്തുന്നു

ചൈന, പാകിസ്താൻ അതിർത്തികളിൽ നിന്നുള്ള വ്യോമഭീഷണികളെ പ്രതിരോധിക്കുന്നതിനായി ഇന്ത്യ റഷ്യയുമായി കരാറിലേർപ്പെട്ട എസ്-400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നാലാമത്തെ...

തോൽക്കുമെന്ന് പാർട്ടിക്ക് അറിയാമായിരുന്നിട്ടും പറ്റിച്ച് സ്ഥാനാർഥി ആക്കിയെന്ന് ശ്യാമള പറഞ്ഞെന്ന് എംവി ഗോവിന്ദൻ

വോട്ടെടുപ്പ് കഴിഞ്ഞ ഉടന്‍തന്നെ തോല്‍ക്കുമെന്ന് പികെ ശ്യാമളക്ക് അറിയാമായിരുന്നുവെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ മനസ് തുറന്ന് സിപിഐഎം...

‘യുഡിഎഫ് സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ ഉപേക്ഷിച്ചു’; മഞ്ഞക്കുറ്റികള്‍ നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം

കേരളത്തിൽ സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങളും റദ്ദാക്കി....

ഏജന്റിക് ജെമിനി, സ്‌മാർട്ട് ഗ്ലാസുകൾ എന്നിവയുൾപ്പെടെ ഗൂഗിളിൽ നിന്നുള്ള പത്ത് വലിയ പ്രഖ്യാപനങ്ങൾ

ഗൂഗിൾ I/O 2026 സാങ്കേതിക ലോകത്ത് ഒരു പുതിയ വിപ്ലവം കൊണ്ടുവന്നു. അവിടെ കമ്പനി അതിൻ്റെ കൃത്രിമ ബുദ്ധി...

‘എംഎൽഎ ആയിരുന്നപ്പോൾ ജാതിവാൽ ഉപയോഗിച്ചിരുന്നില്ല’; വിഡി സതീശനെതിരെ കെപിസിസി വക്താവ്

ജാതി പ്രയോ​ഗത്തിൽ വിഡി സതീശനെതിരെ വിമർശനവുമായി കെപിസിസി വക്താവ് വിആർ അനൂപ്. വിഡി സതീശൻ അംബേദ്ക്കറെ വായിക്കാൻ സമയം...

‘ബംഗാളിൽ ബിജെപി സർക്കാർ’; അഭിഷേക് ബാനർജിക്ക് കുരുക്ക് മുറുക്കുന്നു

പശ്ചിമ ബംഗാളിലെ രാഷ്ട്രീയ കാലാവസ്ഥ മാറുന്നതിന് അനുസരിച്ച്, തൃണമൂൽ കോൺഗ്രസ് എംപിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിക്ക്...

ഇറാൻ യുദ്ധത്തിൽ യുഎസിന് യുദ്ധവിമാനങ്ങൾ ഉൾപ്പെടെ 42 വിമാനങ്ങൾ നഷ്‌ടപ്പെട്ടതായി റിപ്പോർട്ട്

ഫെബ്രുവരി 28ന് ഇറാനെ ലക്ഷ്യമിട്ട് ആരംഭിച്ച ഓപ്പറേഷൻ എപ്പിക് ഫ്യൂറിയിൽ യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉൾപ്പെടെ കുറഞ്ഞത് 42 യുണൈറ്റഡ്...