പെട്രോകെമിക്കൽ അഴിമതി കേസിൽ റോബർട്ട് വാദ്രയെ ഇഡി ചോദ്യം ചെയ്‌തു

സങ്കീർണമായ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ഈ കേസ് മുഴുവൻ 'റൗണ്ട് ട്രിപ്പിംഗ്' ആണെന്ന് ഇഡി

- Advertisement -
- Advertisement -

കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ എത്തി. പ്രിയങ്ക ഗാന്ധിയും അദ്ദേഹത്തോട് ഒപ്പം ഉണ്ടായിരുന്നു.

2008ൽ പ്രത്യേക സാമ്പത്തിക മേഖലയിൽ (SEZ) നിർമ്മിക്കാൻ പോകുന്ന ഒരു പെട്രോകെമിക്കൽ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയും ലണ്ടനിലെ വിലകൂടിയ ഒരു വസ്‌തു വാങ്ങുകയും വിൽക്കുകയും ചെയ്‌തതുമായി ബന്ധപ്പെട്ടാണ് ഈ ചോദ്യം ചെയ്യൽ. ഈ കേസിൽ റോബർട്ട് വാദ്രയുടെ പങ്ക് അന്വേഷിക്കുന്നു. ഈ കാര്യം വിശദമായി മനസ്സിലാക്കാം.

എന്താണ് കേസ്?

2008ൽ ആരംഭിച്ച ഒരു പെട്രോകെമിക്കൽ പദ്ധതിയുമായി ബന്ധപ്പെട്ടതാണ് ഈ കേസ്. പ്രത്യേക സാമ്പത്തിക മേഖലയിൽ (SEZ) ഇത് നിർദ്ദേശിക്കപ്പെട്ടു. ഈ പദ്ധതിയുടെ ഒരു ഭാഗം നിർമ്മിക്കാനുള്ള കരാർ ഒരു സർക്കാർ കമ്പനി (PSU) സാംസങ് എഞ്ചിനീയറിംഗിന് നൽകിയിരുന്നു.

ഈ ജോലി മുന്നോട്ട് കൊണ്ടു പോകുന്നതിനായി സഞ്ജയ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള ദുബായ് ആസ്ഥാനമായുള്ള സാൻടെക് ഇൻ്റെർനാഷണൽ FZC കമ്പനിയെ സാംസങ് നിയമിച്ചു. സഞ്ജയ് ഭണ്ഡാരിയെ റോബർട്ട് വാദ്രയുടെ അടുത്തയാളായി കണക്കാക്കുന്നു.

പ്രധാന പോയിന്റുകൾ:

2008 ഡിസംബർ: സാംസങ്ങിന് പദ്ധതിയുടെ കരാർ ലഭിച്ചു.
2009 ജൂൺ: സഞ്ജയ് ഭണ്ഡാരിയുടെ കമ്പനിയായ സാൻ്റെക് ഇൻ്റെർനാഷണൽ FZC-ക്ക് സാംസങ് 4,990,000 യുഎസ് ഡോളർ നൽകി.
2009 ജൂൺ: അതേമാസം തന്നെ, സഞ്ജയ് ഭണ്ഡാരി ലണ്ടനിലെ ബ്രയാൻസ്റ്റൺ സ്ക്വയറിൽ വോർടെക്‌സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ പേരിൽ രജിസ്റ്റർ ചെയ്‌ത ഒരു ആഡംബര വസ്‌തു വാങ്ങി.
പണ കൈമാറ്റം: സാൻ്റെക് വോർടെക്‌സിൻ്റെ അക്കൗണ്ടിലേക്ക് ഏകദേശം 1.9 ദശലക്ഷം പൗണ്ട് സ്റ്റെർലിംഗ് ട്രാൻസ്‌ഫർ ചെയ്‌തു. പിന്നീട്, വോർടെക്‌സിൻ്റെ എല്ലാ ഓഹരികളും സി.തമ്പി നിയന്ത്രിക്കുന്ന ദുബായ് ആസ്ഥാനമായുള്ള മറ്റൊരു കമ്പനിയായ സ്കൈ ലൈറ്റ് ഇൻവെസ്റ്റ്‌മെന്റ്‌സ് എഫ്‌ഇസെഡ്ഇ വാങ്ങി. തമ്പി വധേരയുമായി അടുപ്പമുള്ള ആളാണെന്നും പറയപ്പെടുന്നു.

വാദ്രക്കെതിരായ ആരോപണങ്ങൾ

സഞ്ജയ് ഭണ്ഡാരി, ബന്ധുക്കളായ സുമിത് ഛദ്ദ, മനോജ് അറോറ, റോബർട്ട് വാദ്ര എന്നിവർ തമ്മിൽ ഈ സ്വത്ത് സംബന്ധിച്ച് ചർച്ചകൾ നടന്നതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) അയച്ച ഇമെയിലുകൾ വെളിപ്പെടുത്തി. ഈ സ്വത്ത് വാങ്ങുന്നതിൽ വാദ്രക്ക് പങ്കുണ്ടെന്ന് മാത്രമല്ല, അതിൻ്റെ അറ്റകുറ്റപ്പണികളിലും പരിപാലനത്തിലും താൽപ്പര്യമുണ്ടെന്ന് ഇഡി അവകാശപ്പെടുന്നു. ഈ സ്വത്തിൻ്റെ പതിവ് അപ്‌ഡേറ്റുകൾ അവർ ആവശ്യപ്പെട്ടിരുന്നു.

സ്വത്ത് വിൽപ്പനയും അധിക ചെലവുകളും

സഞ്ജയ് ഭണ്ഡാരി ഈ വസ്‌തുവിനായി 65,900 പൗണ്ട് കൂടി ചെലവഴിച്ചു.
പിന്നീട് ഈ പ്രോപ്പർട്ടി മേഫെയർ എഫ്ഇസെഡ്ഇ ഷാർജക്ക് 1.9 ദശലക്ഷം പൗണ്ടിന് വിറ്റു.

‘റൗണ്ട് ട്രിപ്പിംഗ്’ എന്ന ആരോപണം

നിയമവിരുദ്ധ പണം നിയമാനുസൃതം ആണെന്ന് വരുത്തി തീർക്കാൻ സങ്കീർണമായ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ഈ കേസ് മുഴുവൻ ‘റൗണ്ട് ട്രിപ്പിംഗ്’ ആണെന്ന് ഇഡി വിശ്വസിക്കുന്നു.

അതിൻ്റെ പ്രക്രിയ ഇപ്രകാരമാണ്:

വ്യാജ കരാറുകൾ: പെട്രോ-കെമിക്കൽ പദ്ധതിയുടെ പേരിൽ വ്യാജ കരാറുകൾ ഉണ്ടാക്കി.
ഗ്രൈബ് ഇടപാട്: കൈക്കൂലി ‘കൺസൾട്ടൻസി ഫീസ്’ ആയി കാണിച്ചു.
വസ്‌തു വാങ്ങൽ: ഈ പണം ഉപയോഗിച്ച് ലണ്ടനിൽ വസ്‌തു വാങ്ങി.
പണത്തിൻ്റെ പരിപാലനം: വസ്‌തു വിൽക്കുന്നതിലൂടെ, പണം നിയമാനുസൃതം ആയ ഒരു സ്രോതസിൽ നിന്നുള്ള പണമായി കാണിച്ചു.

ഇഡി അന്വേഷണവും വാദ്രയുടെ നിഷേധവും

ഈ കേസിൽ ലണ്ടനിലെ 10 ബ്രയാൻസ്റ്റൺ സ്‌ക്വയർ പ്രോപ്പർട്ടിയെ കുറിച്ച് ഇഡി അന്വേഷണം നടത്തി വരികയാണ്. എണ്ണ ഇടപാടിലൂടെയാണ് സഞ്ജയ് ഭണ്ഡാരി ഈ പ്രോപ്പർട്ടി വാങ്ങിയതെന്ന് ആരോപിക്കപ്പെടുന്നു, എന്നാൽ അതിൻ്റെ യഥാർത്ഥ ഗുണഭോക്തൃ ഉടമ റോബർട്ട് വാദ്രയായിരുന്നു. എന്നിരുന്നാലും, ഈ ആരോപണങ്ങൾ വാദ്ര നിഷേധിക്കുകയും ഈ സ്വത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പറയുകയും ചെയ്‌തു.

സമീപകാല പ്രവർത്തനം

സഞ്ജയ് ഭണ്ഡാരിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു: ഏകദേശം ഒരു ആഴ്‌ച മുമ്പ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) സഞ്ജയ് ഭണ്ഡാരിയെ പിടികിട്ടാപ്പുള്ളിയായി ഇഡി പ്രഖ്യാപിച്ചു.
അന്താരാഷ്ട്ര ഇടപാടുകൾ: ഇഡിയുടെ കണക്ക് അനുസരിച്ച് ഈ കേസിൽ നിരവധി അന്താരാഷ്ട്ര ഇടപാടുകൾ നടന്നിട്ടുണ്ട്. കൂടാതെ സ്വത്ത് വാങ്ങലിലും വിൽപ്പനയിലും ക്രമക്കേടുകൾ നടന്നതിൻ്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.
രേഖാമൂലമുള്ള തെളിവുകൾ: ഈ ഇടപാടിൽ വാദ്രയുടെ പങ്കിലേക്ക് വിരൽ ചൂണ്ടുന്ന ചില രേഖകൾ ഇഡിയുടെ പക്കലുണ്ടെന്ന് വൃത്തങ്ങൾ പറയുന്നു.

ചോദ്യം ചെയ്യലിൻ്റെ ഉദ്ദേശ്യം

ഈ ഇടപാടിൽ റോബർട്ട് വാദ്രയുടെ പങ്ക് എന്തായിരുന്നു?
ഈ സ്വത്തിൻ്റെ യഥാർത്ഥ ഗുണഭോക്തൃ ഉടമ അദ്ദേഹാം ആയിരുന്നോ?
പെട്രോകെമിക്കൽ പദ്ധതിയുടെ കരാറിലും വസ്‌തു വാങ്ങുന്നതിലും വിൽക്കുന്നതിലും എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടോ?

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ തീരത്തെ സിവിലിയൻ പ്രദേശങ്ങൾ ആക്രമിച്ചും അമേരിക്ക വെടിനിർത്തൽ ലംഘിച്ചുവെന്ന് ഇറാൻ ആരോപിച്ചു. "പ്രകോപനം ഇല്ലാതെയുള്ള ഇറാനിയൻ ആക്രമണങ്ങൾ" തങ്ങളുടെ സൈന്യം തടഞ്ഞുവെന്നും "സ്വയം പ്രതിരോധ ആക്രമണങ്ങൾ" നടത്തിയെന്നും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പറഞ്ഞു. അതേസമയം,...

Keep exploring...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

More News

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

ക്ഷേത്രത്തിലും സൈനിക ക്യാമ്പിലും ആക്രമണം നടത്താൻ ഐഎസ്‌ഐ ബന്ധമുള്ള ഘടകത്തിന് പദ്ധതി, അന്വേഷണം തുടങ്ങി

ഷഹ്‌സാദ് ഭട്ടി മൊഡ്യൂളുമായി ബന്ധമുള്ള പ്രവർത്തകർ വഴി ഡൽഹിയിലെ ഒരു ചരിത്ര പ്രസിദ്ധ ക്ഷേത്രം, ഡൽഹി- സോണിപത് ഹൈവേയിലെ...

ബേപ്പൂരിൽ അൻവർ- ആർ.എസ്.എസ് ഡീൽ?; ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചു, വിവരങ്ങൾ പുറത്ത്

ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവറും ആർഎസ്എസും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന വിശദാംശങ്ങൾ പുറത്തുവന്നു. ബിജെപിയുടെ വോട്ടുകൾ വ്യാപകമായി...

തമിഴ്‌നാട്ടിൽ DMKയും AIADMKയും കൈകോർത്തേക്കും എന്ന് അഭ്യൂഹം

ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയോ എഐഎഡിഎംകെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉയര്‍ത്തിയാല്‍ തമിഴക വെട്രി കഴകത്തിൻ്റെ 108 എംഎല്‍എമാരും രാജിവെക്കുമെന്ന്...

‘കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച”; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...