| കെ സഹദേവൻ
ദില്ലിയിൽ പുതിയൊരു ജനമുന്നേറ്റം വളർന്നു വരികയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയകളെ അട്ടിമറിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ പിൻവലിക്കണമെന്ന് ആവശ്യമാണ് പ്രധാനമായും ഈ പ്രസ്ഥാനം ഉന്നയിക്കുന്നത്.
ഫെബ്രുവരി 1 ന് ഈ ആവശ്യമുന്നയിച്ചു കൊണ്ട് ആയിരക്കണക്കിനാളുകൾ പാർലമെൻ്റിന് അധികം ദൂരെയല്ലാതെ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുകയുണ്ടായി. മുഖ്യധാരാ മാധ്യമങ്ങൾ ഇതു സംബന്ധിച്ച വാർത്തകൾ തമസ്കരിച്ചുവെങ്കിലും നവ മാധ്യമങ്ങിൽ അവ ശ്രദ്ധ നേടിക്കൊണ്ടിരിക്കയാണ്.
പ്രൊഫ.ഭാനുപ്രതാപ് മേഹ്ത, മെഹ്മൂദ് പ്രാച്ച തുടങ്ങിയവർ നേതൃത്വം നൽകുന്ന ഈ മുന്നേറ്റം പതുക്കെ പതുക്കെ വലിയ പ്രസ്ഥാനമായി ശക്തി പ്രാപിക്കുന്നതായാണ് കാണുന്നത്. നീതിപൂർവ്വമായ തെരഞ്ഞെടുപ്പ് സാധ്യമാക്കുന്നതിനായി മൂന്ന് ആവശ്യങ്ങളാണ് പ്രക്ഷോഭകാരികൾ മുന്നോട്ടു വെക്കുന്നത്.
- തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ മോദി രാജി വെക്കുകയും രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുകയും ചെയ്യുക.
- നിലവിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷനെ പുനഃസംഘടിപ്പിക്കുക.
- ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരിക.
ഫെബ്രുവരി 13 മുതൽ കർഷകർ ദില്ലിയിലേക്ക് മാർച്ച് ചെയ്യുകയാണ്. ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ കൂടുതൽ ശക്തമായ ജനകീയ പ്രതിരോധങ്ങൾ ഉയർന്നുവരുമെന്ന് തന്നെ പ്രതീക്ഷിക്കാം.



