“ശത്രുക്കൾ ദ്വീപ് പിടിച്ചെടുക്കാൻ ഒരുങ്ങുന്നു”; ഇറാൻ ഗാലിബാഫ് മുന്നറിയിപ്പ് നൽകി

പ്രാദേശിക സഖ്യകക്ഷികൾ വഴി ഇറാനെ വളയാനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്ന് ഇറാൻ നേതൃത്വം വിശ്വസിക്കുന്നു

- Advertisement -
- Advertisement -

അമേരിക്കയും ഇസ്രായേലുമായുള്ള പ്രാദേശിക സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇറാൻ പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ഗുരുതരമായ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇറാൻ്റെ ഒരു തന്ത്രപ്രധാന ദ്വീപ് പിടിച്ചെടുക്കാൻ ശത്രുരാജ്യങ്ങൾ പദ്ധതിയിടുന്നതായി ഇൻ്റെലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതായി ഗാലിബാഫ് പറഞ്ഞു.

മിഡിൽ ഈസ്റ്റിലെ സൈനിക പ്രവർത്തനങ്ങൾ അതിൻ്റെ ഉച്ചസ്ഥായിയിൽ ആയിരിക്കുകയും മേഖലയിൽ വലിയ തോതിൽ അധിക സൈനികരെ വിന്യസിക്കാൻ യുഎസ് ഉത്തരവിടുകയും ചെയ്‌ത സമയത്താണ് ഈ പ്രസ്‌താവന വരുന്നത്. ഇറാനെതിരായ പ്രധാന സൈനിക, രാഷ്ട്രീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ യുഎസ് പരാജയപ്പെട്ടുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഈ സാഹചര്യത്തെ കുറിച്ച് അഭിപ്രായപ്പെട്ടു.

ഇറാൻ്റെ ഔദ്യോഗിക വൃത്തങ്ങൾ പറയുന്നതനുസരിച്ച്, അതിർത്തികളും പ്രാദേശിക സമഗ്രതയും സംരക്ഷിക്കുന്നതിന് ടെഹ്‌റാൻ അതീവ ജാഗ്രതയിലാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ വിവരങ്ങൾ പങ്കുവെച്ചു കൊണ്ട് സ്‌പീക്കർ ഗാലിബാഫ്, ശത്രുവിൻ്റെ ഏതെങ്കിലും പ്രകോപനപരമായ പ്രവർത്തനങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്ന് വ്യക്തമാക്കി. ഗൂഢാലോചനയിൽ ഒരു പ്രാദേശിക രാജ്യത്തിൻ്റെ പങ്കാളിത്തത്തിന് തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അത് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം, ആയിരക്കണക്കിന് അധിക സൈനികരെയും മറൈൻ യൂണിറ്റുകളെയും മിഡിൽ ഈസ്റ്റിലേക്ക് അയക്കാനുള്ള പെൻ്റെഗണിൻ്റെ തീരുമാനം മേഖലയിലെ സുരക്ഷാ ആശങ്കകൾ കൂടുതൽ ആഴത്തിലാക്കിയിട്ടുണ്ട്.

രഹസ്യാന്വേഷണ വിവരങ്ങൾ അനുസരിച്ച്, ഇറാൻ്റെ ശത്രുക്കൾ ഒരു പ്രാദേശിക രാജ്യത്തിൻ്റെ സഹായത്തോടെ ഇറാനിയൻ പ്രദേശത്തുള്ള ഒരു ദ്വീപിൽ സൈനിക നിയന്ത്രണം സ്ഥാപിക്കാൻ തയ്യാറെടുക്കുക ആണെന്ന് മുഹമ്മദ് ബാഗർ ഗാലിബാഫ് ഒരു ഔദ്യോഗികപ്രസ്‌താവനയിൽ പറഞ്ഞു. നിർദ്ദിഷ്ട ദ്വീപിൻ്റെയോ പ്രാദേശിക രാജ്യത്തിൻ്റെയോ പേര് അദ്ദേഹം പരസ്യമായി പറഞ്ഞില്ലെങ്കിലും, അദ്ദേഹത്തിൻ്റെ പ്രസ്‌താവന സുരക്ഷാ വൃത്തങ്ങളിൽ വലിയ കോളിളക്കം സൃഷ്‌ടിച്ചു.

ഇറാൻ്റെ രഹസ്യാന്വേഷണ ഏജൻസികളും സായുധ സേനയും ശത്രുക്കളുടെ ചെറുതും വലുതുമായ എല്ലാ പ്രവർത്തനങ്ങളും 24 മണിക്കൂറും നിരീക്ഷിച്ചു കൊണ്ടിരിക്കുക ആണെന്ന് ഗാലിബാഫ് ഊന്നിപ്പറഞ്ഞു.

ടെഹ്‌റാൻ ഒരു തരത്തിലുള്ള പ്രദേശിക കടന്നുകയറ്റവും അനുവദിക്കില്ലെന്ന് ഇറാനിയൻ പാർലമെന്റ് സ്‌പീക്കർ വ്യക്തമാക്കി. ശത്രുവിൻ്റെ പദ്ധതികൾ കടലാസിൽ മാത്രം ഒതുങ്ങുന്നതല്ല. മറിച്ച് അവ ഭൂമിയിലും സജീവമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ പറയുന്നതനുസരിച്ച്, അത്തരം ഏതൊരു ശ്രമവും പ്രാദേശിക സ്ഥിരതയെ തകർക്കാനും ഇറാൻ്റെ പരമാധികാരത്തെ വെല്ലുവിളിക്കാനും ലക്ഷ്യമിടുന്നു. ഏതൊരു ഭീഷണിക്കും സജീവമായി പ്രതികരിക്കാൻ ഇറാൻ്റെ പ്രതിരോധ തന്ത്രം ഇപ്പോൾ സജ്ജമാണെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

ഇറാൻ്റെ ഏതെങ്കിലും ഭാഗം പിടിച്ചെടുക്കാനോ ആക്രമിക്കാനോ ശ്രമിച്ചാൽ പ്രതിരോധം മാത്രമായിരിക്കില്ലെന്ന് ഗാലിബാഫ് തൻ്റെ സന്ദേശത്തിൽ വ്യക്തമായി മുന്നറിയിപ്പ് നൽകി. ശത്രു എന്തെങ്കിലും നടപടി സ്വീകരിച്ചാൽ, ഈ ഗൂഢാലോചനയിൽ ഉൾപ്പെട്ട മേഖലയിലെ എല്ലാ സുപ്രധാന അടിസ്ഥാന സൗകര്യങ്ങളിലും തുടർച്ചയായതും തടയാനാകാത്തതുമായ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. യുഎസുമായോ ഇസ്രായേലുമായോ സൈനികമായി സഹകരിക്കുന്ന രാജ്യങ്ങൾക്കുള്ള നേരിട്ടുള്ള സന്ദേശമായാണ് ഈ മുന്നറിയിപ്പ് കണക്കാക്കപ്പെടുന്നത്.

ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഈ നിലപാടിനെ ആവർത്തിച്ചു. ഇറാനിലെ ഭരണമാറ്റവും പെട്ടെന്നുള്ള സൈനിക വിജയവുമാണ് യുഎസിൻ്റെ പ്രാഥമിക ലക്ഷ്യമെന്നും എന്നാൽ അത് നേടുന്നതിൽ അവർ പൂർണമായും പരാജയപ്പെട്ടുവെന്നും പ്രസ്‌താവിച്ചു. അരാഗ്ചിയുടെ അഭിപ്രായത്തിൽ, യുഎസ് സമ്മർദ്ദ തന്ത്രങ്ങളും സൈനിക ഭീഷണികളും ടെഹ്‌റാൻ്റെ ദൃഢനിശ്ചയത്തെ ദുർബലപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു. പ്രാദേശിക സഖ്യകക്ഷികൾ വഴി ഇറാനെ വളയാനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്ന് ഇറാൻ നേതൃത്വം വിശ്വസിക്കുന്നു. സ്വയം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ ഇറാൻ തയ്യാറാണ്.

യുഎസ് ആർമിയുടെ 82-ാമത് എയർബോൺ ഡിവിഷനിൽ നിന്ന് നോർത്ത് കരോലിനയിലെ ബേസിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്ക് 2,000 അധിക സൈനികരെ വിന്യസിക്കാൻ പെൻ്റെഗൺ അടുത്തിടെ ഉത്തരവിട്ടു. കൂടാതെ, പസഫിക്കിൻ്റെ ഇരുവശത്തു നിന്നുമുള്ള രണ്ട് മറൈൻ എക്സ്പെഡിഷണറി യൂണിറ്റുകളും (MEU-കൾ) ഈ മേഖലയിലേക്ക് പോകുന്നു.

ജപ്പാനിൽ നിന്നുള്ള ട്രിപ്പോളി ആംഫിബിയസ് റെഡി ഗ്രൂപ്പും സാൻ ഡീഗോയിൽ നിന്നുള്ള ബോക്‌സർ ആംഫിബിയസ് റെഡി ഗ്രൂപ്പും ഇതിൽ ഉൾപ്പെടുന്നു. ഈ പുതിയ വിന്യാസങ്ങൾക്കൊപ്പം, മിഡിൽ ഈസ്റ്റിലെ മൊത്തം യുഎസ് സൈനികരുടെ എണ്ണം 6,000 മുതൽ 7,000 വരെ വർദ്ധിക്കും. ഇത് ഇതിനകം അവിടെ വിന്യസിച്ചിരിക്കുന്ന 50,000 സൈനികരെ കൂട്ടിച്ചേർക്കുന്നു.

റിപ്പോർട്ടുകൾ പ്രകാരം, 2003 -ലെ ഇറാഖ് യുദ്ധത്തിനുശേഷം അമേരിക്ക നടത്തുന്ന ഏറ്റവും വലിയ സൈനിക വിന്യാസമാണിത്. അന്ന് യുഎസ് ഏകദേശം 160,000 സൈനികരെ വിന്യസിച്ചിരുന്നു. ഔദ്യോഗിക കരയുദ്ധ ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും, ഇത്രയും വലിയ സൈനികരുടെയും യുദ്ധക്കപ്പലുകളുടെയും സാന്നിധ്യം ഒരു പ്രധാന സൈനിക നടപടിക്കുള്ള തയ്യാറെടുപ്പിനെ സൂചിപ്പിക്കുന്നു. മേഖലയിലെ സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സാധ്യമായ ഭീഷണികളെ തടയുന്നതിനുമാണ് ഈ വിന്യാസം രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥർ പറയുന്നു.

സൈനിക വിദഗ്‌ദരുടെയും അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ, ഈ വൻതോതിലുള്ള യുഎസ് സൈനിക വിന്യാസത്തിന് പിന്നിൽ മൂന്ന് തന്ത്രപരമായ സാധ്യതകളുണ്ട്. ഇറാൻ്റെ എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഇറാൻ്റെ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുകയോ പൂർണമായും വളയുകയോ ചെയ്യുക എന്നതാണ് ആദ്യത്തേത്, രണ്ടാമത്തെ സാഹചര്യം ഇറാൻ്റെ തീരപ്രദേശങ്ങൾ സുരക്ഷിതമാക്കുകയും പലപ്പോഴും സംഘർഷഭരിതമായ പ്രദേശമായ ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പലുകൾക്ക് പൂർണമായും തുറന്നു കൊടുക്കുകയും ചെയ്യുക എന്നതാണ്.

മൂന്നാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ സാഹചര്യം ഇറാൻ്റെ ആണവ വസ്‌തുക്കളും അനുബന്ധ സൗകര്യങ്ങളും സുരക്ഷിതമാക്കുക എന്നതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ലക്ഷ്യങ്ങളൊന്നും യുഎസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, അവരുടെ കൈവശമുള്ള സൈനികരുടെയും ഉപകരണങ്ങളുടെയും സ്വഭാവം ഈ സാധ്യതകളെ കൂടുതൽ സാധ്യതയുള്ളതാക്കുന്നു.

ഈ പ്രവർത്തനങ്ങളെ പ്രകോപനപരമായി ഇറാൻ അപലപിക്കുകയും അതിർത്തിക്കുള്ളിലെ ഏത് വിദേശ ഇടപെടലിനെയും ചെറുക്കാൻ പൂർണമായും പ്രാപ്‌തമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തു. മേഖലയിലെ വർദ്ധിച്ചുവരുന്ന സൈനിക സാന്നിധ്യം നയതന്ത്ര പരിഹാരത്തിനുള്ള സാധ്യതകളെ കുറക്കുകയും പിരിമുറുക്കങ്ങൾ പുതിയ തലത്തിലേക്ക് വർദ്ധിപ്പിക്കുകയും ചെയ്‌തു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബേപ്പൂരിൽ അൻവർ- ആർ.എസ്.എസ് ഡീൽ?; ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചു, വിവരങ്ങൾ പുറത്ത്

ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവറും ആർഎസ്എസും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന വിശദാംശങ്ങൾ പുറത്തുവന്നു. ബിജെപിയുടെ വോട്ടുകൾ വ്യാപകമായി യുഡിഎഫിന് മറിച്ചു നൽകിയെന്നും, ഇതിലൂടെ അയ്യായിരത്തിൽ അധികം വോട്ടുകൾ കൈമാറ്റം ചെയ്യപ്പെട്ടെന്നുമാണ് വാർത്തകൾ. ബേപ്പൂർ, ചെറുവണ്ണൂർ, കടലുണ്ടി, ഫറോക്ക് മേഖലകളിലെ വിവിധ ബൂത്തുകളിലാണ് വോട്ട് ചോർച്ച പ്രധാനമായും പ്രകടമായിരിക്കുന്നത്. പഴയ ബേപ്പൂർ പഞ്ചായത്തിലെ 9, 33,...

Keep exploring...

ക്ഷേത്രത്തിലും സൈനിക ക്യാമ്പിലും ആക്രമണം നടത്താൻ ഐഎസ്‌ഐ ബന്ധമുള്ള ഘടകത്തിന് പദ്ധതി, അന്വേഷണം തുടങ്ങി

ഷഹ്‌സാദ് ഭട്ടി മൊഡ്യൂളുമായി ബന്ധമുള്ള പ്രവർത്തകർ വഴി ഡൽഹിയിലെ ഒരു ചരിത്ര പ്രസിദ്ധ ക്ഷേത്രം, ഡൽഹി- സോണിപത് ഹൈവേയിലെ...

ബേപ്പൂരിൽ അൻവർ- ആർ.എസ്.എസ് ഡീൽ?; ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചു, വിവരങ്ങൾ പുറത്ത്

ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവറും ആർഎസ്എസും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന വിശദാംശങ്ങൾ പുറത്തുവന്നു. ബിജെപിയുടെ വോട്ടുകൾ വ്യാപകമായി...

More News

ക്ഷേത്രത്തിലും സൈനിക ക്യാമ്പിലും ആക്രമണം നടത്താൻ ഐഎസ്‌ഐ ബന്ധമുള്ള ഘടകത്തിന് പദ്ധതി, അന്വേഷണം തുടങ്ങി

ഷഹ്‌സാദ് ഭട്ടി മൊഡ്യൂളുമായി ബന്ധമുള്ള പ്രവർത്തകർ വഴി ഡൽഹിയിലെ ഒരു ചരിത്ര പ്രസിദ്ധ ക്ഷേത്രം, ഡൽഹി- സോണിപത് ഹൈവേയിലെ...

ബേപ്പൂരിൽ അൻവർ- ആർ.എസ്.എസ് ഡീൽ?; ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചു, വിവരങ്ങൾ പുറത്ത്

ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവറും ആർഎസ്എസും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന വിശദാംശങ്ങൾ പുറത്തുവന്നു. ബിജെപിയുടെ വോട്ടുകൾ വ്യാപകമായി...

തമിഴ്‌നാട്ടിൽ DMKയും AIADMKയും കൈകോർത്തേക്കും എന്ന് അഭ്യൂഹം

ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയോ എഐഎഡിഎംകെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉയര്‍ത്തിയാല്‍ തമിഴക വെട്രി കഴകത്തിൻ്റെ 108 എംഎല്‍എമാരും രാജിവെക്കുമെന്ന്...

‘കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച”; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...