...
Home News Kerala വ്യാജവാർത്ത; മംഗളം പത്രത്തിന് പിഴ; അസോ. എഡിറ്റർക്ക് തടവുശിക്ഷ

വ്യാജവാർത്ത; മംഗളം പത്രത്തിന് പിഴ; അസോ. എഡിറ്റർക്ക് തടവുശിക്ഷ

എറണാകുളം കടവന്ത്രയിലും മഹാരാഷ്ട്രയിലും ഒന്നരക്കോടി വിലമതിക്കുന്ന ഫ്ളാറ്റുകൾ ടോം ജോസ് സ്വന്തമാക്കിയതായി വിജിലൻസ് കണ്ടെത്തിയെന്നും ഇത് മൂടിവയ്ക്കാൻ സർക്കാരിലെ ഉന്നതർക്ക് മേൽ സ്വാധീനം ചെലുത്തിയെന്നും ആരോപിച്ച് 2015 ഏപ്രിൽ 12ന് മംഗളം വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.

505

മുൻ സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ നടന്നിരുന്ന വിജിലൻസ് അന്വേഷണത്തെ ക്കുറിച്ച് വസ്തുതാപരമല്ലാത്ത റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ച കാരണത്താൽ മംഗളം അസോ. എഡിറ്റർ ആയിരുന്ന ആർ അജിത് കുമാർ, കൊച്ചി റിപ്പോർട്ടർ ആയിരുന്ന കെ കെ സുനിൽ എന്നിവർക്ക് നാലുമാസം വീതം തടവുശിക്ഷ വിധിച്ച് കോടതി.

ഇതിനുപുറമെ പത്രസ്ഥാപനത്തിന് 50,000 രൂപയും പിഴയും വിധിച്ചാണ് എറണാകുളം സിജെഎം കോടതിയുടെ വിധി. പിഴ നൽകാൻ തയ്യാറായില്ലെങ്കിൽ മംഗളം എഡിറ്ററും പ്രസാധകനുമായ ബിജു വർഗീസ് മൂന്നുമാസം തടവ് കൂടി അനുഭവിക്കേണ്ടി വരും. എറണാകുളം കടവന്ത്രയിലും മഹാരാഷ്ട്രയിലും ഒന്നരക്കോടി വിലമതിക്കുന്ന ഫ്ളാറ്റുകൾ ടോം ജോസ് സ്വന്തമാക്കിയതായി വിജിലൻസ് കണ്ടെത്തിയെന്നും ഇത് മൂടിവയ്ക്കാൻ സർക്കാരിലെ ഉന്നതർക്ക് മേൽ സ്വാധീനം ചെലുത്തിയെന്നും ആരോപിച്ച് 2015 ഏപ്രിൽ 12ന് മംഗളം വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ഈ വാർത്ത വ്യാജമാണ് എന്ന് ആരോപിച്ചാണ് ടോം ജോസ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. കോടതിക്ക് മുന്നിൽ വാർത്തയിലെ വസ്തുത തെളിയിക്കാൻ പ്രതികളായ റിപ്പോർട്ടർക്കോ മംഗളം മേധാവികൾക്കോ സാധിച്ചിരുന്നില്ല .അതേസമയം, മറ്റ് ചില ആരോപണങ്ങളുടെ പേരിൽ 2016ൽ ടോം ജോസിനെതിരെ സംസ്ഥാന വിജിലൻസ് അന്വേഷണം നടത്തിയിരുന്നു.

ജേക്കബ് തോമസ് സംസ്ഥാന വിജിലൻസ് മേധാവിയായിരുന്നപ്പോൾ ഇതുമായി ബന്ധപ്പെട്ട് തുടർച്ചയായി വാർത്തകൾ വിവിധ മാധ്യമങ്ങളിൽ വന്നിരുന്നു. മഹാരാഷ്ട്രയിലെ സിന്ധുദുർബിൽ കർഷകഭൂമി വഴിവിട്ട് സ്വന്തമാക്കി എന്നത് ഉൾപ്പെടെ ആരോപണങ്ങളിൽ വസ്തുതയില്ലെന്ന് കണ്ടെത്തി 2018ൽ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു . സർവീസിൽ നിന്നും വിരമിക്കലിന് ശേഷവും മംഗളത്തിനെതിരായ നിയമനടപടിയുമായി മുൻ ചീഫ് സെക്രട്ടറി മുന്നോട്ട് പോകുകയായിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.