അയോധ്യയിലെ പുര കലന്ദർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പഗ്ല ഭാരി ഗ്രാമത്തിൽ വ്യാഴാഴ്‌ച ഉണ്ടായ ശക്തമായ സ്ഫോടനത്തെ തുടർന്ന് ഒരു വീട് തകർന്നുവീണ് അഞ്ചുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി അധികൃതർ അറിയിച്ചു.
നിരവധി പേർ ഇപ്പോഴും അവശിഷ്‌ടങ്ങൾക്ക് ഇടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുക ആണെന്നും സർക്കിൾ ഓഫീസർ ശൈലേന്ദ്ര സിംഗ് പിടിഐയോട് പറഞ്ഞു.
“സ്ഫോടനത്തിൽ അഞ്ച് പേർ മരിച്ചു. കുറച്ചുപേർക്ക് പരിക്കേറ്റു. കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. സ്ഫോടനത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല,” -സിംഗ് പറഞ്ഞു.
സംഭവത്തെ കുറിച്ചുള്ള വിവരം ലഭിച്ചയുടനെ പോലീസും അഗ്നിശമന സേനയും തദ്ദേശ സ്വയംഭരണ സംഘങ്ങളും സ്ഥലത്തെത്തി.
അവശിഷ്‌ടങ്ങൾ നീക്കം ചെയ്യാൻ രക്ഷാപ്രവർത്തകർ ഖനന യന്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതേസമയം, മുൻകരുതൽ നടപടിയായി സമീപത്തെ വീടുകൾ ഒഴിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് അപകട സ്ഥലത്ത് നിന്ന് മാറി നിൽക്കാൻ ഉദ്യോഗസ്ഥർ താമസക്കാരോട് അഭ്യർത്ഥിച്ചു.
മുതിർന്ന പോലീസും അഡ്‌മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരും ഓപ്പറേഷന് മേൽനോട്ടം വഹിക്കുന്നുണ്ട്. സ്ഫോടനത്തിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. -പിടിഐ



