ലോകപോലീസിന്റെ നിഴൽയുദ്ധങ്ങൾ: അമേരിക്കൻ സൈനിക ഇടപെടലുകളുടെ നാല് പതിറ്റാണ്ട്

മയക്കുമരുന്ന് കടത്ത് തടയാനെന്ന പേരിൽ നടത്തിയ ഇടപെടലുകളിൽ പ്രധാനമാണ് 1989-ലെ പാനമ അധിനിവേശം. 'ഓപ്പറേഷൻ ജസ്റ്റ് കോസ്' എന്ന് പേരിട്ട ഈ നീക്കത്തിലൂടെ അന്നത്തെ പാനമ പ്രസിഡന്റ് മാനുവൽ നൊറീഗയെ യുഎസ് പിടികൂടി.

ലോകഭൂപടത്തിൽ എവിടെയെങ്കിലും ഒരു വെടിയൊച്ച കേൾക്കുമ്പോൾ അവിടേക്ക് ആദ്യം പറന്നെത്തുന്നത് പലപ്പോഴും അമേരിക്കൻ കഴുകന്മാരായിരിക്കും. ‘ലോകപോലീസ്’ എന്ന വിശേഷണം അമേരിക്കയ്ക്ക് ചുമ്മാതെ കിട്ടിയതല്ല; അത് പതിറ്റാണ്ടുകളായി അവർ നടത്തിവരുന്ന സൈനിക ഇടപെടലുകളുടെയും അധിനിവേശങ്ങളുടെയും ബാക്കിപത്രമാണ്. ലോകത്തിന്റെ സമാധാനം ഉറപ്പാക്കാനെന്ന പേരിലും ഭീകരവാദത്തെ തുരത്താനെന്ന ന്യായത്തിലും അമേരിക്ക നടത്തിയ ഇടപെടലുകൾ ചരിത്രത്തെ എത്രത്തോളം മാറ്റിമറിച്ചു എന്നത് പരിശോധിക്കേണ്ടതുണ്ട്.

ചരിത്രത്തിൽ ചെറുതും വലുതുമായി നാനൂറോളം അധിനിവേശങ്ങൾ അല്ലെങ്കിൽ സൈനിക ഇടപെടലുകൾ യുഎസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഭീകരവാദത്തിനെതിരായും മറ്റു രാജ്യങ്ങളിലെ ആഭ്യന്തര സംഘർഷങ്ങൾ പരിഹരിക്കാനെന്ന ന്യായത്തോടെയുമാണ് ഇത്തരം നീക്കങ്ങൾ അധികവും നടന്നത്.

പരാജയത്തിന്റെ കയ്പുനീർ കുടിപ്പിച്ച ക്യൂബയും വിയറ്റ്‌നാമും

അമേരിക്കയുടെ എല്ലാ സൈനിക നീക്കങ്ങളും വിജയത്തിലല്ല അവസാനിച്ചത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ക്യൂബയ്ക്കെതിരെയുള്ള 1961-ലെ ‘ദി ബേ ഓഫ് പിഗ്‌സ് ഇൻവേഷൻ’. ഫിദൽ കാസ്‌ട്രോയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് ഭരണം അട്ടിമറിക്കാനായി നടത്തിയ ഈ നീക്കം അമേരിക്കയ്ക്ക് വലിയ ക്ഷീണമായി മാറി. നേരത്തെ സ്പെയിനിൽനിന്ന് സ്വാതന്ത്ര്യം നേടാനുള്ള ക്യൂബയുടെ സമരങ്ങൾക്ക് യുഎസ് പിന്തുണ നൽകിയിരുന്നെങ്കിലും, പിന്നീട് ക്യൂബയെ നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചത് തുടർച്ചയായ സംഘർഷങ്ങൾക്കാണ് വഴിതെളിച്ചത്.

യുഎസ് സൈന്യം പ്രകടമായും പരാജയമറിഞ്ഞ മറ്റൊരു പ്രധാന യുദ്ധമാണ് വിയറ്റ്‌നാം യുദ്ധം (1954-75). ഉത്തരവിയറ്റ്‌നാമിലെ കമ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കാനായി ദക്ഷിണ വിയറ്റ്‌നാമിനൊപ്പം ചേർന്ന് അമേരിക്ക നടത്തിയ ഈ യുദ്ധം രണ്ട് ദശകത്തിലേറെ നീണ്ടുനിന്നു. അൻപതിനായിരത്തിലേറെ യുഎസ് സൈനികർ കൊല്ലപ്പെട്ട ഈ പോരാട്ടം ശീതസമരത്തിന്റെ പ്രധാന വേദിയായി മാറി. കമ്യൂണിസ്റ്റ് വിയറ്റ്‌നാമിന് റഷ്യയും ചൈനയും പിന്തുണ നൽകിയപ്പോൾ, യുഎസ് നയിച്ച കമ്യൂണിസ്റ്റ് വിരുദ്ധ ചേരിക്ക് കനത്ത പരാജയം നേരിടേണ്ടി വന്നു.

മയക്കുമരുന്നും കമ്യൂണിസവും: പാനമയും ഗ്രാനഡയും

മയക്കുമരുന്ന് കടത്ത് തടയാനെന്ന പേരിൽ നടത്തിയ ഇടപെടലുകളിൽ പ്രധാനമാണ് 1989-ലെ പാനമ അധിനിവേശം. ‘ഓപ്പറേഷൻ ജസ്റ്റ് കോസ്’ എന്ന് പേരിട്ട ഈ നീക്കത്തിലൂടെ അന്നത്തെ പാനമ പ്രസിഡന്റ് മാനുവൽ നൊറീഗയെ യുഎസ് പിടികൂടി. നൊറീഗ മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും കള്ളക്കടത്തുകാർക്ക് പിന്തുണ നൽകുന്നുവെന്നും ആരോപിച്ചായിരുന്നു ജോർജ് ബുഷ് ഈ നീക്കം നടത്തിയത്. വൈകാതെ നൊറീഗ യുഎസിനു മുന്നിൽ കീഴടങ്ങി.

അതുപോലെ, 1983-ൽ കരീബിയൻ രാജ്യമായ ഗ്രാനഡയിലെ കമ്യൂണിസ്റ്റ് സർക്കാരിനെതിരേ നടത്തിയ ‘ഓപ്പറേഷൻ അർജന്റ് ഫ്യൂരി’ വഴി അവിടുത്തെ ഹഡ്‌സൺ ഓസ്റ്റിന്റെ ഭരണം അവസാനിപ്പിക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞു. ഹോൺഡുറസ്, നിക്കരാഗ്വ, ഹെയ്ത്തി തുടങ്ങിയ രാജ്യങ്ങൾക്കെതിരേ യുഎസ് നടത്തിയ ‘ബനാനാ വാർസ്’ (Banana Wars) ഇത്തരത്തിലുള്ള മറ്റ് ചില ഇടപെടലുകളാണ്.

ഭീകരവാദ വിരുദ്ധ യുദ്ധം: അഫ്ഗാനിസ്താനും ഇറാഖും

വിദേശരാജ്യത്ത് യുഎസ് നടത്തിയ ഏറ്റവും ദൈർഘ്യമേറിയ സൈനിക നടപടിയാണ് അഫ്ഗാനിസ്താനിലേത് (2001-2021). 2001 സെപ്റ്റംബർ 11-ന് വേൾഡ് ട്രേഡ് സെന്ററിനുനേരേ നടന്ന ആക്രമണത്തിന് മറുപടിയായി ആരംഭിച്ച ‘ഓപ്പറേഷൻ എൻഡ്യുറിങ് ഫ്രീഡം’ 20 വർഷം നീണ്ടുനിന്നു. താലിബാൻ ഭരണം അവസാനിപ്പിക്കുകയും അൽ ഖായിദയെ തകർക്കുകയുമായിരുന്നു ഇതിന്റെ ലക്ഷ്യം. ആദ്യഘട്ടത്തിൽ നാറ്റോയും ബ്രിട്ടനും പിന്തുണ നൽകിയെങ്കിലും 2014-ൽ അവർ പിൻവാങ്ങിയശേഷവും യുഎസ് തുടരുകയായിരുന്നു. എന്നാൽ 2021-ൽ യുഎസ് സൈന്യം പിന്മാറിയതോടെ താലിബാൻ വീണ്ടും ഭരണം പിടിച്ചെടുത്തു, ഇതോടെ രണ്ട് പതിറ്റാണ്ട് നീണ്ട അധിനിവേശം നിഷ്‌ഫലമായി തീർന്നു.

ഇറാഖിലെ ഇടപെടലും സമാനമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. 2003-ൽ സദ്ദാം ഹുസൈനോട് രാജ്യം വിടാൻ അന്ത്യശാസനം നൽകിയ അമേരിക്ക, 2003 മാർച്ച് 20-ന് ആക്രമണം തുടങ്ങി. 2006-ൽ സദ്ദാമിനെ വധിച്ചെങ്കിലും പിന്നീട് ഇറാഖിൽ വലിയ പ്രതിഷേധം ഉയർന്നു. 2011-ൽ സഖ്യസേന പിന്മാറുമ്പോഴേക്കും ഇരുഭാഗത്തുമായി ഏകദേശം 30,000 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

ലിബിയയും പുതിയ വെല്ലുവിളികളും

2011-ൽ ലിബിയയിലെ മുഅമ്മർ ഗദ്ദാഫി ഭരണത്തിനെതിരേ ഉണ്ടായ ആഭ്യന്തര സംഘർഷത്തിൽ ഇടപെട്ടതാണ് മറ്റൊരു പ്രധാന സംഭവം. സാധാരണക്കാരുടെ ജീവിതം സംരക്ഷിക്കാനെന്ന പേരിൽ യുഎസ് നടത്തിയ ഇടപെടലിൽ ഗദ്ദാഫി കൊല്ലപ്പെട്ടെങ്കിലും, ആ രാജ്യം ഇന്നും സംഘർഷഭരിതമാണ്. ഗദ്ദാഫിയുടെ അന്ത്യത്തിന് ശേഷം അവിടെ ഐഎസ് ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകൾ പിടിമുറുക്കുകയാണ് ചെയ്തത്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...