‘ജനറേഷൻ ബീറ്റ’: 2025 ജനുവരി 1 മുതൽ പുതിയ തലമുറയുടെ ഉദയം

ബീറ്റ കുഞ്ഞുങ്ങൾ' എന്ന വിളിപ്പേരോടെ അറിയപ്പെടുന്ന ഈ തലമുറ നൂതന സാങ്കേതിക ഉൽപന്നങ്ങൾ ചേർന്ന ഒരു ലോകത്തിൽ വളരും. സ്വയംഭരണ ഗതാഗത സംവിധാനം, അഡ്വാൻസ്ഡ് ഹെൽത്ത് ടെക്നോളജി, ഇമ്മേഴ്‌സീവ് വെർച്വൽ റിയാലിറ്റി എന്നിവ അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായേക്കും.

2025 ജനുവരി 1 മുതൽ ‘ജനറേഷൻ ബീറ്റ’ എന്ന പുതിയ തലമുറ ജനസംഖ്യ ഗ്രൂപ്പായി പരിഗണിക്കപ്പെടും. 2025 മുതൽ 2039 വരെ ജനിക്കുന്ന കുട്ടികളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. 2035 ഓടെ ആഗോള ജനസംഖ്യയുടെ 16 ശതമാനം ജനറേഷൻ ബീറ്റക്ക് അടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

ജനറേഷൻ ലേബലുകൾ നിർവചിക്കുന്നതിൽ പ്രാമുഖ്യമുള്ള സാമൂഹിക ഗവേഷകനായ മാർക്ക് മക്‌ക്രിൻഡിലിന്റെ റിപ്പോർട്ട് പ്രകാരം, ഈ തലമുറയിൽ നിന്നുള്ള ഒരുപാട് പേർ 22-ാം നൂറ്റാണ്ടിന്റെ തുടക്കം കാണാനുള്ള സാധ്യതയുണ്ട്.

ജനറേഷൻ ബീറ്റ, 2010-2024 കാലഘട്ടത്തിൽ ജനിച്ച ‘ജനറേഷൻ ആൽഫ’യേയും, അതിന് മുൻപുള്ള 1996-2010 കാലഘട്ടത്തിലെ ‘ജനറേഷൻ Z’യേയും തുടർന്നുള്ള ഒരു തലമുറയാണ്. 1981-1996 കാലഘട്ടത്തെ ‘മില്ലേനിയൽസ്’ എന്നും വിളിക്കപ്പെടുന്നു. ജനറേഷൻ ആൽഫയുടെ തുടക്കത്തോടെ ഗ്രീക്ക് അക്ഷരമാല അടിസ്ഥാനമാക്കിയായിരുന്നു പുതിയ തലമുറയുഗത്തിന്റെ ആരംഭം.

‘ബീറ്റ കുഞ്ഞുങ്ങൾ’ എന്ന വിളിപ്പേരോടെ അറിയപ്പെടുന്ന ഈ തലമുറ നൂതന സാങ്കേതിക ഉൽപന്നങ്ങൾ ചേർന്ന ഒരു ലോകത്തിൽ വളരും. സ്വയംഭരണ ഗതാഗത സംവിധാനം, അഡ്വാൻസ്ഡ് ഹെൽത്ത് ടെക്നോളജി, ഇമ്മേഴ്‌സീവ് വെർച്വൽ റിയാലിറ്റി എന്നിവ അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായേക്കും.

ആൽഫ തലമുറ അനുഭവിച്ച സ്മാർട്ട് ടെക്‌നോളജിയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെയും ഉയർച്ച, ജനറേഷൻ ബീറ്റയ്ക്ക് പുതിയ തലത്തിലേക്ക് കടക്കുമെന്നും മക്‌ക്രിൻഡിൽ പറഞ്ഞു. “എഐയും ഓട്ടോമേഷൻ സാങ്കേതികവിദ്യകളും അവരുടെ വിദ്യാഭ്യാസം, തൊഴിൽസ്ഥലം, ആരോഗ്യസംരക്ഷണം, വിനോദം എന്നിവയിലേക്ക് പൂർണമായും സംയോജിപ്പിക്കപ്പെട്ടിരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

ജനറേഷൻ Zയും ആൽഫയും പാരിസ്ഥിതിക അവബോധം വളർത്തിയതിന് ശേഷം, കൂടുതൽ സുസ്ഥിരമായ സമ്പ്രദായങ്ങൾ നടപ്പാക്കുന്നതിനുള്ള അധിക ഉത്തരവാദിത്വം ജനറേഷൻ ബീറ്റയ്ക്ക് ഉണ്ടാകും. അവരുടെ മൂല്യങ്ങൾ, മുൻഗണനകൾ, ആശയങ്ങൾ എന്നിവ മനസിലാക്കുന്നത് ഭാവി സമൂഹങ്ങളുടെ ദിശയെ നിർണയിക്കുമെന്നും മക്‌ക്രിൻഡിൽ വിശദീകരിച്ചു.

സോഷ്യൽ മീഡിയയുടെ ആധിപത്യം തുടർന്നേക്കും, എന്നാൽ അർത്ഥവത്തായതും ആധികാരികവുമായ ബന്ധങ്ങൾ വളർത്തുക എന്നത് ജനറേഷൻ ബീറ്റയുടെ ശ്രദ്ധാകേന്ദ്രമായേക്കും. അവരുടെ കാലഘട്ടത്തിലെ വെല്ലുവിളികളെയും അവസരങ്ങളെയും അവർ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് ലോകം അടുത്ത് നിരീക്ഷിക്കും. 2039 വരെ ജനിക്കുന്ന ഈ തലമുറ ഭാവിയിലെ സമൂഹങ്ങളുടെ പാതകളെക്കുറിച്ചുള്ള ആഖ്യാനത്തെ പുതിയ ദിശയിലേക്ക് നയിക്കുമെന്നാണ് വിശ്വാസം.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ് കണ്ടത്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിൻ്റെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ-താനി ഈ നിർണായക ഉത്തരവാദിത്തം ഏറ്റെടുത്തു. യുഎസ് നിർദ്ദേശിച്ച ഒരു...

Keep exploring...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

More News

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...