...
Home News National തോക്ക് ചൂണ്ടി 12 കോടിയുടെ സ്വർണവും പണവും കവർന്നു; കർണാടകയിൽ വൻ ബാങ്ക് കവർച്ച

തോക്ക് ചൂണ്ടി 12 കോടിയുടെ സ്വർണവും പണവും കവർന്നു; കർണാടകയിൽ വൻ ബാങ്ക് കവർച്ച

സിസിടിവിയുടെ അറ്റകുറ്റപ്പണിക്ക് ചുമതലപ്പെടുത്തിയ ഏജൻസിയെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്

221

കർണാടകയിൽ കാറിൽ എത്തിയ ആറംഗ സംഘം തോക്ക് ചൂണ്ടി ബാങ്കിൽ നിന്നും 12 കോടി വിലമതിക്കുന്ന സ്വർണവും പണവും കവർന്നു. മംഗളൂരു ഉള്ളാൾ താലൂക്കിലെ കെസി റോഡിലുള്ള കോട്ടേക്കർ സഹകരണ ബാങ്കിലാണ് കവർച്ച നടന്നത്. കറുത്ത ഫീയറ്റ് കാറിലെത്തിയ ആറുപേരിൽ അഞ്ചുപേർ ബാങ്കിനകത്തേക്ക് പോയി ജീവനക്കാരെ തോക്കുചുണ്ടി ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്. ആറാമൻ പുറത്തു നിൽക്കുകയായിരുന്നു. മോഷണ മുതലുകൾ അഞ്ചു ചാക്കുകളിലാക്കിയാണ് സംഘം രക്ഷപ്പെട്ടത്.

മുഖ്യമന്ത്രി സിദ്ധരാമയ്യ സന്ദർശനം നടത്തുന്ന സാഹചര്യത്തിൽ അതീവ സുരക്ഷയായിരുന്നു പ്രദേശത്ത് ഒരുക്കിയിരുന്നത്. ഇത് ഭേദിച്ചാണ് ആറംഗസംഘം മോഷണം നടത്തിയത്. ബാങ്കിലെ സിസിടിവി ക്യാമറകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ ആയിരുന്നു കവർച്ച. ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന് മനസ്സിലാക്കിയാവാം ഇവർ കവർച്ച ആസൂത്രണം ചെയ്‌തതെന്നാണ് പൊലീസിൻ്റെ വിലയിരുത്തൽ.

സിസിടിവിയുടെ അറ്റകുറ്റപ്പണിക്ക് ചുമതലപ്പെടുത്തിയ ഏജൻസിയെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്. കവർച്ചാ സംഘത്തിലുള്ളവർ പരസ്പരം കന്നഡയിലാണ് സംസാരിച്ചിരുന്നതെങ്കിലും ഇവർ ബാങ്ക് ജീവനക്കാരോട് ഹിന്ദിയിലാണ് സംസാരിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കവർച്ചാ സംഘം എത്തിയ കാറിൻ്റെ നമ്പർ പൊലീസ് പരിശോധിച്ചെങ്കിലും ഇത് വ്യാജമാണെന്ന് കണ്ടെത്തി. അഞ്ചു വർഷം മുമ്പ് ഇതേ ബാങ്കിൽ തോക്ക് ചൂണ്ടി കവർച്ച നടന്നിരുന്നു.

രണ്ടു സംഘങ്ങളായി തിരഞ്ഞാണ് പൊലീസ് പ്രതികൾക്കായുള്ള അന്വേഷണം നടത്തുന്നത്. കർണാടക നിയമസഭാ സ്‌പീക്കർ യുടി ഖാദർ സ്ഥലം സന്ദർശിച്ചു. വ്യാഴാഴ്‌ച ബിദറിൽ എടിഎമ്മിൽ നിറയ്ക്കാനായി കൊണ്ടുവന്ന 93 ലക്ഷത്തോളം രൂപ ബൈക്കിൽ എത്തിയ ആക്രമികൾ കവർന്നിതിന് 24 മണിക്കൂറുകൾക്ക് അകമാണ് വീണ്ടും കർണാടകയിൽ ബാങ്ക് കവച്ച നടക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.