സനായിലെ തങ്ങളുടെ പ്രധാനമന്ത്രിയുടെ മരണം യെമൻ ഗ്രൂപ്പ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇസ്രായേലിനെതിരെ ‘പ്രതികാരം’ ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തതായി അൽ ജസീറ റിപ്പോർട്ട് ചെയ്‌തു.
സനായിലെ ഒരു ആക്രമണത്തിൽ ഹൂത്തി സർക്കാരിൻ്റെ പ്രധാനമന്ത്രി അഹമ്മദ് അൽ- റഹാവിയും മറ്റ് നിരവധി മന്ത്രിമാരും കൊല്ലപ്പെട്ടതായി ഹൂത്തികൾ ശനിയാഴ്‌ച പ്രസ്‌താവനയിൽ പറഞ്ഞു.
ഗ്രൂപ്പ് നിയന്ത്രിക്കുന്ന വിഭജിക്കപ്പെട്ട രാജ്യത്തിൻ്റെ പ്രദേശങ്ങളിൽ പ്രധാനമന്ത്രിയായിരുന്ന അൽ-റഹാവിയെയും ഹൂത്തി നേതൃത്വത്തിലുള്ള സർക്കാരിൻ്റെ മറ്റ് അംഗങ്ങളെയും ഒരു വർക്ക്‌ഷോപ്പിൽ ലക്ഷ്യം വച്ചതായി പ്രസ്‌താവനയിൽ പറയുന്നു.
ഇസ്രായേൽ ആക്രമണത്തിൽ മറ്റ് എത്ര മന്ത്രിമാരും കൊല്ലപ്പെട്ടുവെന്ന് ഹൂത്തികൾ വ്യക്തമാക്കിയിട്ടില്ല. “നമ്മൾ പ്രതികാരം ചെയ്യും, മുറിവുകളുടെ ആഴത്തിൽ നിന്ന് ഒരു വിജയം സൃഷ്ടിക്കും,” -യമൻ രാഷ്ട്രീയക്കാരനും ഹൂത്തികളുടെ സുപ്രീം പൊളിറ്റിക്കൽ കൗൺസിലിൻ്റെ ചെയർമാനുമായ മഹ്ദി അൽ-മഷാത്ത് ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ഗാസക്കെതിരായ ഇസ്രായേൽ യുദ്ധത്തിനിടയിൽ മേഖലയിലെ സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ ആണ് സനാക്കെതിരായ ഇസ്രായേൽ ആക്രമണം ഉണ്ടായതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞിരുന്നു. അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
ചെങ്കടലിലും ഏദൻ ഉൾക്കടലിലും പടിഞ്ഞാറൻ കപ്പലുകൾക്ക് നേരെയും ആക്രമണങ്ങൾ നടത്തിയതിനെ തുടർന്ന്, സമീപ മാസങ്ങളിൽ ഹൂത്തി സ്ഥാനങ്ങൾ ഇസ്രായേൽ ആവർത്തിച്ച് ലക്ഷ്യമിട്ടിട്ടുണ്ട്. ഗാസയിലെ പലസ്‌തീനികൾക്കുള്ള പിന്തുണയുടെ പ്രകടനമായാണ് ഇത് പറയുന്നത്.
ഇസ്രായേൽ ആക്രമണങ്ങൾ തങ്ങളുടെ സൈനിക പ്രവർത്തനങ്ങളെ തടയില്ലെന്ന് സംഘം ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്.



