ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർദ്ധനും സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രം പുറത്തുവന്നതിനെ ചുറ്റിപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. അതേസമയം,ഉണ്ണികൃഷ്ണന്‍ പോറ്റിയും ഗോവര്‍ദ്ധനും സോണിയാ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. അടൂര്‍ പ്രകാശിനും ആന്റോ ആന്റണിക്കും പോറ്റിയും ഗോവര്‍ദ്ധനുമായി എന്താണ് ബന്ധം. അതുകൂടി പ്രതിപക്ഷ നേതാവും മുന്‍ പ്രതിപക്ഷ നേതാവും ജനങ്ങളോട് പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സോണിയാ ഗാന്ധിയുമായി നേരിട്ട് അപ്പോയിൻ്റ്‌മെന്റ് ലഭിക്കേണ്ടത് കോൺഗ്രസ് നേതാക്കൾക്കും എളുപ്പമല്ല, കരുണാകരന് പോലും സോണിയയെ കാണാൻ അനുമതി കിട്ടിയിരുന്നില്ല. ഇത്തരം സാഹചര്യത്തിൽ ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികൾ എങ്ങനെ സോണിയയുമായി കൂടിക്കാഴ്ച നടത്താനായി എന്ന് വ്യക്തമാക്കേണ്ടതാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.
കേസിലെ തട്ടിപ്പ് ചെയ്തവർക്കെതിരെ നിയമാനുസൃത ശിക്ഷ ലഭിക്കണമെന്നും, പ്രത്യേക അന്വേഷണ സംഘം ഫലപ്രദമായ നടപടികൾ സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ കൃത്യമായി കണ്ടെത്തി, അന്വേഷണം ശരിയായ ദിശയിൽ നടക്കുമെന്ന് സർക്കാരിന്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കി.



