USAID മരവിപ്പിക്കൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഏറ്റവും വിനാശകരം ആകുന്നത് എങ്ങനെ?

"എച്ച്ഐവി ബാധിതരായ ആളുകൾക്ക് വൈറസിനെ അടിച്ചമർത്തുന്ന മരുന്നുകൾ ഇല്ല. അതിനാൽ അവർ അത് മറ്റുള്ളവരിലേക്ക് പകരില്ലെന്ന് എന്തുറപ്പാണ്."

ട്രംപ് ഭരണകൂടം യുഎസ് വിദേശ സഹായം മരവിപ്പിക്കാൻ ഉത്തരവിട്ടതിനാൽ മലാവിയിൽ ക്ലിനിക്കുകളിൽ എച്ച്ഐവി മരുന്നുകൾ ഉടൻ തീർന്നേക്കാം. യുഎസ് ഏജൻസി ഫോർ ഇൻ്റർനാഷണൽ ഡെവലപ്‌മെന്റ് (USAID) നേതൃത്വം നൽകുന്ന എച്ച്ഐവി പദ്ധതികൾ ഈ താൽക്കാലികമായി നിർത്തി വച്ചിരിക്കുക ആണെന്ന് ഒരു തൊഴിലാളി പറഞ്ഞു. കഴിഞ്ഞ വർഷം മാത്രം ഏജൻസിയുടെ ഒരു പ്രോഗ്രാമിൽ നിന്ന് പരിചരണം ലഭിച്ച ഏകദേശം 142,000 പെൺകുട്ടികളെയും യുവതികളെയും ഇത് ബാധിച്ചേക്കാം.

“ആ പ്രോഗ്രാമുകൾ പെട്ടെന്ന് ഓഫാക്കുമ്പോൾ പുതിയ എച്ച്ഐവി അണുബാധകളിൽ ഗണ്യമായ വർദ്ധനവ് കാണുമെന്ന് ഞാൻ പൂർണ്ണമായും പ്രതീക്ഷിക്കുന്നു,” -പ്രതികാര നടപടി ഭയന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുഎസ്എഐഡി പ്രവർത്തകൻ പറഞ്ഞു. സ്ത്രീകളിലും പെൺകുട്ടികളിലും എച്ച്ഐവി ബാധ കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിലും കഴിഞ്ഞ ആഴ്‌ച ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടു. അയാൾ പറയുന്നു, “എച്ച്ഐവി ബാധിതരായ ആളുകൾക്ക് വൈറസിനെ അടിച്ചമർത്തുന്ന മരുന്നുകൾ ഇല്ല. അതിനാൽ അവർ അത് മറ്റുള്ളവരിലേക്ക് പകരില്ലെന്ന് എന്തുറപ്പാണ്.”

അന്താരാഷ്ട്ര സഹായത്തിൽ നിന്ന് അമേരിക്ക 90 ദിവസം പിന്മാറിയതും രാജ്യത്തിൻ്റ അന്താരാഷ്ട്ര മാനുഷിക വികസന വിഭാഗമായ യുഎസ്എഐഡിയെ തകർക്കാൻ ഈ ആഴ്‌ച ശ്രമിച്ചതും ലോകമെമ്പാടുമുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും എങ്ങനെ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമായി എന്നതിൻ്റ ഒരു ഉദാഹരണം ആണിത്.

വെള്ളിയാഴ്‌ച യുഎസ്എഐഡിക്ക് 5,000-ത്തിലധികം ജീവനക്കാരുടെ എണ്ണം ഏതാനും നൂറുകളായി കുറയ്ക്കാനുള്ള സമയപരിധി അർദ്ധരാത്രിയിൽ താൽക്കാലികമായി നിർത്തി വയ്ക്കുമെന്ന് ഒരു ഫെഡറൽ ജഡ്‌ജി പറഞ്ഞു. ട്രംപ് നിയമിച്ച യുഎസ് ജില്ലാ ജഡ്‌ജി കാൾ നിക്കോൾസ്, “വളരെ പരിമിതമായ” താൽക്കാലിക നിയന്ത്രണ ഉത്തരവ് നൽകുമെന്ന് പറഞ്ഞു.

ജഡ്‌ജിയുടെ ഉത്തരവിന് മുമ്പ് അരഡസനിലധികം യുഎസ്എഐഡി ജീവനക്കാർ എൻബിസി ന്യൂസിനോട് നടത്തിയ അഭിമുഖങ്ങളിൽ ജീവൻരക്ഷാ പരിചരണത്തിൽ ഇതിനകം തന്നെ ആശങ്കാജനകമായ തടസങ്ങൾ കാണുന്നുണ്ടെന്ന് പറഞ്ഞു. മാതൃ- ശിശു ആരോഗ്യത്തിന് പുറമേ യുഎസ്എഐഡി പ്രധാനമായും എച്ച്ഐവി, മലേറിയ, ക്ഷയം എന്നിവയുടെ പ്രതിരോധത്തിലും ചികിത്സയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ലോകമെമ്പാടുമുള്ള ചില വികസ്വര പ്രദേശങ്ങളിലെ പുരുഷന്മാരെയും ആൺകുട്ടികളെയും അപേക്ഷിച്ച് ആനുപാതികമല്ലാത്ത നിരക്കിൽ സ്ത്രീകളെയും പെൺകുട്ടികളെയും ബാധിക്കുന്ന നിരവധി രോഗങ്ങൾ. ലിംഗാധിഷ്ഠിത അക്രമത്തെ പിന്തുണയ്ക്കുന്ന സേവനങ്ങളിലും ഏജൻസി വലിയ തോതിൽ പങ്കാളിയാണ്.

“ഈ സേവനങ്ങൾ തടസപ്പെടുത്തുന്നത് വിനാശകരമാണ്,” -മുമ്പ് USAID യുടെ ബ്യൂറോ ഫോർ ഹ്യൂമാനിറ്റേറിയൻ അസിസ്റ്റൻസിൻ്റ മേൽനോട്ടം വഹിച്ചിരുന്ന സാറാ ചാൾസ് ഫിലിപ്‌സ് പറഞ്ഞു.

എച്ച്ഐവി ബാധിതരായ പലർക്കും കാത്തിരിക്കാൻ കഴിയില്ലെന്ന് എച്ച്ഐവി പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു തൊഴിലാളി പറഞ്ഞു.

“ഏറ്റവും അത്യാവശ്യമായ കാര്യം ആരെങ്കിലും എച്ച്ഐവി ബാധിതനാണെങ്കിൽ അവർ ദിവസവും ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കുന്നു. അവർക്ക് ആ മരുന്നുകൾ അവരുടെ ക്ലിനിക്കിൽ നിന്ന് ലഭിക്കണം,” -താൽക്കാലികമായി നിർത്തിവച്ച സേവനങ്ങളെ കുറിച്ച് തൊഴിലാളി പറഞ്ഞു. “അത് ചെയ്യുന്നതിന് യുഎസ്എഐഡിക്ക് മരുന്നുകൾ രാജ്യത്തേക്ക് എത്തിക്കാനും തുടർന്ന് തുറമുഖത്ത് നിന്ന് ക്ലിനിക്കുകളിൽ എത്തിക്കാനും കഴിയണം.”

യുഎസ്എഐഡിയിലെ പ്രക്ഷോഭത്തിനിടയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അന്ന കെല്ലി എൻ‌ബി‌സി ന്യൂസിന് നൽകിയ പ്രസ്‌താവനയിൽ ട്രംപിനേക്കാൾ സ്ത്രീകൾക്ക് വേണ്ടി “വലിയ വക്താവ്” ഇല്ലെന്ന് പറഞ്ഞു.

“യുഎസ്എഐഡിയിലെ നികുതിദായകരുടെ ധനസഹായത്തോടെയുള്ള പരിപാടികൾ അമേരിക്കയുടെ ദേശീയ താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് പ്രസിഡന്റ് ട്രംപ് ഉറപ്പാക്കുന്നു,” -കെല്ലി പറഞ്ഞു. “അമേരിക്കയെ ഒന്നാമതെത്തിക്കുന്ന പരിപാടികൾ നടപ്പിലാക്കാനും നിലനിർത്താനും അമേരിക്കൻ ജനത നവംബറിൽ അദ്ദേഹത്തിന് മാൻഡേറ്റ് നൽകിയ അജണ്ടയുമായി പൊരുത്തപ്പെടാത്ത പരിപാടികൾ അദ്ദേഹം വെട്ടിക്കുറയ്ക്കും.”

താൽക്കാലിക നിയന്ത്രണ ഉത്തരവിന് മുമ്പ് സംഘടന നിലവിൽ ജോലി ചെയ്യുന്ന 5,000-ത്തിലധികം വിദേശ സർവീസ് ഓഫീസർമാർ, സിവിൽ സർവീസ് ഉദ്യോഗസ്ഥർ, പേഴ്‌സണൽ സർവീസ് കോൺട്രാക്ടർമാർ എന്നിവരിൽ നിന്ന് നൂറുകണക്കിന് ആളുകളെ ഉൾപ്പെടുത്തുമെന്ന് പദ്ധതികളെ കുറിച്ച് പരിചയമുള്ള രണ്ട് സ്രോതസ്സുകൾ അറിയിച്ചു.

ട്രംപ് നിയമിച്ച പുതിയ ഗവൺമെന്റ് എഫിഷ്യൻസി വകുപ്പിൻ്റ തലവനായ എലോൺ മസ്‌ക്, യുഎസ്എഐഡിയെ ആക്രമിച്ച് അതിനെ ഒരു “ക്രിമിനൽ സംഘടന” എന്ന് വിശേഷിപ്പിച്ചു. ഏജൻസിയുടെ പരിപാടികൾ ബയോവാർഫെയർ ഗവേഷണത്തെ മറച്ചു വെക്കുകയാണെന്നോ അല്ലെങ്കിൽ അതിൻ്റ ഫണ്ടിംഗ് ലോകത്തെ നിയന്ത്രിക്കുന്ന ചുരുക്കം ചില വരേണ്യ വർഗത്തിൻ്റ പോക്കറ്റുകളിലേക്ക് ഒഴുകുന്നുവെന്നോ ആരോപിക്കുന്ന ഗൂഢാലോചന സിദ്ധാന്തങ്ങളും അദ്ദേഹം പ്രചരിപ്പിച്ചു.

സംഘടനയുടെ ഫലങ്ങൾ കണക്കാക്കാൻ പ്രയാസമാണെന്നും ഏജൻസി വിദേശ സഹായ സുതാര്യത വളരെ കുറവാണെന്നും, പാഴായ ചെലവുകൾക്ക് ഉദാഹരണമാണെന്നും വിമർശകർ വളരെക്കാലമായി വാദിക്കുന്നു. എന്നിരുന്നാലും, സ്ത്രീകളും പെൺകുട്ടികളും ഏറ്റവും കൂടുതൽ അപകട സാധ്യതയുള്ള മറ്റ് വിഷയങ്ങൾ ഉൾപ്പെടെ പ്രസവം, മലേറിയ പ്രതിരോധം, വിദ്യാഭ്യാസം എന്നിവയ്‌ക്ക് പലപ്പോഴും നിർണായകമായ വിഭവങ്ങൾ നൽകുന്ന ഏജൻസിയാണെന്ന് വക്താക്കൾ പറയുന്നു.

ഉദാഹരണത്തിന് USAID നടപ്പിലാക്കിയ AIDS, HIV സംരംഭമായ PEPFAR, 2003ൽ സ്ഥാപിതമായതിന് ശേഷം 25 ദശലക്ഷത്തിലധികം ജീവൻ രക്ഷിച്ചതായി കണക്കാക്കപ്പെടുന്നു. ഫെഡറൽ ബജറ്റിൻ്റ 1% ൽ താഴെ മാത്രമേ ഇതിന് ചെലവാകൂ എന്നതിനാൽ, അത് “കാര്യക്ഷമമായി” ചെയ്യുന്നു എന്ന് വക്താക്കൾ വാദിക്കുന്നു.

ചിത്രം: 2016-ൽ ഗ്വാട്ടിമാല സിറ്റിയിൽ ഒരു കൂട്ടം ഗർഭിണികൾ ചികിത്സയ്ക്കായി കാത്തിരിക്കുന്നു. (ജോഹാൻ ഓർഡോണസ് / AFP ഗെറ്റി ഇമേജസ് ഫയൽ വഴി). എഡിറ്റ്‌ ചെയ്‌ത ഈ ലേഖനം ആദ്യം പ്രത്യക്ഷപ്പെട്ടത് NBCNews.com -ലാണ്. NBC ന്യൂസിൽ നിന്ന് കൂടുതൽ വായിക്കുക.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ് ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്തിക്കടക്കുന്ന ആദ്യദമ്പതികളായി ചരിത്രം കുറിച്ചത്. പ്രസിദ്ധമായ രാമസേതു പാതയിലൂടെ ആണ് ഇവർ നീന്തൽ പൂർത്തിയാക്കിയത്. മെയ് 7ന് പുലർച്ചെ ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്നാണ് ഇവർ നീന്തൽ ആരംഭിച്ചത്. 10 മണിക്കൂർ 45...

Keep exploring...

ചില രാജ്യങ്ങളിൽ പാമ്പുകൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ലോകത്ത് പാമ്പുകൾ സ്വാഭാവികമായി കാണപ്പെടാത്ത രാജ്യങ്ങൾ എന്ന ആശയം പലർക്കും ആദ്യം ഓർമ്മിപ്പിക്കുന്നത് ന്യൂസിലാൻഡിനെയാണ്. എന്നാൽ ഈ പട്ടികയിൽ...

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ്...

More News

എട്ട് വർഷത്തിന് ശേഷം ആകാശവാണിയിൽ അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം; മോഹൻലാലും ഭാഗമാകും

ആകാശവാണി ശ്രോതാക്കൾക്ക് ഗൃഹാതുര അനുഭവമായി അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം. എട്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് റേഡിയോ നാടകങ്ങളുടെ...

ചില രാജ്യങ്ങളിൽ പാമ്പുകൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ലോകത്ത് പാമ്പുകൾ സ്വാഭാവികമായി കാണപ്പെടാത്ത രാജ്യങ്ങൾ എന്ന ആശയം പലർക്കും ആദ്യം ഓർമ്മിപ്പിക്കുന്നത് ന്യൂസിലാൻഡിനെയാണ്. എന്നാൽ ഈ പട്ടികയിൽ...

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ്...

ക്രീസിൽ ഉർവിൽ കൊടുങ്കാറ്റ്; റെക്കോർഡുകൾ തകർത്തെറിഞ്ഞ് ചെന്നൈയുടെ പുത്തൻ താരം

ഐ.പി.എൽ 2026-ൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ചെന്നൈ സൂപ്പർ കിങ്സിന്റെ ഗുജറാത്തി താരം ഉർവിൽ പട്ടേൽ ചരിത്ര നേട്ടം...

വിജയ്–എം.കെ. സ്റ്റാലിൻ കൂടിക്കാഴ്ച: തമിഴ്‌നാട് രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങളുടെ തുടക്കമോ?

| വേദനായകി തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ കൗതുകവും ചർച്ചയും സൃഷ്ടിച്ച സംഭവങ്ങളിലൊന്നായി മാറുകയാണ് എം.കെ. സ്റ്റാലിനും പുതിയ മുഖ്യമന്ത്രി വിജയ്‌യും...

എം‌ജി‌എൻ‌ആർ‌ഇ‌ജി‌എക്ക് പകരമായി വി‌ബി-ജി റാം ജി ആക്റ്റ്; ഗ്രാമീണ തൊഴിലാളികൾക്ക് എന്ത് മാറ്റങ്ങൾ?

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (എംജിഎൻആർഇജിഎ) പകരമായി, റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) നുള്ള പുതിയ...

മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ സിദ്ധരാമയ്യ; വിലപ്പെട്ട സ്ഥാനങ്ങൾ വാഗ്‌ദാനം

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് വേണ്ടി ഉറച്ചുനില്‍ക്കുന്ന മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ ഇറങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അനുനയ...

ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ പിണറായി വിജയൻ ഇനിമുതൽ താമസം

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. തിരുവനന്തപുരത്ത് വാടക വീടെടുത്തു. ബേക്കറി ജംഗ്ഷനിലാണ് വീടെടുത്തത്. ഡൽഹിയിൽ നിന്ന്...