...
Home News International ഇന്ത്യയിലെ ഡാറ്റാ സെൻ്റെർ നിക്ഷേപങ്ങളിൽ വൻ ഇടിവ്; ആശങ്കയോടെ സാമ്പത്തിക ലോകം

ഇന്ത്യയിലെ ഡാറ്റാ സെൻ്റെർ നിക്ഷേപങ്ങളിൽ വൻ ഇടിവ്; ആശങ്കയോടെ സാമ്പത്തിക ലോകം

ആഗസ്റ്റ് മാസത്തിൽ ഇതുവരെ പുതിയ വിദേശ ഫണ്ടുകളൊന്നും വന്നിട്ടില്ല

5

ഇന്ത്യയിലെ ഡാറ്റാ സെൻ്റെറുകൾക്കും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾക്കും ലഭിച്ചിരുന്ന വിദേശ നിക്ഷേപത്തിൽ വൻ ഇടിവുണ്ടായതായി റിപ്പോർട്ട്. ‘ദി ഹിന്ദു ബിസിനസ് ലൈൻ’ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, മുൻകാലങ്ങളിൽ മാസത്തിൽ രണ്ടോ മൂന്നോ നിക്ഷേപ ഡീലുകൾ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് ഒന്നായി ചുരുങ്ങിയിരിക്കുന്നു.

2026-ൻ്റെ ആദ്യ മാസങ്ങളിൽ 600 മുതൽ 900 മില്യൺ ഡോളർ വരെ വിദേശ നിക്ഷേപം ലഭിച്ചിരുന്നെങ്കിൽ, നിലവിലിത് ഏകദേശം 100 മില്യൺ ഡോളറായി കുറഞ്ഞു. ജൂലൈ 15-ന് ലഭിച്ച 130 മില്യൺ ഡോളറാണ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട വിദേശ നിക്ഷേപം. ആഗസ്റ്റ് മാസത്തിൽ ഇതുവരെ പുതിയ വിദേശ ഫണ്ടുകളൊന്നും വന്നിട്ടില്ല.

പ്രാദേശിക പ്രതിഷേധങ്ങളും കാലതാമസവും

ഡാറ്റാ സെൻ്റെറുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ഉയരുന്നതിനിടയിലാണ് നിക്ഷേപങ്ങളിലെ ഈ ഇടിവ് എന്നത് ശ്രദ്ധേയമാണ്. മഹാരാഷ്ട്രയിലെ താനെയിലുള്ള ബാൽകം നിവാസികൾ വെള്ളം, വൈദ്യുതി എന്നിവയുടെ ക്ഷാമം, ശബ്ദമലിനീകരണം തുടങ്ങിയ വിഷയങ്ങളിൽ അടുത്തിടെ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. കൂടാതെ, ഭൂമി അനുവദിക്കുന്നതിന് മുമ്പ് പ്രാദേശിക അധികൃതർ പാലിക്കേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയില്ലെന്നാരോപിച്ച് വിശാഖപട്ടണം നിവാസികളും സമാനമായ പ്രതിഷേധങ്ങൾ ഉയർത്തിയിട്ടുണ്ട്.

ഡാറ്റാ സെൻ്റെറുകൾ രാജ്യത്തിന് പ്രധാനമാണെങ്കിലും, ഇത്തരം പദ്ധതികളിൽ സുതാര്യതയും കൃത്യമായ ആസൂത്രണവും ഉണ്ടായോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നാണ് പ്രതിഷേധക്കാരുടെ വാദം. മതിയായ സുതാര്യത, ഭൂവിനിയോഗ ചട്ടങ്ങളുടെ കൃത്യമായ പാലനം, ചുറ്റുമുള്ള പ്രദേശവാസികളുടെ താൽപ്പര്യങ്ങളുടെ സംരക്ഷണം എന്നിവ ഉറപ്പാക്കിക്കൊണ്ടാണോ പദ്ധതികൾ നടപ്പിലാക്കുന്നത് എന്നതാണ് യഥാർത്ഥ ചോദ്യമെന്ന് ‘വേക്കപ്പ് താനെ’ സമരസമിതി അംഗമായ ദയാനന്ദ് നേനെ പ്രസ്താവനയിൽ വ്യക്തമാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.