...
Home News National നിതീഷ് സർക്കാരിനെ പിന്തുണക്കുന്നതിൽ വിഷമമുണ്ട്: ചിരാഗ് പാസ്വാൻ

നിതീഷ് സർക്കാരിനെ പിന്തുണക്കുന്നതിൽ വിഷമമുണ്ട്: ചിരാഗ് പാസ്വാൻ

എല്ലാ ദിവസവും കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, കവർച്ച, ബലാത്സംഗം തുടങ്ങിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് പാസ്വാൻ

347

ബിഹാറിലെ നിതീഷ് കുമാർ സർക്കാരിനെ പിന്തുണക്കുന്നതിൽ തനിക്ക് ഖേദമുണ്ടെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ ശനിയാഴ്‌ച പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനനില നിയന്ത്രിക്കുന്നതിൽ അവർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു.

ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസിലെ ഒരു ഘടകകക്ഷിയായ ലോക് ജനശക്തി പാർട്ടി- റാം വിലാസിൻ്റെ തലവനായ പാസ്വാൻ, ഒരു റാലിയെ അഭിസംബോധന ചെയ്യാൻ ഗയാജിയിലേക്ക് പോകുന്നതിന് മുമ്പ് പട്‌നയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

“അക്രമ കുറ്റകൃത്യങ്ങളിലെ സമീപകാല വർധനവ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണെന്ന അവകാശവാദങ്ങൾ ഞാൻ കേട്ടിട്ടുണ്ട്, ഈ സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നിരുന്നാലും, ക്രമസമാധാന നില നിയന്ത്രണത്തിൽ ആക്കേണ്ടത് ഭരണകൂടത്തിൻ്റെ ഉത്തരവാദിത്തമാണ്. ഈ കാര്യത്തിൽ പരാജയപ്പെടുന്ന ഒരു സർക്കാരിനെ പിന്തുണക്കുന്നതിൽ എനിക്ക് ഖേദമുണ്ട്,” -ഹാജിപൂർ എംപി പറഞ്ഞു.

“സംസ്ഥാനത്തെ സ്ഥിതി ഭയാനകമായി മാറിയിരിക്കുന്നു. ഭരണപരമായ പരാജയത്തിന് കാരണം ഉദ്യോഗസ്ഥരുടെ കഴിവില്ലായ്‌മയും കുറ്റവാളികളുമായുള്ള ഒത്തുകളിയുമാണ്,” -അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് നിന്ന് മിക്കവാറും എല്ലാ ദിവസവും കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, കവർച്ച, ബലാത്സംഗം തുടങ്ങിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് പാസ്വാൻ അവകാശപ്പെട്ടു.

“സംസ്ഥാനത്തെ ക്രമസമാധാന നില വഷളാകുന്നത് നിയന്ത്രിക്കുന്നതിൽ ബന്ധപ്പെട്ട അധികാരികൾ ദയനീയമായി പരാജയപ്പെട്ടു. ക്രമസമാധാനം തകർന്നു. സ്ഥിതിഗതികൾ ഏതാണ്ട് നിയന്ത്രണാതീതമാണ്. ഇത് ഉടൻ പരിശോധിക്കേണ്ടതുണ്ട്,” -അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ കുറ്റകൃത്യങ്ങളുടെ പേരിൽ നിതീഷ് കുമാർ സർക്കാരിനെതിരെ ആക്രമണം നടത്തുന്ന രാഷ്ട്രീയ ജനതാദൾ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് പാസ്വാൻ്റെ പ്രസ്‌താവനകൾ ഒരു തിരിച്ചടി ആകുമെന്ന് പ്രതീക്ഷിക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.