ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് തട്ടിപ്പ് കേസിൽ ഹരിയാന സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നാല് പേരെ അറസ്റ്റ് ചെയ്‌തതായി ഉദ്യോഗസ്ഥർ ബുധനാഴ്‌ച അറിയിച്ചു.
അറസ്റ്റിലായ നാലുപേരിൽ രണ്ടുപേർ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് മുൻ ജീവനക്കാരും രണ്ടുപേർ പങ്കാളിത്ത സ്ഥാപനം നടത്തുന്ന സ്വകാര്യ വ്യക്തികളുമാണെന്ന് അവർ പറഞ്ഞു. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് തട്ടിപ്പ് കേസിൻ്റെ അന്വേഷണത്തിൻ്റെ ഭാഗമായി ചൊവ്വാഴ്‌ച വൈകുന്നേരമാണ് അറസ്റ്റ് നടന്നതെന്ന് അവർ പറഞ്ഞു.
നേരത്തെ, അഴിമതി വിരുദ്ധ ബ്യൂറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരുന്നു. അതേസമയം തട്ടിപ്പ് പരിശോധിക്കാൻ സംസ്ഥാന സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചു. ഹരിയാന സർക്കാരിൻ്റെ കൈവശമുള്ള അക്കൗണ്ടുകളിൽ ജീവനക്കാരും മറ്റുള്ളവരും നടത്തിയ 590 കോടി രൂപയുടെ തട്ടിപ്പ് ഐഡിഎഫ്‌സി ബാങ്ക് ഞായറാഴ്‌ച വെളിപ്പെടുത്തി.
തട്ടിപ്പിൽ ഉൾപ്പെട്ട ആരെയും സർക്കാർ വെറുതെ വിടില്ലെന്ന് ചൊവ്വാഴ്‌ച മുഖ്യമന്ത്രി നയാബ് സിംഗ് സൈനി നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡയും ഹരിയാന കോൺഗ്രസ് മേധാവി റാവു നരേന്ദർ സിംഗ് എന്നിവർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. -ഉറവിടം: പിടിഐ



