ശക്തമായ വളർച്ചയുടെ പശ്ചാത്തലത്തിൽ, ഇന്ത്യൻ കയറ്റുമതിയിൽ യുഎസ് താരിഫ് ഏർപ്പെടുത്തിയ ആഘാതം നികത്തിക്കൊണ്ട്, നടപ്പുസാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം 6.4 ശതമാനത്തിൽ നിന്ന് 6.6 ശതമാനമായി ഉയർത്തി അന്താരാഷ്ട്ര നാണയ നിധി (IMF) ചൊവ്വാഴ്‌ച പരിഷ്‌കരിച്ചു.
2026-27-ലെ വളർച്ചാ പ്രവചനം 20 ബേസിസ് പോയിന്റ് കുറച്ചുകൊണ്ട് 6.2 ശതമാനമായി കുറക്കുമെന്ന് ബഹുരാഷ്ട്ര വായ്‌പാ ഏജൻസി അതിൻ്റെ ഏറ്റവും പുതിയ വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്കിൽ (WEO) പ്രഖ്യാപിച്ചു.
“ജൂലൈ WEO അപ്‌ഡേറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ, 2025-ലെ വളർച്ചാ പ്രവചനം 20 ബേസിസ് പോയിന്റ് കുറച്ചുകൊണ്ട് 6.2 ശതമാനമായി കുറക്കുമെന്ന് ഐഎംഎഫ് പ്രഖ്യാപിച്ചു. ജൂലൈ മുതൽ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതികൾക്കുള്ള യുഎസ് പ്രാബല്യത്തിലുള്ള താരിഫ് നിരക്കിലെ വർദ്ധനവിനേക്കാൾ ശക്തമായ ആദ്യ പാദത്തിലെ വർധനയും 2026-ലെ താഴ്ച്ചയിലുള്ള പരിഷ്‌കരണവും നികത്തുന്നതിനേക്കാൾ കൂടുതലാണ് ഇത്,” -റിപ്പോർട്ട് പറയുന്നു.
യുഎസ് താരിഫ് ചുമത്തുന്നതിന് മുമ്പ്, ഏപ്രിൽ- ജൂൺ മാസങ്ങളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7.8 ശതമാനം വളർച്ച കൈവരിച്ചു. അഞ്ച് പാദങ്ങളിലെ ഏറ്റവും ഉയർന്നതാണിത്.
ഈ മാസം ആദ്യം, ലോകബാങ്ക് ഇന്ത്യയുടെ നടപ്പുസാമ്പത്തിക വർഷത്തെ വളർച്ചാ പ്രവചനം നേരത്തെ കണക്കാക്കിയിരുന്ന 6.3 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി ഉയർത്തി. രാജ്യം ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
ജൂലൈയിൽ, IMF ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ കുറിച്ചുള്ള പ്രവചനം 2025-ലും 2026-ലും 6.4 ശതമാനമായി പരിഷ്‌കരിച്ചു. 2025 ഏപ്രിലിലെ വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്കിൽ, 2025 ൽ രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ച 6.2 ശതമാനവും 2026ൽ 6.3 ശതമാനവും ആകുമെന്ന് പ്രവചിച്ചിരുന്നു.
ആഗോള വളർച്ച 2024 ൽ 3.3 ശതമാനത്തിൽ നിന്ന് 2025 ൽ 3.2 ശതമാനമായും 2026 ൽ 3.1 ശതമാനമായും കുറയുമെന്ന് IMF പറഞ്ഞു.
ജൂലൈയിലെ WEO അപ്‌ഡേറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഒരു പുരോഗതിയാണ്. എന്നാൽ 2024 ഒക്ടോബറിലെ WEO ലെ നയ മാറ്റങ്ങൾക്ക് മുമ്പ് നടത്തിയ പ്രവചനങ്ങളെ അപേക്ഷിച്ച് മൊത്തത്തിൽ 0.2 ശതമാനം പോയിന്റ് കുറവാണ്. താരിഫ് ഷോക്ക് ആദ്യം പ്രഖ്യാപിച്ചതിനേക്കാൾ ചെറുതാണെങ്കിലും, അനിശ്ചിതത്വത്തിൽ നിന്നും സംരക്ഷണവാദത്തിൽ നിന്നുമുള്ള തിരിച്ചടികളാണ് മാന്ദ്യത്തിൽ പ്രതിഫലിക്കുന്നത്.
വളർന്നുവരുന്ന വിപണി, വികസ്വര സമ്പദ്‌വ്യവസ്ഥകൾക്ക്, വളർച്ച 2024 ൽ 4.3 ശതമാനത്തിൽ നിന്ന് 2025ൽ 4.2 ശതമാനമായും 2026 ൽ 4 ശതമാനമായും കുറയുമെന്ന് ഐഎംഎഫ് പറഞ്ഞു. -പിടിഐ



