ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വ്യാപാരം വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യ വിമാന കാർഗോ സർവീസുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ ആഴ്ച അഫ്ഗാനിസ്ഥാന്റെ താലിബാൻ വ്യാപാര മന്ത്രി നൂറുദ്ദീൻ അസീസി നടത്തിയ ന്യൂഡൽഹി സന്ദർശന വേളയിലാണ് ഈ തീരുമാനം എടുത്തത്.
അഫ്ഗാനിസ്ഥാനും ഡൽഹിക്കും അമൃത്സറിനും ഇടയിലുള്ള വ്യോമ ചരക്ക് ഇടനാഴികൾ സജീവമാക്കിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ആനന്ദ് പ്രകാശ് വെള്ളിയാഴ്ച പറഞ്ഞു.
“ഞങ്ങളുടെ ഭാഗത്തുനിന്ന് എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി,” പ്രകാശ് പറഞ്ഞു. “അവരുടെ (അഫ്ഗാനിസ്ഥാൻ) ഭാഗത്തുനിന്ന് എല്ലാ പേപ്പറുകളും ലഭിക്കുന്നതിനായി ഞങ്ങൾ കാത്തിരിക്കുകയാണ്… അവ പൂർത്തിയായിക്കഴിഞ്ഞാൽ, ചരക്ക് വിമാനങ്ങൾ ആരംഭിക്കും.”- അദ്ദേഹം പറഞ്ഞു
അഫ്ഗാനിസ്ഥാനുമായുള്ള വ്യാപാരം വർദ്ധിപ്പിക്കാനും കാർഗോ ഹബ്ബുകൾ തുറക്കാനും ഇന്ത്യയോട് അസീസി ആവശ്യപ്പെട്ടിരുന്നു. ഒക്ടോബറിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലുകളെത്തുടർന്ന് പാകിസ്ഥാനുമായുള്ള അതിർത്തി അടച്ചതുമുതൽ താലിബാൻ ധാന്യം, മരുന്ന്, വ്യാവസായിക വസ്തുക്കൾ എന്നിവയിലേക്ക് പ്രവേശനം തേടുകയാണ്.



