അഗ്‌നി മിസൈലുകളേക്കാൾ കൂടുതൽ ദൂരപരിധിയും കൃത്യതയും; പുതിയ ഭൂഖണ്ഡാന്തര മിസൈൽ വികസിപ്പിക്കാൻ ഇന്ത്യ

ഈ പുതിയ മിസൈലിന് 10 മുതൽ 12 വരെ പോർമുനകൾ വഹിക്കാൻ ശേഷിയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. പുതിയ മിസൈൽ 10,000 കിലോമീറ്ററിലധികം ദൂരപരിധി കൈവരിക്കാൻ ശേഷിയുള്ളതായിരിക്കുമെന്നാണ് വിവരം.

ഇന്ത്യയുടെ തന്ത്രപ്രധാനമായ പ്രതിരോധ ശേഷിയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുന്ന അടുത്ത തലമുറ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വികസിപ്പിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. നിലവിലുള്ള അഗ്‌നി മിസൈലുകളേക്കാൾ കൂടുതൽ ദൂരപരിധിയും കൃത്യതയും ഉറപ്പാക്കുന്ന ഈ മിസൈൽ ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ ഒരു നാഴികക്കല്ലാകുമെന്ന് കരുതപ്പെടുന്നു.

റഷ്യയുടെ ട-500, അമേരിക്കയുടെ ഥാഡ്, ചൈനയുടെ എച്ച്.ക്യു-19 തുടങ്ങിയ ലോകത്തെ മികച്ച മിസൈൽ പ്രതിരോധ സംവിധാനങ്ങളെ പോലും വെട്ടിക്കാൻ ശേഷിയുള്ള സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയാകും മിസൈൽ വികസിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ. ഇതിനായി മാനുവറബിൾ റീ-എൻട്രി വെഹിക്കിൾസ് (MaRVs), റഡാറുകളെ കബളിപ്പിക്കാനുള്ള അത്യാധുനിക ഡീകോയ്, റഡാർ ആഗിരണം ചെയ്യുന്ന കോട്ടിങ്ങുകൾ എന്നിവ ഉപയോഗിക്കുമെന്നാണ് വിവരം.

ഈ പുതിയ മിസൈലിന് 10 മുതൽ 12 വരെ പോർമുനകൾ വഹിക്കാൻ ശേഷിയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. പുതിയ മിസൈൽ 10,000 കിലോമീറ്ററിലധികം ദൂരപരിധി കൈവരിക്കാൻ ശേഷിയുള്ളതായിരിക്കുമെന്നാണ് വിവരം. നിലവിൽ ഇന്ത്യയുടെ ഏറ്റവും ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈൽ അഗ്നി-5 ആണ്. ഔദ്യോഗികമായി അഗ്‌നി-5 മിസൈലിന് 5,000-5,500 കിലോമീറ്റർ ദൂരപരിധിയാണ് ഉള്ളതെങ്കിലും, ഭാരം കുറഞ്ഞ യുദ്ധമുനകൾ ഉപയോഗിച്ചാൽ അതിന് 7,000 മുതൽ 8,000 കിലോമീറ്റർ വരെ ലക്ഷ്യങ്ങൾ ഭേദിക്കാൻ സാധിക്കും. എന്നാൽ പുതിയ മിസൈൽ ഇതിന്റെ ഇരട്ടി ദൂരപരിധി വരെ ലക്ഷ്യമിടുന്നുണ്ട്. 2025ൽ പുതിയ മിസൈലിന്റെ രൂപകൽപ്പന പൂർത്തിയാക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.

കാർബൺ-കോമ്പോസിറ്റ് വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമാണത്തിലൂടെ മിസൈലിന്റെ ഭാരം ഗണ്യമായി കുറയ്ക്കും. ഇതിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കാൻ മിസൈലിന് സാധിക്കും. അഗ്‌നി-5 മിസൈലിന് 50 ടൺ ഭാരമുള്ളപ്പോൾ, പുതിയ തലമുറ മിസൈൽ 40 ടൺ വിഭാഗത്തിൽ ആയിരിക്കും വരുന്നത്. ഇന്ത്യയുടെ കെ-5, കെ-6 എന്നീ അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകളുടെ സാങ്കേതിക വിദ്യ പുതിയ മിസൈലിലും പരീക്ഷിക്കും.

അന്തർവാഹിനികളിൽ മിസൈൽ വിക്ഷേപണ കുഴലുകളിലാണ് മിസൈലുകൾ സൂക്ഷിക്കുന്നത്. അന്തർവാഹിനികളിൽ ഉപയോഗിക്കാനായി കെ-5 മിസൈലുകൾ വലിപ്പം കുറഞ്ഞ രീതിയിലാണ് വികസിപ്പിച്ചത്. ഇതേ സാങ്കേതിക വിദ്യ പുതിയ മിസൈലിനുമുണ്ടാകും. ഇങ്ങനെ ചെയ്യുന്നതിലൂടെ മിസൈലിനെ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും പ്രവർത്തിക്കാൻ സഹായിക്കും.

റോഡ് മാർഗ്ഗം എളുപ്പത്തിൽ കൊണ്ടുപോകാവുന്ന ലോഞ്ചറുകളിലാകും ഇവയെ സൂക്ഷിക്കുക. ഇതിലൂടെ മിസൈലിനെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് വേഗത്തിൽ മാറ്റാൻ സാധിക്കും. ഇത് ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്ന് മിസൈലിനെ സുരക്ഷിതമായി നിർത്താനും രഹസ്യമായി വിന്യസിക്കാനും സഹായിക്കും. ഔദ്യോഗികമായി പേര് നൽകിയിട്ടില്ലെങ്കിലും, ഇത് അഗ്‌നി-6 അല്ലെങ്കിൽ ദീർഘകാലമായി ചർച്ച ചെയ്യപ്പെടുന്ന സൂര്യ മിസൈൽ പദ്ധതിയുടെ ഭാഗമാകുമെന്നാണ് സൂചനകൾ.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...