...
Home News National താലിബാൻ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

താലിബാൻ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

വികസന പ്രവർത്തനങ്ങളുടെ നിലവിലെ ആവശ്യകത കണക്കിലെടുത്ത്, നിലവിലുള്ള മാനുഷിക സഹായ പരിപാടിക്ക് പുറമേ, സമീപഭാവിയിൽ വികസന പദ്ധതികളിൽ ഏർപ്പെടുന്നത് ഇന്ത്യ പരിഗണിക്കുമെന്ന് തീരുമാനിച്ചു

300

അഫ്ഗാനിസ്ഥാൻ്റെ വിദേശകാര്യ ചുമതലയുള്ള മന്ത്രി മൗലവി അമീർ ഖാൻ മുത്താഖിയുമായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പ്രാദേശിക സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ചും ദുബായിൽ നടന്ന ചർച്ചയിൽ പങ്കുവെച്ചതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

അഫ്‌ഗാനിസ്ഥാനിലെ ജനതയ്ക്ക് മാനുഷിക സഹായവും വികസന സഹായവും തുടർന്നും നൽകാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത മിസ്രി ചർച്ചയിൽ ആവർത്തിച്ചു. അഫ്ഗാനിസ്ഥാനുള്ള ഇന്ത്യയുടെ പിന്തുണ തുടരുന്നതിന് അഫ്ഗാൻ നന്ദി പറഞ്ഞു.

“വികസന പ്രവർത്തനങ്ങളുടെ നിലവിലെ ആവശ്യകത കണക്കിലെടുത്ത്, നിലവിലുള്ള മാനുഷിക സഹായ പരിപാടിക്ക് പുറമേ, സമീപഭാവിയിൽ വികസന പദ്ധതികളിൽ ഏർപ്പെടുന്നത് ഇന്ത്യ പരിഗണിക്കുമെന്ന് തീരുമാനിച്ചു,” മന്ത്രാലയം അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള കായികരംഗത്തെ ക്രിക്കറ്റ് സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു, “അഫ്ഗാനിസ്ഥാനിലെ യുവതലമുറ ഇത് വളരെ വിലമതിക്കുന്നു”. അഫ്ഗാനിസ്ഥാൻ്റെ മാനുഷിക സഹായം ഉൾപ്പെടെയുള്ള വ്യാപാര വാണിജ്യ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ചബഹാർ തുറമുഖത്തിൻ്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ഇരുപക്ഷവും സമ്മതിച്ചു.

. 1.5 ദശലക്ഷം ഡോസ് കൊവിഡ് വാക്‌സിൻ, ഡ്രഗ് ഡി-അഡിക്ഷൻ പ്രോഗ്രാമിനായി 11,000 യൂണിറ്റ് ശുചിത്വ കിറ്റുകൾ, 500 യൂണിറ്റ് ശൈത്യകാല വസ്ത്രങ്ങൾ, 1.2 ടൺ സ്റ്റേഷനറി കിറ്റുകൾ, 50,000 മെട്രിക് ടൺ ഗോതമ്പ്, 300 ടൺ മരുന്ന്, 27 ടൺ ഭൂകമ്പ ദുരിതാശ്വാസ സഹായം, 40,000 ലിറ്റർ കീടനാശിനികൾ, പോളിയോ 100 മില്യൺ എന്നിങ്ങനെ നിരവധി ചരക്ക് അയൽ രാജ്യങ്ങളിലേക്ക് ഇന്ത്യ അയച്ചിട്ടുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ മാനുഷിക സഹായം ചൂണ്ടിക്കാട്ടി

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.