ഇന്ത്യയിൽ കഴുകന്മാരുടെ എണ്ണം കുറഞ്ഞു; മനുഷ്യ മരണനിരക്ക് കൂടിയെന്ന് പഠനം

മൃഗങ്ങളിൽ ഉണ്ടാകുന്ന മുറിവുകൾ, വീക്കം, പനി എന്നിവയ്ക്ക് ഏറെ ഫലപ്രദമായിരുന്ന ഡിക്ലോഫെനാക് വളരെ വേഗത്തിലാണ് കർഷകർക്കിടയിൽ ഏറെ സ്വീകാര്യതയുള്ള മരുന്നായി മാറിയത്. എന്നാൽ അപ്രതീക്ഷിതമായ മറ്റൊരു കാര്യത്തിന് ഈ മരുന്ന് വഴി തുറക്കുമെന്ന് ആരും കരുതിയിരുന്നില്ല.

ഒരുകാലത്ത് ഇന്ത്യയിലുടനീളം കഴുകന്മാർ സാധാരണമായിരുന്നു, കന്നുകാലികളുടെ ശവശരീരങ്ങൾ തുരന്ന് പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിൽ അവ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അവയുടെ എണ്ണത്തിലുണ്ടായ ഇടിവ് വന്യജീവികളിലും മനുഷ്യൻ്റെ ആരോഗ്യത്തിലും പ്രതീക്ഷിക്കാത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് ജീവശാസ്ത്ര പഠനങ്ങൾ പറയുന്നത്.

ബിബിസിയുടെ റിപ്പോർട്ട് അനുസരിച്ച്, 1990 -കളുടെ മധ്യത്തിൽ ഇന്ത്യയിൽ 50 ദശലക്ഷം ഉണ്ടായിരുന്ന കഴുകമാരുടെ എണ്ണത്തിൽ കുത്തനെയുള്ള ഇടിവാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. രോഗബാധിതരായ കന്നുകാലികളെ ചികിത്സിക്കുന്നതിനായി ഡിക്ലോഫെനാക് എന്ന നോൺ-സ്റ്റിറോയ്ഡൽ ആൻറി-ഇൻഫ്ലമേറ്ററി മെഡിസിൻ (NSAID) ൻ്റെ വിപുലമായ ഉപയോഗമാണ് കഴുകന്മാരുടെ വംശനാശത്തിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഈ മരുന്ന് കുത്തിവെച്ച് ചികിത്സിച്ച മൃഗങ്ങളുടെ ജഡം കഴിച്ച കഴുകന്മാർ അവയുടെ വൃക്ക തകരാറിൽ ആയതിനെ തുടർന്ന് വ്യാപകമായി ചത്തൊടുങ്ങി എന്നാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്.

ഡിക്ലോഫെനാക്( Diclofenac) വ്യാപകമായി ലഭ്യമാകുന്നതും വിലകുറഞ്ഞതും 15 മിനിറ്റിനുള്ളിൽ ഫലം കണ്ടു തുടങ്ങുന്നത് ആയിരുന്നു. അതുകൊണ്ടുതന്നെ 1994 മുതൽ വെറ്ററിനറി മെഡിസിനിൽ ഡിക്ലോഫെനാക് വ്യാപകമായി ഉപയോഗിക്കപ്പെട്ടു. മൃഗങ്ങളിൽ ഉണ്ടാകുന്ന മുറിവുകൾ, വീക്കം, പനി എന്നിവയ്ക്ക് ഏറെ ഫലപ്രദമായിരുന്ന ഡിക്ലോഫെനാക് വളരെ വേഗത്തിലാണ് കർഷകർക്കിടയിൽ ഏറെ സ്വീകാര്യതയുള്ള മരുന്നായി മാറിയത്. എന്നാൽ അപ്രതീക്ഷിതമായ മറ്റൊരു കാര്യത്തിന് ഈ മരുന്ന് വഴി തുറക്കുമെന്ന് ആരും കരുതിയിരുന്നില്ല.

മരുന്ന് ഉപയോഗിച്ച മൃഗങ്ങളുടെ മൃതദേഹങ്ങൾ കഴിച്ച ഇന്ത്യൻ കഴുകന്മാർ കൂട്ടത്തോടെ ചത്തുതുടങ്ങി. ഇന്ത്യയിലെ കഴുകന്മാരുടെ എണ്ണം ഏതാണ്ട് തുടച്ചുനീക്കപ്പെട്ടു. 2000 -ൻ്റെ തുടക്കത്തിൽ കഴുകന്മാർ വിരളമായി. പുതിയ പഠനമനുസരിച്ച്, കഴുകന്മാരുടെ എണ്ണം ഇങ്ങനെ കുറയുന്നത് പരോക്ഷമായി നിരവധിക്കണക്കിന് മനുഷ്യ മരണങ്ങൾക്ക് കാരണമായിട്ടുണ്ട് എന്നാണ് പറയുന്നത്. ‘ദി സോഷ്യൽ കോസ്റ്റ് ഓഫ് കീസ്റ്റോൺ സ്പീഷീസ് കൊളാപ്സ്: എവിഡൻസ് ഫ്രം ദ ഡിക്ലൈൻ ഓഫ് വൾച്ചേഴ്സ് ഇൻ ഇന്ത്യ’ എന്ന പഠനത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്.

2000 നും 2005 നും ഇടയിൽ, കഴുകന്മാരുടെ കുറവ് പ്രതിവർഷം 100,000 അധിക മനുഷ്യ മരണങ്ങൾക്ക് കാരണമായതായാണ് പഠനത്തിൽ പറയുന്നത്. കഴുകന്മാരുടെ ഒരു കൂട്ടത്തിന് 385 കിലോഗ്രാം ഭാരമുള്ള ഒരു ജഡം 40 മിനിറ്റിനുള്ളിൽ എല്ലുകളാക്കാൻ കഴിയും. കഴുകന്മാരുടെ അത്രയും വേഗത്തിൽ ഇത് ചെയ്യാൻ കഴിയില്ലെങ്കിലും ഇന്ന് ജഡങ്ങൾ തേടിയെത്തുന്നത് നായ്ക്കളും എലികളും ആണ്. മൃഗങ്ങളുടെ മൃതദേഹങ്ങൾ ദഹിപ്പിക്കുകയോ കുഴിച്ചിടുകയോ ചെയ്യുന്നത് ഭാരിച്ച ചെലവേറിയ പണി ആയതുകൊണ്ട് തന്നെ പലരും അതിന് മുതിരാറുമില്ല. സാധാരണയായി ആളൊഴിഞ്ഞ ഇടങ്ങളിൽ ഉപേക്ഷിക്കുകയാണ് പതിവ്.

അവിടെക്കിടന്ന് ചീഞ്ഞളിയുന്ന ഇത്തരം ജഡങ്ങളിൽ നിന്ന് വിവിധതരത്തിലുള്ള അണുക്കൾ മണ്ണിലും ജലാശയത്തിലും കലരുന്നതിനും കാരണമാകുന്നു. ക്രമേണ അണുക്കൾ മനുഷ്യരിലേക്കും എത്തുകയും പലവിധ രോഗങ്ങൾക്കും അകാലമരണങ്ങൾക്കും വഴിതുറക്കുകയും ചെയ്യുന്നു എന്നാണ് പഠനത്തിൽ പറയുന്നത്. കഴുകന്മാരുടെ എണ്ണം കുറയുന്നതിന് മുമ്പും ശേഷവും മരണനിരക്കിനെക്കുറിച്ച് ഗവേഷകർ സമഗ്രമായ പഠനം നടത്തി. കഴുകന്മാരുടെ എണ്ണം കൂടുതലുള്ള സ്ഥലങ്ങളിലും ഇല്ലാത്ത സ്ഥലങ്ങളിലും പ്രത്യേക പഠനങ്ങൾ നടത്തിയാണ് ഇത്തരം ഒരു നിഗമനത്തിലേക്ക് എത്തിയത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...