...
Home News International ഇസ്രായേലിന് എതിരെ 37-ാം തരംഗത്തിൽ ഇറാൻ; ‘ഏറ്റവും ഭാരമേറിയ മിസൈലുകൾ’ ഉപയോഗിച്ചു

ഇസ്രായേലിന് എതിരെ 37-ാം തരംഗത്തിൽ ഇറാൻ; ‘ഏറ്റവും ഭാരമേറിയ മിസൈലുകൾ’ ഉപയോഗിച്ചു

പല പ്രൊജക്റ്റൈലുകളിലും ക്ലസ്റ്റർ ബോംബ് വാർഹെഡുകൾ ഉണ്ടായിരുന്നുവെന്ന് ഇസ്രായേൽ പ്രതിരോധ സേന ആരോപിച്ചു

228

ഇസ്രായേൽ പ്രതിരോധ സേനയുടെ പ്രതിരോധ സേനയുടെ അവകാശവാദം അനുസരിച്ച്, ഇസ്രായേൽ, അമേരിക്കയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾക്കെതിരെ ഇറാൻ പുതിയ മിസൈൽ ആക്രമണങ്ങൾ നടത്തി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) തങ്ങളുടെ പ്രതികാര നടപടിയുടെ ഏറ്റവും വലിയ മിസൈലുകൾ വിക്ഷേപിച്ചതായി പ്രഖ്യാപിച്ചു. അതേസമയം, പല പ്രൊജക്റ്റൈലുകളിലും ക്ലസ്റ്റർ ബോംബ് വാർഹെഡുകൾ ഉണ്ടായിരുന്നുവെന്ന് ഇസ്രായേൽ പ്രതിരോധ സേന ആരോപിച്ചു.

‘സെൻസിറ്റീവ്, തന്ത്രപ്രധാനമായ അമേരിക്കൻ, സയണിസ്റ്റ് ലക്ഷ്യങ്ങൾ’ എന്ന് വിശേഷിപ്പിച്ചവക്ക് എതിരെ മൂന്ന് മണിക്കൂറിലധികം തുടർച്ചയായ, മൾട്ടി- ലെയേർഡ് മിസൈൽ ആക്രമണങ്ങൾ നടത്തികൊണ്ട്, ഓപ്പറേഷൻ ട്രൂ പ്രോമിസ് 4ൻ്റെ 37-ാം തരംഗം ചൊവ്വാഴ്‌ച വൈകിയാണ് ഐആർജിസി ആരംഭിച്ചത്.

പ്രസ്‌താവന പ്രകാരം, ഇറാൻ സൈന്യം ഖൈബാർ ഷെകാൻ, ഖാദർ, ഖോറാംഷഹർ മിസൈലുകൾ ഉപയോഗിച്ച് എർബിൽ, ബഹ്‌റൈനിലെ യുഎസ് അഞ്ചാം കപ്പൽപ്പട, ടെൽ അവീവിലെയും ബിയർ യാക്കോവിലെയും സൈനിക കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ലക്ഷ്യങ്ങൾ ആക്രമിച്ചു.

ഈ മാസം ആദ്യം ഇറാനിയൻ ലക്ഷ്യങ്ങൾക്കെതിരെ അമേരിക്കയും ഇസ്രായേലും വ്യോമാക്രമണം നടത്തിയതിന് ശേഷമാണ് ഇറാൻ ഓപ്പറേഷൻ ആരംഭിച്ചത്.

ക്ലസ്റ്റർ ബോംബ് വാർഹെഡുകളുള്ള മിസൈലുകൾ ഇറാൻ ഉപയോഗിക്കുന്നു: ഐഡിഎഫ്
അതേസമയം, ഇസ്രായേലിന് നേരെ ഇറാൻ തൊടുത്തുവിട്ട 300 ബാലിസ്റ്റിക് മിസൈലുകളിൽ പകുതിയോളം ക്ലസ്റ്റർ ബോംബ് വാർഹെഡുകൾ അടങ്ങിയതാണെന്ന് ഐഡിഎഫ് പറഞ്ഞു.

മിക്ക മിസൈലുകളും തകർത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു. എന്നിരുന്നാലും വലിയ പോർമുന വഹിച്ചു കൊണ്ടിരുന്ന ഒന്ന് ജറുസലേമിനടുത്തുള്ള ബെയ്റ്റ് ഷെമെഷിന് പുറത്തുള്ള ഒരു തുറസായ സ്ഥലത്ത് പൊട്ടിത്തെറിച്ചു, പരിക്കുകളൊന്നും ഉണ്ടായില്ല.

ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ ഡസൻ കണക്കിന് സബ്‌പോണിഷനുകളെ വിശാലമായ ഒരു പ്രദേശത്ത് വിതറുന്നു. കൂടാതെ ക്ലസ്റ്റർ യുദ്ധോപകരണങ്ങളെ കുറിച്ചുള്ള കൺവെൻഷൻ പ്രകാരം ഇവ നിരോധിച്ചിരിക്കുന്നു. എന്നിരുന്നാലും ഇസ്രായേൽ, ഇറാൻ, യുഎസ് എന്നിവ ഒപ്പുവച്ചിട്ടില്ല.

ഇസ്രായേലിൽ ഇതുവരെ 12 പേർ കൊല്ലപ്പെട്ടു

ഇസ്രായേലി ആരോഗ്യ അധികൃതരുടെ കണക്കനുസരിച്ച്, സംഘർഷം ആരംഭിച്ചതിന് ശേഷം ഇസ്രായേലിനെതിരെ ഇറാനിയൻ നടത്തിയ ആക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെടുകയും 2,000 -ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

ലെബനനിലെ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട അൽ- ഖാർദ് അൽ- ഹസ്സൻ അസോസിയേഷനുമായി ബന്ധപ്പെട്ട ആസ്‌തികൾക്കും സംഭരണ ​​സൗകര്യങ്ങൾക്കും നേരെയും വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ആയുധങ്ങൾ വാങ്ങുന്നതിനും തീവ്രവാദികൾക്ക് ശമ്പളം നൽകുന്നതിനും ഈ അസോസിയേഷനാണ് ഉപയോഗിക്കുന്നതെന്ന് ഇസ്രായേൽ അവകാശപ്പെടുന്നു.

മറ്റൊരു ഓപ്പറേഷനിൽ, ജ്വായ പ്രദേശത്ത് നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ നാസർ യൂണിറ്റിൻ്റെ കമാൻഡറായ ഹസ്സൻ സലാമയെ വധിച്ചതായി ഐഡിഎഫ് അറിയിച്ചു.

ടെഹ്‌റാനിലെയും തബ്രിസിലെയും സൈനിക, സുരക്ഷാ കേന്ദ്രങ്ങളിൽ ഇസ്രായേൽ സൈന്യം ഏകോപിത ആക്രമണങ്ങൾ നടത്തിയതായും കമാൻഡ് സെൻ്റെറുകളെയും ബാസിജ് ഫോഴ്‌സ് കോമ്പൗണ്ടുകളെയും ലക്ഷ്യമിട്ടതായും റിപ്പോർട്ട് ചെയ്‌തു.

പശ്ചിമേഷ്യയിൽ ഉടനീളം സംഘർഷം രൂക്ഷമായതോടെ, ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളെയും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഉൾപ്പെടെ, മേഖലയിലുടനീളം ഇറാൻ നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചു. -ഉറവിടം: ANI

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.