മരണത്തിന്റെ നിഴലിൽ ഇറാന്റെ പുതിയ പടത്തലവൻ; ആരാണ് അഹമ്മദ് വാഹിദി?

ഐ.ആർ.ജി.സിയുമായി ദീർഘകാല ബന്ധമുള്ള അദ്ദേഹം 1979-ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ഇറാന്റെ ആധുനിക സൈനിക സിദ്ധാന്തം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്.

| വാമിക

ഇറാന്റെ ഏറ്റവും ശക്തവും സ്വാധീനവുമുള്ള പദവികളിലൊന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ (ഐ.ആർ.ജി.സി.) കമാൻഡർ പദവി. എന്നാൽ, മരണത്തിന്റെ നിഴൽ എപ്പോഴും നിലനിൽക്കുന്ന ഈ സ്ഥാനത്തേക്ക് യു.എസ്.-ഇസ്രയേൽ സംയുക്ത യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലാണ് ബ്രിഗേഡിയർ ജനറൽ അഹമ്മദ് വാഹിദി ചുമതലയേൽക്കുന്നത്. ആയിരക്കണക്കിനാളുകൾ കൊല്ലപ്പെടുകയും മുതിർന്ന സൈനിക-രാഷ്ട്രീയ നേതൃത്വം ഇല്ലാതാകുകയും ചെയ്ത പശ്ചാത്തലത്തിൽ വാഹിദിയുടെ നിയമനം അതീവ നിർണ്ണായകമാണ്.

ഇറാന്റെ സുരക്ഷാ-പ്രതിരോധ രംഗത്ത് പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവരുന്ന മുതിർന്ന ഉദ്യോഗസ്ഥനായ വാഹിദി, കേവലം ഒരു സൈനികൻ മാത്രമല്ല, മറിച്ച് ഒരു രാഷ്ട്രീയക്കാരൻ കൂടിയാണ്. ഐ.ആർ.ജി.സിയുമായി ദീർഘകാല ബന്ധമുള്ള അദ്ദേഹം 1979-ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ഇറാന്റെ ആധുനിക സൈനിക സിദ്ധാന്തം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്. സൈനിക നേതൃത്വത്തെയും രാഷ്ട്രീയ സംവിധാനത്തെയും സംയോജിപ്പിച്ചു കൊണ്ടുപോകാനുള്ള അദ്ദേഹത്തിന്റെ കഴിവ് ശ്രദ്ധേയമാണ്.

വാഹിദിയുടെ നിയമനം അപ്രതീക്ഷിതമല്ല; കഴിഞ്ഞ വർഷം ഡിസംബറിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി അദ്ദേഹത്തെ ഐ.ആർ.ജി.സി. ഡെപ്യൂട്ടി ചീഫായി നിയമിച്ചിരുന്നു. അതിനു മുൻപ് ഇറാന്റെ സൈന്യത്തിന്റെ ഡെപ്യൂട്ടി ചീഫ് ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐ.ആർ.ജി.സിയുടെ തുടക്കകാലം മുതൽ അതിനോടൊപ്പം പ്രവർത്തിച്ച അദ്ദേഹം പടിപടിയായാണ് ഉന്നത സ്ഥാനങ്ങളിലേക്ക് ഉയർന്നുവന്നത്.

1958-ൽ ഷിറാസിലാണ് വാഹിദി ജനിച്ചത്. 1979-ലെ ഇസ്ലാമിക വിപ്ലവകാലത്ത് ഷിറാസ് സർവകലാശാലയിൽ ഇലക്ട്രോണിക് എൻജിനീയറിങ് വിദ്യാർത്ഥിയായിരുന്ന അദ്ദേഹം, ഒരു വർഷത്തിനുശേഷം 1980-ൽ ഐ.ആർ.ജി.സിയിൽ ചേർന്നു. തുടക്കത്തിൽ ഇന്റലിജൻസ് വിഭാഗത്തിൽ കാര്യമായ പരിചയമില്ലായിരുന്നിട്ടും, സ്വന്തം കഴിവും ബന്ധങ്ങളും ഉപയോഗിച്ച് 1983-ൽ ഐ.ആർ.ജി.സി. ഇന്റലിജൻസ് മേധാവിയായി അദ്ദേഹം ഉയർന്നു.

ഇറാൻ-ഇറാഖ് യുദ്ധകാലത്ത് ഇന്റലിജൻസ് മേധാവിയായി സേവനമനുഷ്ഠിച്ച അദ്ദേഹം, റൊണാൾഡ് റീഗൻ ഭരണകൂടവുമായുള്ള രഹസ്യ ചർച്ചകളിൽ ഐ.ആർ.ജി.സിയെ പ്രതിനിധീകരിച്ചിട്ടുണ്ട്. തുടർന്ന് 1990-ൽ ഐ.ആർ.ജി.സിയുടെ എലൈറ്റ് വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിന്റെ ആദ്യ കമാൻഡറായി അദ്ദേഹം നിയമിതനായി. പിൽക്കാലത്ത് ഈ പദവി ലോകപ്രശസ്തനായ ഖാസിം സുലൈമാനിക്ക് കൈമാറുകയായിരുന്നു.

മുൻഗാമികളായ ഹൊസൈൻ സലാമി, മുഹമ്മദ് പക്പൂർ എന്നിവരിൽ നിന്ന് വ്യത്യസ്തമായി വാഹിദിക്ക് വലിയ രാഷ്ട്രീയ അനുഭവസമ്പത്തുണ്ട്. മെഹമ്മൂദ്‌ അഹമ്മദി നെജാദ് പ്രസിഡന്റായിരുന്ന കാലത്ത് അദ്ദേഹം പ്രതിരോധ മന്ത്രിയായിരുന്നു. ഇക്കാലത്താണ് ടാങ്കുകൾ, യുദ്ധവിമാനങ്ങൾ, മിസൈലുകൾ എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന ആയുധങ്ങൾ ഇറാൻ വികസിപ്പിച്ചെടുത്തത്.

2021 ഓഗസ്റ്റിൽ ഇബ്രാഹിം റൈസി അദ്ദേഹത്തെ ആഭ്യന്തര മന്ത്രിയായി നിയമിച്ചു. ഹിജാബ് വിഷയത്തിൽ മഹ്സ അമിനി കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിൽ വാഹിദിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര മന്ത്രാലയം കർശന നടപടികൾ സ്വീകരിച്ചിരുന്നു. പിന്നീട് ഹുസൈൻ സലാമി കൊല്ലപ്പെട്ടതോടെയാണ് അദ്ദേഹം ഐ.ആർ.ജി.സിയുടെ അമരത്തേക്ക് എത്തുന്നത്.

വാഹിദിയുടെ പേരിനൊപ്പം എപ്പോഴും കേൾക്കുന്ന ഒരു വിവാദമാണ് 1994-ൽ ബ്യൂണസ് ഐറിസിലെ ജൂത സാംസ്കാരിക കേന്ദ്രത്തിൽ നടന്ന ബോംബാക്രമണം. 85 പേർ കൊല്ലപ്പെട്ട ഈ ആസൂത്രിത ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം വാഹിദിയാണെന്ന് ആരോപിക്കപ്പെടുന്നു. ആക്രമണം നടന്ന സമയത്ത് അദ്ദേഹം ഖുദ്‌സ് ഫോഴ്‌സ് കമാൻഡറായിരുന്നു. ഈ സംഭവത്തിൽ അദ്ദേഹത്തിനെതിരെ ഇറാനിയൻ റെസിസ്റ്റൻസ് ഗ്രൂപ്പുകൾ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

ഈ ആക്രമണത്തിന്റെ പേരിൽ 2006-ൽ അർജന്റീന വാഹിദിക്കെതിരെ ഔദ്യോഗികമായി കേസ് ഫയൽ ചെയ്യുകയും ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. വാഹിദി ഉൾപ്പെടെ അഞ്ച് ഇറാനിയൻ പൗരന്മാർക്കെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. 2010 ജൂണിൽ അമേരിക്കൻ സർക്കാർ വാഹിദിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും അദ്ദേഹത്തിന്റെ സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്തു.

നിലവിലെ യുദ്ധസാഹചര്യത്തിൽ ഇറാന്റെ സായുധ സേനയെ സജ്ജമാക്കുക എന്നതാണ് വാഹിദിയുടെ പ്രധാന ദൗത്യം. മുൻഗാമിയായ മേജർ ജനറൽ മുഹമ്മദ് പക്പൂർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ, ഇറാന്റെ സൈനിക സംവിധാനത്തിൽ വാഹിദിക്കുള്ള സ്വാധീനം ഗുണകരമാകുമെന്ന് ഇറാൻ പ്രതീക്ഷിക്കുന്നു. സൈന്യത്തെയും സർക്കാരിനെയും ഏകോപിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് വിലയിരുത്തൽ.

ഐ.ആർ.ജി.സിയിലെ ചില യൂണിറ്റുകൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നുണ്ടെന്നും അവയെ ഏകോപിപ്പിക്കാൻ വാഹിദിക്ക് സാധിക്കുമെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരാക്ചി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നിലനിൽപ്പ് തന്നെ ഐ.ആർ.ജി.സിയെ ആശ്രയിച്ചിരിക്കുന്നതിനാൽ, ഏറ്റവും വിശ്വസ്തനായ വ്യക്തി എന്ന നിലയിലാണ് നേതൃത്വം വാഹിദിയെ തിരഞ്ഞെടുത്തത്.

എങ്കിലും, യുദ്ധം കടുക്കുന്ന ഈ സാഹചര്യത്തിൽ വാഹിദിക്ക് എത്രത്തോളം വിജയിക്കാൻ കഴിയുമെന്നത് വലിയ ചോദ്യചിഹ്നമാണ്. അദ്ദേഹത്തിന്റെ മുൻഗാമികളെല്ലാം കൊല്ലപ്പെട്ടതുപോലെ ഒരു വിധി തന്നെയാണോ അതോ വലിയൊരു സൈനിക വിജയമാണോ അദ്ദേഹത്തെ കാത്തിരിക്കുന്നത് എന്ന് ലോകം ഉറ്റുനോക്കുകയാണ്. ഇറാന്റെ സൈനിക ശക്തിയുടെ ബുദ്ധികേന്ദ്രമായി അറിയപ്പെടുന്ന വാഹിദിക്ക് വരാനിരിക്കുന്ന വെല്ലുവിളികൾ അതിജീവിക്കാനാകുമോ എന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...