ജഗ്‌ദീപ് ധങ്കറിൻ്റെ രാജിയിൽ ഗൂഢാലോചന ഉണ്ടോ?

ദേശീയ രാഷ്ട്രീയത്തെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന പ്രമുഖ രാഷ്ട്രീയ വിശകലന വിദഗ്‌ദൻ 'റഷീദ് കിദ്വായ്' പറയുന്നു

“ഒരു മുതിർന്ന വ്യക്തി രാജിവെക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രാഷ്ട്രീയ നേതൃത്വത്തിന് അത് മനസ്സിലാകും. അത് ഒഴിവാക്കാനുള്ള ഒരു സംവിധാനവും അവർക്കുണ്ട്. വൈസ് പ്രസിഡന്റിൻ്റെ രാജി ഒഴിവാക്കാനോ, വൈകിപ്പിക്കാനോ, തടയാനോ ഒരു സംവിധാനവും നിലവിലില്ലായിരുന്നു,” മൂന്ന് പതിറ്റാണ്ടുകളായി ദേശീയ രാഷ്ട്രീയത്തെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന പ്രമുഖ രാഷ്ട്രീയ വിശകലന വിദഗ്‌ദൻ ‘റഷീദ് കിദ്വായ്’ പറയുന്നു.

‘റെഡിഫി’ലെ ‘അർച്ചന മാസിഹു’മായുള്ള രണ്ട് ഭാഗങ്ങളുള്ള അഭിമുഖത്തിൽ ന്യൂഡൽഹി വളരെക്കാലത്തിന് ശേഷം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ആശ്ചര്യമായ വൈസ് പ്രസിഡന്റിൻ്റെ രാജിയെ കുറിച്ച് മിസ്റ്റർ കിദ്‌വായ് ചർച്ച ചെയ്യുന്നു.

വൈസ് പ്രസിഡന്റ് ജഗ്‌ദീപ് ധങ്കറിൻ്റെ അപ്രതീക്ഷിത രാജിയുടെ കാരണങ്ങൾ എന്താണെന്നാണ് നിങ്ങൾ കരുതുന്നത്?

ഒരു വൈസ് പ്രസിഡന്റ് തൻ്റെ ഭരണകാലത്ത് രാജിവെക്കുന്നത് വളരെ അസാധാരണമാണ്. മുൻകാലങ്ങളിൽ, വൈസ് പ്രസിഡന്റുമാർ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടാൽ മാത്രമേ രാജി വെച്ചിരുന്നുള്ളൂ. അതുകൊണ്ട് തന്നെ, ഇത് അഭൂതപൂർവമാണ്, സമയം പെട്ടെന്നാണ്.

ആരോഗ്യപരമായ കാരണങ്ങളാണ് ശ്രീ ധൻകർ രാജിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അത് നമ്മൾ മുഖവിലക്ക് എടുക്കണം. പക്ഷേ പാർലമെന്റിൻ്റ മൺസൂൺ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പുള്ള വാരാന്ത്യത്തിൽ അത് സംഭവിച്ചെങ്കിൽ അത് കൂടുതൽ ഉചിതം ആയിരിക്കുമായിരുന്നു. എങ്കിൽ അത് സൗഹാർദ്ദപരവും യുക്തിസഹവും ആയിരിക്കുമായിരുന്നു.

രാജ്യസഭയുടെ വൈസ് പ്രസിഡന്റും ചെയർമാനുമായിരുന്ന അദ്ദേഹത്തിൻ്റ കാലാവധിയെ കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തൽ എന്താണ്?

എൻ്റെ റിപ്പോർട്ടിംഗ് ജീവിതത്തിൽ, മിസ്റ്റർ ധങ്കർ പോലെ രാഷ്ട്രീയമായി സജീവമായ രാജ്യസഭാ അധ്യക്ഷന്മാരെ ഞാൻ വളരെ കുറച്ച് മാത്രമേ കണ്ടിട്ടുള്ളൂ. രാജ്യസഭയിൽ വളരെ പ്രായോഗികമായ ഒരു ചെയർമാനായിരുന്നു അദ്ദേഹം. ഉപരാഷ്ട്രപതിയുടെ അത്രയൊന്നും ആയിരുന്നില്ല.

1990-കൾ വരെ ശങ്കർ ദയാൽ ശർമ്മ, ആർ വെങ്കിട്ടരാമൻ, കെആർ നാരായണൻ തുടങ്ങിയ മിക്ക വൈസ് പ്രസിഡന്റുമാരും രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ടായിരുന്നവരും രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നുള്ളവറം ആണെങ്കിലും പക്ഷപാത രഹിതരായിരുന്നു.

പ്രസിഡന്റ് നാരായണൻ വരെ രാജ്യസഭയുടെ അധ്യക്ഷൻ എന്ന നിലയിൽ വൈസ് പ്രസിഡന്റ് വളരെ സംയമനം പാലിക്കുകയും ചോദ്യോത്തര വേളയിൽ മാത്രമേ വരികയും മേൽനോട്ടം വഹിക്കുകയും ചെയ്യുമായിരുന്നുള്ളൂ. അത് ഒരു സംഭവ വികാസവുമില്ലാതെ ആയിരുന്നു എന്ന് ഞാൻ പറയും.

രാജ്യസഭാ ചെയർമാന് ദിവസം മുഴുവൻ അല്ലെങ്കിൽ ഏത് സമയത്തും രാജ്യസഭയിൽ അധ്യക്ഷനാകാനുള്ള അവകാശമുണ്ട്. ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ല. പക്ഷേ, ഇത് പിന്നീടുള്ള ഒരു നവീകരണമായിരുന്നു.

മിസ്റ്റർ ധങ്കർ വളരെ പ്രായോഗികനും രാഷ്ട്രീയക്കാരനും ആയിരുന്നു. സംയുക്ത പ്രതിപക്ഷം അദ്ദേഹത്തിന് എതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് കൊണ്ടുവന്നിരുന്നു. അത് ഒരു സാങ്കേതിക കാരണത്താൽ അസാധുവായിപ്പോയി. അല്ലാത്തപക്ഷം അദ്ദേഹത്തിന് ഇംപീച്ച്‌മെന്റ് നടപടികൾ നേരിടേണ്ടി വരുമായിരുന്നു.

രാജി കത്തിൻ്റെ ഉള്ളടക്കത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?

പത്രപ്രവർത്തകർ സൂചനകൾ നോക്കാൻ പ്രവണത കാണിക്കുന്നു. രാജി കത്ത് നോക്കിയാൽ അത് ഒരു നന്ദി കുറിപ്പ് പോലെയാണെന്ന് എനിക്ക് മനസിലായി. മെഡിക്കൽ കാരണങ്ങൾ വ്യക്തമാക്കുന്ന ഒരു അടിയന്തര കത്ത് ചെറുതാകുമായിരുന്നു. പക്ഷേ, ഈ കത്തിൽ 5-6 ഖണ്ഡികകളുണ്ട്. അതുകൊണ്ട് എന്താണ് സംഭവിച്ചതെന്ന് നമുക്കറിയില്ല. ഇത് അഭൂതപൂർവവും ഗൂഢാലോചന നിറഞ്ഞതുമാണ്.

സംഭവങ്ങളുടെ ക്രമം വളരെ കൗതുകകരവും സംശയാസ്‌പദവുമാണ്. വൈസ് പ്രസിഡന്റ് 12.30ന് ഒരു യോഗം ചേർന്നുവെന്നും 4.30ന് വീണ്ടും വിളിച്ചു ചേർത്തെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്‌തിരുന്നു, എന്നാൽ മുൻ യോഗത്തിൽ പങ്കെടുത്ത ജെപി നദ്ദയും കിരൺ റിജിജുവും എത്തിയില്ല.

അപ്പോൾ, ആ കാലയളവിൽ എന്തെങ്കിലും സംഭവിച്ചുവെന്നാണോ ഊഹാപോഹം?

പ്രതിപക്ഷത്തിൻ്റ സഹതാപവും പിന്തുണയും രാഷ്ട്രീയവും ഗൂഢാലോചനയും കൊണ്ട് നിറഞ്ഞതാണ്. രാജ്യസഭാ ചെയർമാൻ എന്ന നിലയിൽ പ്രതിപക്ഷത്തിന് ശ്രീ ധങ്കർ കടുത്ത വെറുപ്പായിരുന്നു. അദ്ദേഹം പക്ഷപാതപരമായും സർക്കാരിൻ്റ ക നീട്ടിയും പെരുമാറുന്ന ആളാണെന്ന് പ്രതിപക്ഷം നിരന്തരം ആരോപിച്ചു.

ഈ ആരോപണങ്ങൾക്കെല്ലാം ശേഷം, ഇപ്പോൾ അദ്ദേഹം രാജിവച്ചതോടെ മര്യാദക്ക് അപ്പുറത്തേക്ക് സഹതാപത്തിൻ്റ ഒരു ഒഴുക്ക് ഉണ്ടാകുന്നു.

മോദി വിരുദ്ധ വികാരം വളരെയധികം ഉള്ളതിനാൽ മിസ്റ്റർ മോദിയെ ലക്ഷ്യം വെയ്‌ക്കുന്നതിനായി മിസ്റ്റർ ധങ്കറിനോട് സഹതാപം പ്രകടിപ്പിക്കാനും അവരുടെ തന്ത്രം പരിഷ്‌കരിക്കാനുമുള്ള ഒരു നിർബന്ധിത അവസരമായി പ്രതിപക്ഷം ഇതിനെ കാണുന്നു.

സോഷ്യൽ മീഡിയയുടെ യുഗത്തിൽ ആരോഗ്യപരമായ കാരണങ്ങളാൽ ഉപരാഷ്ട്രപതിയുടെ രാജിയെ കുറിച്ച് പ്രധാനമന്ത്രി ഉച്ചവരെ പൂർണ്ണ നിശബ്‌ദത പാലിച്ചു. ആഭ്യന്തര മന്ത്രിയുടെയോ പ്രതിരോധ മന്ത്രിയുടെയോ മറ്റ് നേതാക്കളുടെയും മന്ത്രിമാരുടെയും ട്വീറ്റുകൾ ഒന്നുമില്ല.

പൂർണ്ണമായ, സ്‌തംഭനാവസ്ഥയിലുള്ള നിശബ്‌ദതയുണ്ട്. അപ്പോൾ, നമുക്ക് അറിയാവുന്നതിലും അപ്പുറമായി എന്തോ ഒന്ന് ഉണ്ടായിരിക്കാം.

എന്തുകൊണ്ടാണ് സർക്കാരിന് ഇത് കൂടുതൽ നന്നായി കൈകാര്യം ചെയ്യാൻ കഴിയാതിരുന്നത്?

രാജ്യസഭയുടെ ഉപരാഷ്ട്രപതിയും അധ്യക്ഷനും ഒരു ഉന്നത പദവിയാണ്. പ്രോട്ടോക്കോൾ ക്രമത്തിൽ ഇത് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഒന്നാണ്. പ്രതിപക്ഷത്തിൻ്റ പ്രമേയം അംഗീകരിക്കുന്നത് പോലുള്ള ഏതെങ്കിലും വിഷയത്തിൽ സർക്കാരുമായി എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെന്ന് കരുതുക. അങ്ങനെയെങ്കിൽ, പരിഹാരത്തിനുള്ള ഒരു സംവിധാനവും നിലവിലുണ്ട്.

യുക്തിസഹമായി പറഞ്ഞാൽ ഔചിത്യത്തിന് വേണ്ടി പെട്ടെന്ന് രാജി വെക്കുന്നത് പോലുള്ള ഒരു സാഹചര്യം നേരിടാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. ശ്രീ ജയറാം രമേശ് എന്താണ് പറയുന്നതെങ്കിലും അത് ഇപ്പോഴും പൂർണ്ണമായ കഥ നമ്മോട് പറയുന്നില്ല. എന്തുതന്നെയായാലും അത് പരിഹരിക്കാമായിരുന്നു. വളരെ ഗുരുതരമായ എന്തോ ഒന്ന് സംഭവിച്ചിരിക്കണം.

ഇന്നലെയോ?

അത് ഇന്നലെ (ജൂലൈ 21) സംഭവിച്ചതാണോ അതോ ഏതെങ്കിലും രാഷ്ട്രീയ ക്രമീകരണത്തിൻ്റെ ഒരു ശൃംഖലാ പ്രതികരണമായിരുന്നോ എന്ന് നമുക്കറിയില്ല. വർഷങ്ങളായി രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാരുടെ ഭരണഘടനാ പദവികളിലേക്കുള്ള നിയമനങ്ങളിൽ കുറവുണ്ടായത് നിർഭാഗ്യകരമാണ്.

ഡോ. രാജേന്ദ്ര പ്രസാദ്, ഡോ. രാധാകൃഷ്‌ണൻ, സക്കീർ ഹുസൈൻ, ആർ.വെങ്കട്ടരാമൻ, ശങ്കർ ദയാൽ ശർമ്മ, എപിജെ. അബ്ദുൾ കലാം, കെആർ നാരായണൻ, പ്രണബ് മുഖർജി എന്നിവർ രാഷ്ട്രീയത്തിൽ ഉന്നത സ്ഥാനം വഹിച്ചു. സമൂഹത്തിൽ വേരുകളുള്ളവരും വളരെയധികം ബഹുമാനിക്കപ്പെട്ടവരും ആയിരുന്നു.

പ്രതിഭ പാട്ടീലിനെ യുപിഎ തിരഞ്ഞെടുത്തത് പോലും ഉയർന്ന ഭരണഘടനാ പദവി അർഹിക്കുന്ന രാഷ്ട്രീയ ഔന്നത്യത്തിന് യോജിച്ചതല്ലെന്ന് ഞാൻ പറയും. യുപിഎയുടെ കാലം മുതൽ ഈ ഇടിവ് ആരംഭിച്ചിരുന്നു. പ്രത്യേകിച്ച് ഗവർണർമാരെ തിരഞ്ഞെടുക്കുന്നതിൽ.

‘ഉടനടി പ്രാബല്യത്തോടെ’ അദ്ദേഹം രാജി വെക്കുകയാണെന്ന് കത്തിൽ പറഞ്ഞിരുന്നു. തന്നോട് പെരുമാറിയ രീതിയിലുള്ള ദേഷ്യമാണോ ഇത് സൂചിപ്പിക്കുന്നത്?

നോക്കൂ, ഒരു മെഡിക്കൽ അടിയന്തര അവസ്ഥക്കും രാജി ആവശ്യമായി വന്നേക്കാം. രാജി ആധികാരികമാണ്. ഇത് ഒപ്പിട്ട ഒരു ഔദ്യോഗിക പത്രമാണ്. അത് തെറ്റാണെന്ന് പറയാൻ ഞങ്ങളുടെ പക്കൽ തെളിവുകളോ വാദങ്ങളോ ഇല്ല.

ഞാൻ ഒരു രാഷ്ട്രീയ റിപ്പോർട്ടർ ആയതിനാൽ ഒരു മുതിർന്ന വ്യക്തി രാജിവെക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രാഷ്ട്രീയ നേതൃത്വത്തിന് അത് മനസിലാകുമെന്നും അത് ഒഴിവാക്കാനുള്ള ഒരു സംവിധാനം അവർക്കുണ്ടെന്നും എനിക്കറിയാം. ഇത് ഒഴിവാക്കാനോ, വൈകിപ്പിക്കാനോ, തടയാനോ ഒരു സംവിധാനവും നിലവിൽ ഇല്ലായിരുന്നു.

ഉള്ളിൽ പ്രക്ഷുബ്‌ധത ഉണ്ടെങ്കിൽപ്പോലും പൊതുജനങ്ങളോട് എപ്പോഴും പൂർണമായ ഐക്യം പ്രകടിപ്പിച്ച ബിജെപിക്ക് ഇത് എന്താണ് അർത്ഥമാക്കുന്നത്?

വിയോജിപ്പും അസ്വസ്ഥതയും അഭിവൃദ്ധി പ്രാപിക്കുന്ന ഒരു ജനാധിപത്യത്തിൻ്റ ഭാഗമാണ്. പക്ഷേ, നിങ്ങൾ പറഞ്ഞത് ശരിയാണ്. 2014ന് ശേഷം, പാർട്ടിക്കുള്ളിലെ അസ്വസ്ഥതയോ ഏകപക്ഷീയതയോ പിന്നോട്ട് പോയി. കുറഞ്ഞപക്ഷം പൊതുസമൂഹത്തിൽ അത് പ്രകടമായില്ല.

ഇത് ബിജെപിയിലെ ആഭ്യന്തര അസ്വസ്ഥതയിലേക്കുള്ള സൂചനയാണോ എന്ന് ഞങ്ങൾക്ക് പറയാനാവില്ല. കാരണം ഇതെല്ലാം ഊഹാപോഹങ്ങളുടെയും അനുമാനങ്ങളുടെയും മണ്ഡലത്തിലാണ്. പുതിയ ബിജെപി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിലെ കാലതാമസത്തെ കുറിച്ച് ഒരു സൈഡ് ഷോ നടക്കുന്നുണ്ടെന്ന് നമുക്കറിയാം.

ഇത് ഒരു ആഭ്യന്തര പാർട്ടി കാര്യമാണ്. പക്ഷേ, കാലതാമസത്തിന് ഇതുമായി ബന്ധമുണ്ടോ?
ആരെയെങ്കിലും അഡ്‌ജസ്റ്റ് ചെയ്യുന്നുണ്ടോ?
സംഘപരിവാറിന് ഉള്ളിൽ വിവിധ സമ്മർദ്ദ ഗ്രൂപ്പുകൾക്കിടയിൽ ഒരു പ്രതിസന്ധി നിലനിൽക്കുന്നുണ്ടോ?
അതിന് എന്തെങ്കിലും പ്രാധാന്യമുണ്ടോ?

ഞങ്ങൾക്ക് അറിയില്ല. പക്ഷേ, ഇതെല്ലാം അടുത്ത വൈസ് പ്രസിഡന്റിൻ്റെ തിരഞ്ഞെടുപ്പിനെ ബാധിക്കും. രാഷ്ട്രീയ ഗോസിപ്പുകൾ ധാരാളം പ്രചരിക്കുന്നുണ്ട്. ഓരോ ഗോസിപ്പിലും സത്യത്തിൻ്റ ഒരു കണികയുണ്ടെന്ന് നമുക്കറിയാം.

ചിത്രം: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സഭാ നടപടികൾ നടത്താൻ ധൻഖർ എത്തുന്നു.  -സൻസദ് ടിവി/എഎൻഐ വീഡിയോ ഗ്രാബ്

Courtesy: ഫീച്ചർ പ്രസൻ്റെഷൻ, അസ്ലം ഹുനാനി/ റെഡിഫ്

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...