ഇസ്രായേൽ – ഗാസ സംഘർഷം വീണ്ടും മുറുകുന്നു; വ്യോമാക്രമണവുമായി ഇസ്രായേൽ

ആദ്യഘട്ടത്തിൽ തന്നെ ബന്ധികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഏറെ അനിശ്ചിതത്വം നിലനിന്നിരുന്നു. ഹമാസ് ബന്ധികളെ പൊതുമധ്യത്തിൽ കൊണ്ടുവന്ന് അപമാനിക്കുകയാണെന്ന് ആരോപിച്ച് ഇസ്രായേലും ബന്ധി കൈമാറ്റം ഏറെ വൈകിപ്പിച്ചിരുന്നു .

മധ്യസ്ഥ ചർച്ചകൾ സ്തംഭിച്ചതോടെ ഇസ്രായേൽ ഗാസ സംഘർഷം വീണ്ടും മുറുകുകയാണ് . ഗാസ മുനമ്പിൽ ഉടനീളം നടന്ന വ്യോമാക്രമണങ്ങളിൽ കുട്ടികൾ ഉൾപ്പെടെ 30 പലസ്തീനികൾ കൊല്ലപ്പെട്ടു. ബന്ധുക്കളെ മോചിപ്പിക്കാൻ ഹമാസ് വിസമ്മതിക്കുകയും മധ്യസ്ഥ കരാർ നിരസിക്കുകയും ചെയ്തു എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നദിനായാഹു പറഞ്ഞു .

രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായി മുന്നോട്ടുവെച്ച വ്യവസ്ഥകൾ ഹമാസ് ലംഘിച്ചു .അത് ഒരുതരത്തിലും ഹമാസ് അംഗീകരിക്കുന്നില്ലെന്നാണ് ഇസ്രായേലിന്റെ ആരോപണം. ആദ്യഘട്ടത്തിൽ തന്നെ ബന്ധികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഏറെ അനിശ്ചിതത്വം നിലനിന്നിരുന്നു. ഹമാസ് ബന്ധികളെ പൊതുമധ്യത്തിൽ കൊണ്ടുവന്ന് അപമാനിക്കുകയാണെന്ന് ആരോപിച്ച് ഇസ്രായേലും ബന്ധി കൈമാറ്റം ഏറെ വൈകിപ്പിച്ചിരുന്നു .

പിന്നീട് സമാധാനം പുലരുന്നു എന്ന തരത്തിൽ ആദ്യഘട്ട വെടിനിർത്തൽ ചർച്ചകൾ പെട്ടെന്ന് തന്നെ പുരോഗമിച്ചു. ബന്ധികളെ എല്ലാം കൈമാറ്റം ചെയ്തു .രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾ പിന്നീട് നീണ്ടുപോയി. ഒരു മാസം മുൻപേ തുടങ്ങേണ്ടിയിരുന്ന ചർച്ചകൾ ഏറെ വൈകിയാണ് പുനരാരംഭിച്ചത് .പക്ഷേ അപ്പോഴും ഗാസയിൽ സമാധാനം പുലരുമെന്ന ഒരു പ്രതീക്ഷയുണ്ടായിരുന്നു .

പക്ഷേ ഇപ്പോൾ അതെല്ലാം വിപരീതമായി മാറുന്നു. ഗാസയിൽ യുദ്ധം കനക്കുന്നു. രണ്ടാം ഘട്ടത്തെ വെടി നിർത്തൽ ചർച്ചകളുടെ ഭാഗമായും ഇസ്രായേൽ മുന്നോട്ടുവെച്ചിരുന്നത് പ്രധാനമായും രണ്ട് ആവശ്യങ്ങളായിരുന്നു. ഒന്ന് പൂർണമായും മുഴുവൻ ബന്ധികളെയും ഇസ്രായേലിന് തിരികെ നൽകണം .അതായത് ബന്ധികളുടെ മൃതദേഹങ്ങൾ ഉൾപ്പെടെ ബന്ധികളാക്കിയ മുഴുവൻ പേരെയും വിട്ടുനൽകണം. ഒപ്പം തന്നെ ഗാസയിൽ ഉടനീളം വിന്യസിച്ചുള്ള സൈനികരെ പിൻവലിക്കണം. ഈ രണ്ട് ആവശ്യങ്ങളായിരുന്നു പ്രധാനമായും ഇസ്രായേൽ മുന്നോട്ടുവെച്ചിരുന്നത്.

എന്നാൽ ഈ രണ്ട് ആവശ്യങ്ങളും ഹമാസ് അത് അംഗീകരിച്ചില്ല. ഹമാസ് അതിൽ വിമുഖത കാണിക്കുന്നു എന്ന് ആരോപിച്ചുകൊണ്ടാണ് ഇപ്പോൾ വീണ്ടും യുദ്ധം കനപ്പിച്ച് ഇസ്രായേൽ രംഗത്തെത്തിയത്. റഫേൽ അടക്കം ആശുപത്രിയിൽ ശക്തമായ വ്യോമാക്രമണം തന്നെയാണ് തുടരുന്നത് . ഒപ്പം തന്നെ ഹൂതികൾ ചെങ്കടലിൽ വളരെ വ്യോമാക്രമണം ശക്തിപ്പെടുത്തുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട് .

അതായത് യുഎസ് നേരത്തെ തന്നെ ഹൂതികളുടെ കേന്ദ്രങ്ങളിൽ ചെന്ന് ആക്രമിച്ചിരുന്നു . അതിന് തിരിച്ചടി എന്നോണം ഹൂത്തികൾ ചെങ്കടലിൽ അക്രമം ശക്തമാക്കിയിരിക്കുകയാണ്. ഒപ്പം ആദ്യഘട്ടത്തിൽ ഇസ്രായേൽ ഹമാസ് യുദ്ധം തുടങ്ങിയ വേളയിൽ തന്നെ ഹമാസിന് പിന്തുണയുമായി ഹൂത്തികൾ എത്തിയതും ചെങ്കടലിൽ വളരെ വ്യാപകമായി വ്യോമാക്രമണം നടത്തുകയും ഒക്കെ ചെയ്തിരുന്നു .ഇതിന്റെ കൂടി പശ്ചാത്തലത്തിൽ ഈ യുദ്ധം വീണ്ടും ശക്തമാകും എന്നാണ് കരുതപ്പെടുന്നത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മുഖ്യമന്ത്രി ചര്‍ച്ച; മുസ്ലിം ലീഗിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിൻ്റെ ആഭ്യന്തര കാര്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിഷയത്തില്‍ ഘടകകക്ഷികള്‍ എന്തിന് ഇടപെട്ടുവെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. മുഖ്യമന്ത്രി ചര്‍ച്ച സംബന്ധിച്ച് ഘടകകക്ഷികളാണ് കുഴപ്പമുണ്ടാക്കിയത്. വിഷയത്തില്‍ അഭിപ്രായം പറയാന്‍ മുസ്ലിം ലീഗ് അടക്കമുള്ളവര്‍ക്ക് എന്താണ് കാര്യം. മുഖ്യമന്ത്രിയായി ആരു വന്നാലും സ്വീകരിക്കാന്‍ ഘടകക്ഷികള്‍ തയ്യാറാകണം. ചര്‍ച്ചയില്‍ തീരുമാനം...

Keep exploring...

പശ്ചിമേഷ്യയിൽ ഇറാൻ ഇന്ത്യയുടെ സഹായം തേടുന്നു

പശ്ചിമേഷ്യൻ സംഘർഷത്തിൽ ബ്രിക്‌സ് രാജ്യങ്ങളുടെ സമവായം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) തടസ്സപ്പെടുത്തുക ആണെന്നും മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള...

മുഖ്യമന്ത്രി ചര്‍ച്ച; മുസ്ലിം ലീഗിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിൻ്റെ ആഭ്യന്തര കാര്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിഷയത്തില്‍ ഘടകകക്ഷികള്‍...

More News

പശ്ചിമേഷ്യയിൽ ഇറാൻ ഇന്ത്യയുടെ സഹായം തേടുന്നു

പശ്ചിമേഷ്യൻ സംഘർഷത്തിൽ ബ്രിക്‌സ് രാജ്യങ്ങളുടെ സമവായം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) തടസ്സപ്പെടുത്തുക ആണെന്നും മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള...

മുഖ്യമന്ത്രി ചര്‍ച്ച; മുസ്ലിം ലീഗിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിൻ്റെ ആഭ്യന്തര കാര്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിഷയത്തില്‍ ഘടകകക്ഷികള്‍...

തോൽവിക്ക് കാരണം കേരളത്തിൽ ഭരണവിരുദ്ധ വികാരമല്ല; സിപിഐഎം

തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന് സിപിഐഎം. സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. ഭരണവിരുദ്ധ വികാരമില്ലാതിരുന്നിട്ടും എന്തുകൊണ്ട്...

ക്രൈസ്‌തവ സഭാ നേതാക്കള്‍ യാത്ര ചെയ്‌ത വാഹനത്തിന് നേരെ വെടിവെപ്പ്; മൂന്നുപേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ ക്രൈസ്‌തവ സഭാ നേതാക്കള്‍ യാത്ര ചെയ്‌ത വാഹനത്തിന് നേരെ ആക്രമണം. ചുരാചന്ദ്പൂരില്‍ ബുധനാഴ്‌ച രാവിലെയാണ് സംഭവം. ആക്രമണത്തില്‍...

നവീനശിലായുഗ കാലത്തെ മനുഷ്യർ നിർമ്മിച്ച കൃത്രിമ ദ്വീപുകൾ; അത്ഭുതമാകുന്ന 5,000 വർഷം പഴക്കമുള്ള മനുഷ്യ എഞ്ചിനീയറിംഗ്

മനുഷ്യചരിത്രം ഇന്നും അനവധി രഹസ്യങ്ങൾ സൂക്ഷിക്കുന്നതാണെന്ന് തെളിയിക്കുന്ന ഒരു പുതിയ കണ്ടെത്തൽ സ്കോട്ട്ലൻഡിൽ നിന്നാണ് പുറത്ത് വരുന്നത്. നവീനശിലായുഗ...

പൂർണ്ണമായും ഡാറ്റാധിഷ്ഠിത ഭരണത്തിലേക്ക് നീങ്ങാൻ ആന്ധ്രാ പ്രദേശ്

ആന്ധ്രാപ്രദേശ് ഉടൻ തന്നെ പൂർണ്ണമായും ഡാറ്റാധിഷ്ഠിത ഭരണരീതിയിലേക്ക് മാറുമെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അറിയിച്ചു. സെക്രട്ടേറിയറ്റിൽ നടന്ന...

പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലെ ‘തമു മാസിഫ്’ വീണ്ടും ശാസ്ത്ര ചർച്ചയിൽ; അഗ്നിപർവ്വത സിദ്ധാന്തം ചോദ്യം ചെയ്യപ്പെടുന്നു

പസഫിക് സമുദ്രത്തിന്റെ ആഴങ്ങളിൽ മറഞ്ഞിരിക്കുന്ന ഭീമാകാര ഭൂമിശാസ്ത്ര ഘടനയായ തമു മാസിഫ് ശാസ്ത്രലോകത്ത് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ഒരുകാലത്ത് ഭൂമിയിലെ...