ലെബനൻ തലസ്ഥാനത്തെ ഒരു പ്രധാന ആശുപത്രിയുടെ അടിയിൽ നൂറുകണക്കിന് ദശലക്ഷം ഡോളർ വരുന്ന ഹിസ്ബുള്ളയുടെ സ്വർണ്ണവും പണവും ഒളിപ്പിച്ച ബങ്കർ കണ്ടെത്തിയതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) വക്താവ് ഡാനിയൽ ഹഗാരി അവകാശപ്പെട്ടു.
ലെബനീസ് ആസ്ഥാനമായുള്ള ഹിസ്ബുള്ള പ്രസ്ഥാനം പ്രവർത്തിപ്പിക്കുന്നതെന്ന് അവകാശപ്പെടുന്ന ഒരു ബാങ്കിംഗ് സംവിധാനമായ അൽ-ഖർദ് അൽ-ഹസ്സൻ അസോസിയേഷനെ ലക്ഷ്യമിട്ട് ഇസ്രായേൽ ബെയ്‌റൂട്ടിൽ വ്യോമാക്രമണ പരമ്പര നടത്തിയ സാഹചര്യത്തിലാണ് ഈ നിർണായക പ്രസ്താവന.
“ഇസ്രായേൽ വ്യോമസേന ഹിസ്ബുള്ളയുടെ സാമ്പത്തിക ശക്തികേന്ദ്രങ്ങളിൽ കൃത്യമായ ആക്രമണങ്ങളുടെ ഒരു പരമ്പര നടത്തി. ഇസ്രായേലികൾക്കെതിരായ ആക്രമണങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനുള്ള ഗ്രൂപ്പിൻ്റെ കഴിവിനെ തരംതാഴ്ത്തുകയാണ് ആക്രമണത്തിൻ്റെ ലക്‌ഷ്യം ,” ഹഗാരി പ്രസ്താവനയിൽ പറഞ്ഞു,
ദശലക്ഷക്കണക്കിന് പണവും സ്വർണവും സൂക്ഷിച്ചിരുന്ന കെട്ടിടത്തിനടിയിലെ ഒരു ഭൂഗർഭ നിലവറ ഐഡിഎഫ് തകർത്തു, അദ്ദേഹം അവകാശപ്പെട്ടു. എന്നിരുന്നാലും, ഇതുവരെ ആക്രമിച്ചിട്ടില്ലാത്ത മറ്റൊരു പ്രധാന ലക്ഷ്യം, സെപ്തംബർ അവസാനം ഐഡിഎഫ് കൊലപ്പെടുത്തിയ, അന്തരിച്ച ഹിസ്ബുള്ള തലവൻ ഹസൻ നസ്റല്ലയുടെ ബങ്കറാണ്, വക്താവ് കൂട്ടിച്ചേർത്തു.
“ദഖിയയിലെ ബെയ്‌റൂട്ടിൻ്റെ ഹൃദയഭാഗത്തുള്ള എൽ സഹേൽ ഹോസ്പിറ്റലിനു കീഴിലാണ് നിലവറ സ്ഥിതി ചെയ്യുന്നത്. ബങ്കറിനുള്ളിൽ കോടിക്കണക്കിന് ഡോളർ പണവും സ്വർണ്ണവുമുണ്ട്” – ഹഗാരി അവകാശപ്പെട്ടു .



