കോൺഗ്രസ് – യു ഡി എഫ് രാഷ്ട്രീയം കേരള സമൂഹത്തെ എങ്ങനെയൊക്കെ മലീമസമാക്കുമെന്നാണ് ഇനി കാണാനുള്ളത്

ഒരേ സമയം ഇസ്ലാമിക വർഗ്ഗീയ വാദികളുടെയും ഹിന്ദുത്വ വർഗ്ഗീയ വാദികളുടേയും വോട്ടുകൾ പെട്ടിയിലാക്കാൻ സാധിക്കുന്ന വലതുപക്ഷത്തിന്റെ മെയ് വഴക്കം നോക്കി അതിശയിച്ചിട്ട് കാര്യമില്ല. ലോകത്തെവിടെയും അതാണാ രാഷ്ട്രീയം.

|ശ്രീകാന്ത് പികെ

ഇന്ന് അതിയായ അമർഷവും അതേ സമയം സന്തോഷവും തോന്നിയ ഒരു വീഡിയോയാണ് പാലക്കാട് യു.ഡി.എഫ് വിജയം ഉറപ്പിക്കും മുന്നേ തന്നെ SDPI പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുകയും സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ നിന്ന് പടക്കം പൊട്ടിക്കുകയും ചെയ്ത കാഴ്ച്ച.

കേരളം എന്നും അറപ്പോടെ മാത്രം കണ്ടിരുന്ന ഈ തീവ്ര വലത് മതവർഗ്ഗീയ കൂട്ടം ഒരു പാർടി ഓഫീസിന് മുന്നിൽ നിന്ന് പടക്കം പൊട്ടിച്ച് ഒരു തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നുണ്ടെങ്കിൽ ആ പാർടി ഓഫീസും ആ പാർടിയും അവരെ അലോസരപ്പെടുത്തുന്ന, അവരുടെ നേർ വിപരീതം നിൽക്കുന്ന രാഷ്ട്രീയം കൈയ്യാളുന്നവരാണെന്നത് അവർ സമൂഹത്തോട് കൂടി വിളിച്ചു പറഞ്ഞതാണ്.

ആയിരം തെരഞ്ഞെടുപ്പുകൾ തോറ്റാലും ഒരു വർഗ്ഗീയ – തീവ്രവാദ കൂട്ടവും നമ്മൾക്കായി ജയ് വിളിക്കാതിരിക്കുക എന്നതാണ് നമ്മളീ രാഷ്ട്രീയം കൈകാര്യം ചെയ്യുമ്പോൾ പ്രാഥമികമായി പുലർത്തുന്ന ജാഗ്രത. കേരളത്തിൽ ഒരു കോൺഗ്രസ് – യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി ഒരു വർഗ്ഗീയ സംഘടന ഇത്രയും പരസ്യമായി രംഗത്ത് വന്നിട്ടും അത്രമേൽ ശാന്തമായി മുന്നോട്ട് പോകുന്ന നമ്മുടെ സോ കോൾഡ് നിഷപക്ഷ പൊതുബോധം ഭയപ്പെടുത്തുന്നത് കൂടിയാണ്.

ഒരേ സമയം ഇസ്ലാമിക വർഗ്ഗീയ വാദികളുടെയും ഹിന്ദുത്വ വർഗ്ഗീയ വാദികളുടേയും വോട്ടുകൾ പെട്ടിയിലാക്കാൻ സാധിക്കുന്ന വലതുപക്ഷത്തിന്റെ മെയ് വഴക്കം നോക്കി അതിശയിച്ചിട്ട് കാര്യമില്ല. ലോകത്തെവിടെയും അതാണാ രാഷ്ട്രീയം. കേരളത്തിൽ കോൺഗ്രസിനെയാരും ജയിപ്പിക്കുന്നില്ല എന്നാണല്ലോ പറയുക, ഇടതുപക്ഷത്തെ തോൽപ്പിക്കുന്നതേയുള്ളൂ. രാഹുൽ മാങ്കൂട്ടത്തിലിനും, യു.ഡി.എഫിനും അഭിനന്ദനങ്ങൾ.

തുടർച്ചയായി എട്ടാമത്തെ വർഷത്തിലേക്ക് കടന്ന ഇടത് മുന്നണി ഭരണത്തിലും, നാട്ടിലെ സകല മുഖ്യധാരകൾ മുതൽ ഒരു ലക്ഷം വീശിയാൽ ഉദയം ചെയ്യുന്ന പുതിയ യു ട്യൂബ് ചാനലുകളിൽ വരെ സർക്കാരിനും പാർടിക്കുമെതിരെ വെറുപ്പ് തുപ്പിയിട്ടും ഇടത് മുന്നണിയുടെ കോർ വോട്ടുകൾക്ക് ഇളക്കം തട്ടിയിട്ടില്ല എന്നത് കൂടിയാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലം ചൂണ്ടി കാണിക്കുന്നത്.

ഇടത് മുന്നണിയുടെ കോർ വോട്ടുകൾ അങ്ങനെ തന്നെ നിലനിൽക്കുകയും ബിജെപി – കോൺഗ്രസ് വോട്ടുകൾ അങ്ങോട്ടും ഇങ്ങോട്ടും ഷിഫ്റ്റ്‌ ആവുകയും ചെയ്യുന്നു. അതിന്റെ കൂടെ ഇസ്ലാമിക ഫണ്ടമെന്റലിസ്റ്റുകളുടെ മത വിശ്വാസത്തെ ചൂഷണം ചെയ്ത് കൊണ്ടുള്ള കൈ സഹായം കൂടിയാകുമ്പോൾ ഇടത് വിരുദ്ധ വോട്ടുകൾ കേന്ദ്രീകരിക്കപ്പെടുന്നു.

ലോകസഭാ തെരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർത്ഥി മാസങ്ങൾക്കുള്ളിൽ നിയമ സഭയിൽ മത്സരിക്കുമ്പോൾ, പ്രത്യേകിച്ച് ഒരു സ്ത്രീ കൂടിയാകുമ്പോൾ ജനങ്ങൾക്കിടയിൽ ഒരു സഹതാപമൊക്കെ വർക്ക് ചെയ്യുന്നത് സ്വാഭാവികമാണ്. അങ്ങനെ സംഭവിച്ചിട്ടുമുണ്ട് കേരളത്തിൽ. എന്നിട്ടും ചേലക്കരയിൽ ഇടത് മുന്നണി തിളക്കമാർന്ന വിജയം നേടി. രമ്യ ഹരിദാസും യു.ഡി.എഫും ഒരു പഞ്ചായത്തിൽ പോലും മുന്നിലെത്തിയില്ല, ഒരു ഘട്ടത്തിലും ഒരു വെല്ലുവിളി ഉയർത്താൻ അവർക്ക് സാധിച്ചുമില്ല. ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിൽ ഇടത് മുന്നണിയുമായി നേരിട്ടൊരു രാഷ്ട്രീയ മത്സരം നടന്ന മണ്ഡലം ചേലക്കര മാത്രമാണ് എന്നതും ഓർക്കേണ്ടതുണ്ട്.

ഇക്കണ്ട കുപ്രചരണങ്ങൾ മുഴുവൻ നടത്തിയിട്ട് പോലും നാട്ടുകാർക്ക് ഇടത് മുന്നണിയോടോ കമ്യൂണിസ്റ്റ് പാർടിയോടൊ പ്രത്യേകിച്ച് ദേഷ്യമോ പ്രയാസമോ ഒന്നുമില്ല. അങ്ങനെ വല്ലതുമുണ്ടെങ്കിൽ തന്നെ അവരത് ലോകസഭാ തെരഞ്ഞെടുപ്പോടെ തീർക്കുകയും ചെയ്തു. തങ്ങളുടെ കോർ വോട്ടുകൾ നില നിർത്തുന്നതിനോടൊപ്പം തന്നെ ന്യൂട്രൽ വോട്ടർമാരെ കൂടി കൂടെ കൂട്ടാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുക എന്നത് മാത്രമേ ഇടത് പക്ഷത്തിന് ചെയ്യേണ്ടതായുള്ളൂ.

ഏതായാലും കേരള രാഷ്ട്രീയത്തിൽ മറ്റൊരു ദശാസന്ധിക്ക് തുടക്കമിട്ട കോൺഗ്രസ് – യു.ഡി.എഫ് രാഷ്ട്രീയം കേരള സമൂഹത്തെ എങ്ങനെയൊക്കെ മലീമസമാക്കുമെന്നാണ് ഇനി കാണാനുള്ളത്. പഠന കാലത്ത് അടിയുറച്ച കമ്യൂണിസ്റ്റ് വിരുദ്ധനായ സമസ്ത പ്രവർത്തകനായ ഒരു ലീഗ് സുഹൃത്തുണ്ടായിരുന്നു. സി.പി.ഐ.എമ്മിന് വോട്ട് ചെയ്യേണ്ടി വന്നാൽ പോലും സുഡാപ്പികൾക്ക് വോട്ട് ചെയ്യില്ലെന്ന് 2015-ലെ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയിൽ അയാൾ പറഞ്ഞതോർമ്മയുണ്ട്.

രാഷ്ട്രീയ ഇസ്ലാമിസത്തെ അത്രമേൽ വെറുത്ത് പുറത്ത് നിർത്തിയിരുന്ന അതേ പാരമ്പര്യ മുസ്ലീങ്ങളാണ് യു.ഡി.എഫിന്റെ എല്ലാ കാലത്തെയും അടിയുറച്ച വോട്ട് ബാങ്ക്. അവിടെ നിന്നാണ് SDPI പോലൊരു വർഗ്ഗീയ സംഘടനയുമായി അതേ യു.ഡി.എഫ് സഖ്യത്തിലേർപ്പെടുന്നത്.

സി.പി.ഐ.എമ്മിനേയും ബിജെപിയേയും ബന്ധിപ്പിച്ച് സി.ജെ.പി എന്നൊക്കെ ലാബൽ ചെയ്യാനായിരുന്നു സൈബർ യു.ഡി.എഫ് ശ്രമിച്ചിരുന്നത്. എന്നാൽ പാലക്കാട് ബിജെപി വോട്ടുകൾ പോയത് മുഴുവൻ കോൺഗ്രസിലേക്കാണ്. സി.ജെ.പി എന്നത് കോൺഗ്രസ് ജനതാ പാർടി എന്നാണ് അവർ ഉദ്ദേശിച്ചു കാണുക. അത് പോലെ വേണമെങ്കിൽ സുഡിഎഫ് എന്നോ, UDPI എന്നോയൊക്കെ തരം പോലെ മുന്നണി പേര് മാറ്റാവുന്നതും കൂടെ പരിഗണിക്കാവുന്നതാണ്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ് ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്തിക്കടക്കുന്ന ആദ്യദമ്പതികളായി ചരിത്രം കുറിച്ചത്. പ്രസിദ്ധമായ രാമസേതു പാതയിലൂടെ ആണ് ഇവർ നീന്തൽ പൂർത്തിയാക്കിയത്. മെയ് 7ന് പുലർച്ചെ ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്നാണ് ഇവർ നീന്തൽ ആരംഭിച്ചത്. 10 മണിക്കൂർ 45...

Keep exploring...

ചില രാജ്യങ്ങളിൽ പാമ്പുകൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ലോകത്ത് പാമ്പുകൾ സ്വാഭാവികമായി കാണപ്പെടാത്ത രാജ്യങ്ങൾ എന്ന ആശയം പലർക്കും ആദ്യം ഓർമ്മിപ്പിക്കുന്നത് ന്യൂസിലാൻഡിനെയാണ്. എന്നാൽ ഈ പട്ടികയിൽ...

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ്...

More News

എട്ട് വർഷത്തിന് ശേഷം ആകാശവാണിയിൽ അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം; മോഹൻലാലും ഭാഗമാകും

ആകാശവാണി ശ്രോതാക്കൾക്ക് ഗൃഹാതുര അനുഭവമായി അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം. എട്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് റേഡിയോ നാടകങ്ങളുടെ...

ചില രാജ്യങ്ങളിൽ പാമ്പുകൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ലോകത്ത് പാമ്പുകൾ സ്വാഭാവികമായി കാണപ്പെടാത്ത രാജ്യങ്ങൾ എന്ന ആശയം പലർക്കും ആദ്യം ഓർമ്മിപ്പിക്കുന്നത് ന്യൂസിലാൻഡിനെയാണ്. എന്നാൽ ഈ പട്ടികയിൽ...

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ്...

ക്രീസിൽ ഉർവിൽ കൊടുങ്കാറ്റ്; റെക്കോർഡുകൾ തകർത്തെറിഞ്ഞ് ചെന്നൈയുടെ പുത്തൻ താരം

ഐ.പി.എൽ 2026-ൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ചെന്നൈ സൂപ്പർ കിങ്സിന്റെ ഗുജറാത്തി താരം ഉർവിൽ പട്ടേൽ ചരിത്ര നേട്ടം...

വിജയ്–എം.കെ. സ്റ്റാലിൻ കൂടിക്കാഴ്ച: തമിഴ്‌നാട് രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങളുടെ തുടക്കമോ?

| വേദനായകി തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ കൗതുകവും ചർച്ചയും സൃഷ്ടിച്ച സംഭവങ്ങളിലൊന്നായി മാറുകയാണ് എം.കെ. സ്റ്റാലിനും പുതിയ മുഖ്യമന്ത്രി വിജയ്‌യും...

എം‌ജി‌എൻ‌ആർ‌ഇ‌ജി‌എക്ക് പകരമായി വി‌ബി-ജി റാം ജി ആക്റ്റ്; ഗ്രാമീണ തൊഴിലാളികൾക്ക് എന്ത് മാറ്റങ്ങൾ?

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (എംജിഎൻആർഇജിഎ) പകരമായി, റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) നുള്ള പുതിയ...

മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ സിദ്ധരാമയ്യ; വിലപ്പെട്ട സ്ഥാനങ്ങൾ വാഗ്‌ദാനം

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് വേണ്ടി ഉറച്ചുനില്‍ക്കുന്ന മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ ഇറങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അനുനയ...

ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ പിണറായി വിജയൻ ഇനിമുതൽ താമസം

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. തിരുവനന്തപുരത്ത് വാടക വീടെടുത്തു. ബേക്കറി ജംഗ്ഷനിലാണ് വീടെടുത്തത്. ഡൽഹിയിൽ നിന്ന്...