‘ഇനി തെരഞ്ഞെടുപ്പ് കാലം’; എന്താണ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം?

ഈ പെരുമാറ്റ ചട്ടത്തിനായി പ്രത്യേക ബില്ലുകളൊന്നും നിയമസഭയിലോ പാർലമെന്റിലോ പാസാക്കിയിട്ടില്ല

കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിൽ ആണ് വേട്ടെടുപ്പ് നടക്കാൻ പോകുന്നത്. കേരളത്തിൽ ഏപ്രിൽ ഡിസംബർ 9ന് തെരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണൽ മെയ് 4ന് ആയിരിക്കും. ഇതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നിരിക്കുകയാണ്.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ രാഷ്ട്രീയ കക്ഷികളും അംഗീകരിച്ചിട്ടുള്ള നിബന്ധനകളെ ആണ് മാതൃകാ പെരുമാറ്റച്ചട്ടം എന്ന് വിളിക്കുന്നത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സമാധാനപരമായും കൃത്യതയോടെയും നടപ്പാക്കുക എന്നതാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം. ഭരണകക്ഷി ഔദ്യോഗിക സംവിധാനങ്ങളോ പൊതുപണമോ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഈ ചട്ടം സഹായിക്കുന്നു. ശ്രദ്ധേയമായ ഒരു കാര്യം, ഈ പെരുമാറ്റ ചട്ടത്തിനായി പ്രത്യേക ബില്ലുകളൊന്നും നിയമസഭയിലോ പാർലമെന്റിലോ പാസാക്കിയിട്ടില്ല എന്നതാണ്.

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻ്റെ ചരിത്രം ആരംഭിക്കുന്നത് കേരളത്തിൽ നിന്നാണ്. 1960-ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്താണ് രാഷ്ട്രീയ പാർട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ഇത്തരമൊരു ചട്ടം രൂപീകരിക്കാൻ ശ്രമം നടന്നത്.

1968 സെപ്റ്റംബർ 26ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ‘മിനിമം കോഡ് ഓഫ് കണ്ടക്ട്’ എന്ന പേരിൽ ആദ്യത്തെ ചട്ടം പുറത്തിറക്കി. തുടർന്ന് 1979, 1982, 1991, 2013 എന്നീ വർഷങ്ങളിൽ ഈ ചട്ടങ്ങൾ പുതുക്കുകയുണ്ടായി. ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരം സ്ഥാനാർത്ഥികളെയും പാർട്ടികളെയും നിരീക്ഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്.

പൊതുവായ നിബന്ധനകൾ

മറ്റ് പാർട്ടികളുടെ നയങ്ങളെയും പ്രവർത്തനങ്ങളെയും ആരോഗ്യകരമായ രീതിയിൽ വിമർശിക്കാമെങ്കിലും വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല.
ജാതീയമോ വർഗീയമോ ആയ വികാരങ്ങൾ ഇളക്കിവിട്ട് വോട്ട് പിടിക്കാൻ ശ്രമിക്കരുത്.
വോട്ട് നേടുന്നതിനായി പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നത് നിരോധിച്ചിരിക്കുന്നു.
പൊതുയോഗങ്ങളോ റാലികളോ നടത്തുന്നതിന് മുമ്പ് പ്രാദേശിക പൊലീസിൽ നിന്ന് നിർബന്ധമായും അനുമതി വാങ്ങിയിരിക്കണം.

പ്രകടനങ്ങളും വോട്ടെടുപ്പ് ദിനവും

എതിരാളികളുടെ കോലങ്ങൾ നിർമ്മിക്കാനോ കത്തിക്കാനോ അനുവാദമില്ല.
പോളിങ് സ്റ്റേഷൻ്റെ 100 മീറ്റർ പരിധിക്കുള്ളിൽ പ്രചരണ പരിപാടികളും പാടില്ല.
വോട്ടിങ് ദിവസം ബൂത്തിനകത്ത് നിൽക്കുന്ന പാർട്ടി പ്രവർത്തകർ പാർട്ടിയുടെ പേരും ചിഹ്നവുമുള്ള ബാഡ്‌ജ് ധരിക്കേണ്ടതാണ്.
വോട്ടർമാരെ കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രത്യേക അനുമതി ഉള്ളവർക്ക് മാത്രമേ ബൂത്തിനകത്ത് പ്രവേശിക്കാൻ അധികാരമുള്ളൂ.

പരാതികളും നടപടികളും

തെരഞ്ഞെടുപ്പ് സംബന്ധമായ പരാതികൾ കമ്മീഷൻ നിയോഗിച്ചിട്ടുള്ള നിരീക്ഷകരെ അറിയിക്കാവുന്നതാണ്. ചട്ടം ലംഘിക്കുന്നവർക്ക് കമ്മീഷൻ നോട്ടീസ് അയക്കുകയും, കുറ്റം സമ്മതിക്കുന്ന പക്ഷം രേഖാമൂലമുള്ള ശാസന നൽകുകയും ചെയ്യും. ഗുരുതരമായ നിയമലംഘനങ്ങൾക്ക് ബിഎൻഎസ് (BNS) അല്ലെങ്കിൽ ഇൻകം ടാക്‌സ് ആക്ട് പ്രകാരം കേസെടുക്കാൻ കമ്മീഷന് അധികാരമുണ്ട്.

പെരുമാറ്റച്ചട്ട ലംഘനം പാർട്ടിയുടെ പ്രതിച്ഛായയെ ജനങ്ങൾക്കിടയിൽ മോശമായി ബാധിക്കും എന്നതിനാൽ എല്ലാ രാഷ്ട്രീയ കക്ഷികളും ഈ നിയമങ്ങളെ അതീവ ജാഗ്രതയോടെയാണ് കാണുന്നത്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...