| സയിദ് അബി
കേരളത്തിലെ ആരോഗ്യമേഖലയിൽ സമ്പൂർണമായ അഴിച്ച് പണി ആവശ്യമുള്ള ഇടമാണ് തൊഴിൽ രംഗം. ആരോഗ്യമേഖലയിലെ തൊഴിൽ അന്തരീക്ഷം ദയനീയഅവസ്ഥയിലാണ്. ഡോക്ടർസിനെ മാറ്റി നിർത്തിയാൽ വേതനം, തൊഴിൽ അന്തരീക്ഷം, അന്തസ് എന്നിവ പൂർണമായി ശോചനാവസ്ഥയിൽ തുടരുന്നുണ്ട്. ഏറ്റവും ക്രൂരമായ അനീതികൾ കണ്ടും ആസ്വദിച്ചും പോകുന്നവരാണ് ഡോക്ടർസ്.
സ്ത്രീകളാണ് കൂടുതലും ഇരകളാകുന്നത്. ഹോസ്പിറ്റലിന്റെ ഗേറ്റിന്റെ അപ്പുറത്ത് കാണുന്ന ഓരോ ഡിപ്പാർട്മെന്റിലും ചെറുപ്പകാരികളായ സ്ത്രീകൾ നിറഞ്ഞിട്ടുണ്ടാകും. റിസപ്ഷൻ മുതൽ ഫാർമസി വരെ നീളുള്ള ഇടങ്ങളിൽ അവരുടെ ക്ഷീണിച്ച പെരുമാറ്റം കാണാം. അവരൊന്നും മെഡിക്കൽ കോഴ്‌സുകൾ പൂർത്തിയാക്കിവർ ആയിരിക്കില്ല,(ഒന്നോ രണ്ടോ സ്റ്റാഫുകളെ മാറ്റി നിർത്തിയാൽ)ഓരോ ഹോസ്പിറ്റൽ മാനേജ്മെന്റും ഡോക്ടർസിന്റെ ഒത്താശയോടെ കൊടുക്കുന്ന ട്രെയിനിങ് സർട്ടിഫിക്കറ്റുകൾ ഉണ്ടാകും.
ഒന്നോ രണ്ടോ കൊല്ലം ശമ്പളമില്ലാത്ത പണിയെടുത്താൽ ലഭിക്കുന്ന സർട്ടിഫിക്കറ്റ് ആണത്. പിന്നീട് ഏറ്റവും കുറഞ്ഞ ശമ്പളത്തിൽ തൊഴിലിന് കയറുന്നു.ഡ്യൂട്ടി സമയവും ഡ്യൂട്ടിക്കിടയിലെ ഒഴിവിനുമൊന്നും ഒരു നീതിയും അവർക്ക് ലഭ്യമാവില്ല. സ്ത്രീകളാണ് കൂടുതൽ എന്നത് കൊണ്ട് സംഘിടിതസ്വഭാവമോ പോരാട്ട വീര്യമോ താർക്കികമോ പ്രകടിപ്പിക്കുക കുറവായിരിക്കും. (അവർക്ക് കഴിവില്ലാത്തത് കൊണ്ടല്ല) പുരുഷന്മാരെ വെച്ചാൽ കച്ചറയാണ്, ശമ്പളം ഇതൊന്നും പോരാ എന്ന മാനേജ്മെന്റ് വർത്തമാനങ്ങൾ കേൾക്കാം.
ഡോക്ടർസ് ഇത് ആസ്വദിക്കുക മാത്രമല്ല, ഈ അനീതികൾക്കൊക്കെ കൂട്ടും ന്യായവും കണ്ടെത്തും. മാനേജ്മെന്റ് ഡോക്ടർസ് ആണെങ്കിൽ പീഡനം കൂടുകയേ ഒള്ളൂ. തൊഴിലില്ലാത്ത സർട്ടിഫിക്കറ്റിന് വേണ്ടിയുള്ള പണി വർധിക്കും. എത്ര കുനിഞ് നിന്ന് തൊഴിലെടുത്താലും എഫിഷ്യൻസിയും ക്വാളിറ്റിയും ഇല്ല എന്ന ന്യായങ്ങൾ നിരന്തരം വരും. അപ്പോഴും ഒരു ദൈവത്തിന്റെ പ്രതിരൂപമായി ഡോക്ടർസ് നടന്ന് പോകും.
രോഗികൾക്കും മലയാളികൾക്കും സ്വകാര്യ ആശുപത്രികൾ ഏക ദൈവമുള്ള ആരാധനാലയങ്ങളാണ്.അവിടെ മനുഷ്യരില്ല, മറ്റ് തൊഴിലാളികളില്ല, അവിടെ ഉള്ള എല്ലാവരും കുറച്ച് ദൈവങ്ങളുടെ അടിമകളാണ്.കുറെ റോബോട്ടുകളും കുറച്ച് ദൈവങ്ങളുമുള്ള ഇടം. ഇതേ മലയാളി വിദേശരാജ്യങ്ങളിൽ ആരോഗ്യ കാര്യങ്ങളിൽ പൂർണമായി ഫാർമസിസ്റ്റുകളെ ആശ്രയിക്കുന്നതും കാണാം, അവിടെ ഡോക്ടർസിന്റെ സേവനം ചിലവ് കൂടുതൽ ആയതിനാൽ ഉള്ളവരെ വെച്ച് അഡ്ജസ്റ്റ് ചെയ്യും.
കേരളത്തിൽ ആണെങ്കിൽ മലയാളിക്ക് നഴ്സുമാരൊക്കെ താഴ്ന്ന ജോലി എടുക്കുന്നവരാണ്. നമ്മുടെ ഹെൽത്ത് കൾച്ചർ എപ്പോഴാണ് പേഷ്യന്റ് ഫസ്റ്റ് എന്ന അവസ്ഥയിലേക്ക് വരുക എന്നത് പുറം നാടുകളിൽ പോകുമ്പോൾ ചിന്തിക്കുന്ന കാര്യമാണ്.
(ഡോക്ടർസ് നേരിടുന്ന വെല്ലുവിളികളുണ്ട്, രോഗികളുടെ എണ്ണം മുതൽ മാനേജ്മെന്റ് സമ്മർദ്ദങ്ങൾ വരെ, എന്നാൽ അതിനേക്കാൾ വലുതാണ് അവർ കൂടി പങ്കാളികളായ അനീതികൾ എന്ന യാഥാർഥ്യമുണ്ട്. ) തൊഴിലിടങ്ങളിൽ സ്ത്രീകൾ ക്രൂരമായി അനീതികൾക്ക് വിധേയമാകുന്ന സ്ഥലങ്ങളാണ് സ്വകാര്യ ഹോസ്പിറ്റലുകൾ.



