മഴയിൽ മതിലിടിഞ്ഞ് കാസർകോട് കുട്ടികൾക്ക് ദാരുണാന്ത്യം; പുഴയിൽ ഒഴുക്കിൽപ്പെട്ട അമ്മയും മകനും മരിച്ചു

മണ്ണിനടിയിലായ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ മരണം സംഭവിച്ചു.

കാസർകോട്, അഡൂരിൽ വീടിൻ്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾ ദാരുണമായി മരിച്ചു. ഇരുവരും സഹോദരങ്ങളാണ്. അഡൂർ പി.എച്ച്.സിക്ക് സമീപത്തുള്ള അബൂബക്കിൻ്റെ മക്കളായ മുസമ്മിൽ (13), മുൻസിർ (5) എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലരയോടെ ഉണ്ടായ അപകടത്തിൽ മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു.

കനത്ത മഴയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് അരികിൽ ഇരിക്കുമ്പോ‍ൾ ആയിരുന്നു അപകടം. മതിൽ ഇടിഞ്ഞ് ബസ് സ്റ്റോപ്പിൻ്റെ മുകളിലേക്ക് വീ‍ഴുകയായിരുന്നു. മണ്ണിനടിയിലായ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ മരണം സംഭവിച്ചു.

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച മുസമ്മിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. അപകടത്തിൽ കുട്ടികൾ മരിച്ചതിൽ നാടാകെ ദുഃഖത്തിലായി.

ഒഴുക്കിൽപ്പെട്ട് അമ്മയും മകനും മരിച്ചു

കോഴിക്കോട് കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ അമ്മയുടെയും മകൻ്റെയും മൃതദേഹങ്ങൾ കണ്ടെത്തി. ഫാർമസിസ്റ്റ് ആയ രമ്യ, മകൻ ശിവനന്ദ് എന്നിവരാണ് മരിച്ചത്. രമ്യയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട കരച്ചിലിന് ഒടുവിൽ മകൻ്റെ മൃതദേഹവും കണ്ടെത്തി.

ശനിയാഴ്‌ച വൈകിട്ട് ഏകദേശം അഞ്ചു മണിക്കാണ് ദാരുണമായ സംഭവം നടന്നത്. കോഴിക്കോട് പാലേരി തോട്ടത്തങ്കണ്ടി സ്വദേശിനി രമ്യ തുണി അലക്കാൻ വേണ്ടിയാണ് എട്ടു വയസുകാരനായ മകൻ ശിവനന്ദിനേയും കൂട്ടി പുഴയുടെ തീരത്ത് എത്തിയത്. തുണി അലക്കുന്നതിനിടെ, മകൻ ഒഴുക്കിൽ പെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ വേണ്ടി രമ്യയും പുഴയിലേക്ക് ചാടി.

കുഞ്ഞിനായുള്ള തെരച്ചിലിന് വെല്ലുവിളി

നാദാപുരത്ത് നിന്നും പേരാമ്പ്രയിൽ നിന്നുമുള്ള ഫയർ ഫോഴ്‌സ് സേനാംഗങ്ങൾ അടക്കം തെരച്ചിൽ നടത്തിയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. കുറ്റ്യാടിയിലെ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ, പിന്നീട് പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വെളിച്ചക്കുറവും കനത്ത മഴയും ശക്തമായ അടിയൊഴുക്കും കുഞ്ഞിനായുള്ള തെരച്ചിലിന് വെല്ലുവിളി സൃഷ്‌ടിച്ചിരുന്നു. അപകടം സംഭവിച്ചു കഴിഞ്ഞ് മൂന്നു മണിക്കൂറിന് ശേഷമാണ് കുട്ടിയുടെ മൃതശരീരം ലഭിച്ചത്. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നാണ് പുഴയിൽ തെരച്ചിൽ നടത്തിയത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

വിഡി സതീശൻ ചെയ്തുകൊണ്ടിരിക്കുന്ന ലാർജർ കാപ്പിറ്റലിസ്റ്റ് അജണ്ട

| ശ്രീകാന്ത് പികെ വി.ഡി സതീശൻ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത്, അല്ലെങ്കിൽ അദ്ദേഹത്തെ ഏൽപ്പിച്ചവർ അദ്ദേഹത്തെ കൊണ്ട് ചെയ്യിക്കുന്നത് ഒരു ലാർജർ കാപ്പിറ്റലിസ്റ്റ് അജണ്ടയാണ്. ഒരു ഭാഗത്ത്...

Keep exploring...

മുഖ്യമന്ത്രി ‘ഉമ്മാക്കി’ കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി

വിലക്കയറ്റവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷ, പ്രതിപക്ഷ വാക്‌പ്പോര്. പ്രതിപക്ഷത്ത് നിന്ന് മുന്‍ ധനമന്ത്രി കൂടിയായ കെഎന്‍ ബാലഗോപാല്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം എന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ...

‘ധവളപത്രം പുറത്തിറക്കി’; കേരളത്തിൻ്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി, ട്രഷറിയില്‍ ബാക്കിയുള്ളത് കടമെടുത്ത പണം

കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിൻ്റെ വിവരങ്ങള്‍ പുറത്ത്. 5.07ലക്ഷം കോടി രൂപയാണ് കേരളത്തിൻ്റെ ആകെ കടബാധ്യതയെന്ന് ധവളപത്രത്തില്‍ പറയുന്നു. സംസ്ഥാനത്തിൻ്റെ വരുമാനത്തിൻ്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവക്കായാണ് ചെലവഴിക്കുന്നതെന്നും ധവളപത്രത്തില്‍...

Related Articles

വിഡി സതീശൻ ചെയ്തുകൊണ്ടിരിക്കുന്ന ലാർജർ കാപ്പിറ്റലിസ്റ്റ് അജണ്ട

| ശ്രീകാന്ത് പികെ വി.ഡി സതീശൻ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത്, അല്ലെങ്കിൽ അദ്ദേഹത്തെ ഏൽപ്പിച്ചവർ അദ്ദേഹത്തെ കൊണ്ട് ചെയ്യിക്കുന്നത് ഒരു...

ആനി രാജക്കും നേതാക്കള്‍ക്കും എതിരായ ആര്‍എസ്എസ് അക്രമം, പ്രതിഷേധത്തിന് ആഹ്വാനം

പരീക്ഷ തട്ടിപ്പില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന സിജെപി പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ജന്തര്‍ മന്ദറില്‍ എത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി...

ജന്തർ മന്തറിൽ പാറ്റ പാർട്ടി സംഘടിപ്പിച്ച ആറ് പേരെ അറസ്റ്റ് ചെയ്‌തു

ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷം തടയാൻ ശനിയാഴ്‌ച...

ഇന്ത്യയിലെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന ഒരു ഐടി എക്‌സിക്യൂട്ടീവ്

ഇൻഫോസിസ് സിഇഒ സലിൽ പരേഖിൻ്റെ ശമ്പളം കഴിഞ്ഞ സാമ്പത്തിക വർഷം 2.5 ശതമാനം വർധിച്ച് 82.6 കോടി രൂപയായി....

‘ത്യാഗത്തിന് പൂർണമായും തയ്യാറാണ്’, സിജെപിയുടെ അഭിജീത് ദിപ്കെ പ്രധാൻ

പരീക്ഷകളിലും റിക്രൂട്ട്‌മെന്റ് പരീക്ഷകളിലും ക്രമക്കേടുകൾ നടന്നുവെന്ന് ആരോപിച്ച് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പരിഹരിക്കുന്നതിന്...

‘കടലിനടിയിൽ നിധി’; ആൻഡമാനിൽ രണ്ടാമത്തെ പ്രകൃതി വാതക ശേഖരം ഓയിൽ ഇന്ത്യ കണ്ടെത്തി

പൊതുമേഖലയിലെ പ്രമുഖ എണ്ണ, വാതക കമ്പനിയായ ഓയിൽ ഇന്ത്യ ലിമിറ്റഡ് (OIL) ആൻഡമാൻ ഓഫ്‌ഷോർ മേഖലയിൽ മറ്റൊരു വലിയ...

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാം; കേരള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാമെന്നും ഇതിനായി വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്. കേന്ദ്ര നിബന്ധനകളിലെ...

‘വിഎസിൻ്റെ തുടര്‍ഭരണം അട്ടിമറിച്ചത് പിണറായി’; കെ.സുരേഷ് കുമാറിൻ്റെ പുസ്‌തകത്തില്‍ ആരോപണം

വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിൻ്റെ തുടര്‍ഭരണം പിണറായി വിജയന്‍ അട്ടിമറിച്ചെന്ന വെളിപ്പെടുത്തലുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ. സുരേഷ് കുമാര്‍....