മലനിരകളില്‍ പച്ചവിരിച്ച് കോടമഞ്ഞ് നുകര്‍ന്ന് കേരളത്തിന്റെ ഊട്ടി ‘റാണിപുരം’

ഇവിടെയുള്ള വിസ്തൃതമായ വനങ്ങള്‍ കര്‍ണാടകയിലെ കൂര്‍ഗ് മലനിരകളുമായി ലയിച്ചുകിടക്കുന്നു. ഊട്ടിയോട് ഏറെ സാദൃശ്യമുളള ഭൂപ്രകൃതിയാണിവിടം. അതുകൊണ്ടുതന്നെ നട്ടുച്ചക്കും മഞ്ഞും തണുപ്പും നിറഞ്ഞ കാലാവസ്ഥയാണുളളത്.

കോടമഞ്ഞ് പുതച്ച് കിടക്കുന്ന പുല്‍മേടുകളില്‍ കൂടി ഒരു യാത്ര പോയാലോ.പ്രകൃതിയെ അസ്വദിക്കാനും അനുഭവിക്കാനും പറ്റിയ ഇടം. അതാണ് കേരളത്തിന്റെ ഊട്ടി എന്ന് വിശേഷിപ്പിക്കുന്ന റാണിപുരം. പച്ചപ്പരവതാനി വിരിച്ച് കിടക്കുന്ന മലകളുടെ പറുദീസയാണ് ഇവിടം. മഞ്ഞ് പുതുച്ചുകിടക്കിന്ന പുല്‍മേടുകളും കുന്നിന്‍ ചെരുവുകളും മലനിരകളുമൊക്കെ മസ്സില്‍ കാണുമ്പോളെ എന്താ വൈബല്ലേ..

സമുദ്രനിരപ്പില്‍ നന്നും 1048 മീറ്റര്‍ ഉയരത്തിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. കാസര്‍ഗോഡ് കര്‍ണാടക ബോഡറുകളിലായി ഇവിടം പരന്നു കിടക്കുന്നു.കാഞ്ഞങ്ങാട് നിന്ന്‌ന് 45 കിലോമീറ്ററും കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയില്‍ നിന്നും 45 കിലോമീറ്ററും കര്‍ണാടകയിലെ സുള്ള്യയില്‍ നിന്നും 38 കിലോമീറ്ററെ റാണിപുരത്തേക്കൊളളു. ജില്ലയിലെ ഏറ്റവും ഉയരമുള്ള പ്രദേശമാണിത്. മാടത്തുമല എന്ന പേരിലാണ് ഈ പ്രദേശം മുമ്പ് അറിയപ്പെട്ടിരുന്നത്.

ഇവിടെയുള്ള വിസ്തൃതമായ വനങ്ങള്‍ കര്‍ണാടകയിലെ കൂര്‍ഗ് മലനിരകളുമായി ലയിച്ചുകിടക്കുന്നു. ഊട്ടിയോട് ഏറെ സാദൃശ്യമുളള ഭൂപ്രകൃതിയാണിവിടം. അതുകൊണ്ടുതന്നെ നട്ടുച്ചക്കും മഞ്ഞും തണുപ്പും നിറഞ്ഞ കാലാവസ്ഥയാണുളളത്.വീശി അടിക്കുന്ന കുളിര്‍ക്കാറ്റ് യാത്രക്ക്് ഉന്മേഷം പകരും.വ്യത്യസ്തമായ കാഴ്ചകളാണ് തുടക്കം മുതല്‍ കാത്തിരിക്കുന്നത്.

കാടും പുല്‍മേടും കുന്നും കയറ്റവും പാറക്കെട്ടുകളും നിറഞ്ഞ, എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു കംപ്ലീറ്റ് ട്രക്കിങ് പാക്കേജാണ് റാണിപുരത്തിന്റെ പ്രത്യേകത.യാത്രയില്‍ ആദ്യം കടന്നു പോകുന്നത് മരങ്ങള്‍ തിങ്ങിനിറഞ്ഞ കാടിനുള്ളിലെ വഴിയിലൂടെയാണ്. കാട്ടരുവികളും അവിടെയുണ്ട്. മലകയറുവാനായി രണ്ട് പാതകള്‍ വനങ്ങള്‍ക്കിടയിലൂടെ ഉണ്ട്. വളര്‍ന്നു നില്‍ക്കുന്ന പുല്ലിന്റെ നടുവിലൂടെയാണ് യാത്ര.

ഈ കാട്ടുവഴികളിലെ പ്രകൃതിസൗന്ദര്യം എത്ര കണ്ടാലും മതിവരില്ല. ഇവിടേക്ക് ട്രക്കിംഗ് സൗകര്യവുമുണ്ട്. 2.5 കിലോമീറ്ററാണ് മുകളിലേക്ക് വണ്‍ സൈഡ് ട്രെക്കിംഗ്. ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ള പുല്‍മേടുകളില്‍ നിറയെ ചെറുനാരങ്ങകള്‍ ഉള്ളതിനാല്‍ ഇവിടുത്തെ കാറ്റിന് ഔഷധഗുണമുണ്ടെന്ന് പറയപ്പെടുന്നു. കാട്ടാനകള്‍ മേയാന്‍ ഇറങ്ങുന്നയിടംകൂടി ആണ്. വിവിധ ഇനം പക്ഷികളെ അവിടെ കാണാന്‍ കഴിയും. പുമ്പാറ്റകളും ഒക്കെ കുന്നിന്‍ ചെരുവിലൂടെ പാറിപ്പറന്നു നടക്കുന്നു. കാടുകയറി മുന്നോട്ട് പോകുന്നത് പുല്‍മേട്ടിലേക്കാണ്.

ചെറിയൊരു കുന്നുകയറിയാല്‍ പിന്നെ ചെറിയൊരു ഇറക്കം. അവിടുന്ന് വീണ്ടും മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഇടത്തുകൂടെ , കോടമഞ്ഞില്‍ പൊതിഞ്ഞ യാത്ര. ഇടയ്ക്ക് ചെറിയ കയറ്റങ്ങളും പാറക്കൂട്ടങ്ങളുമെല്ലാം കാണാം. അവിടുന്ന് വീണ്ടും പുല്‍മേടുകളിലേക്കെത്തും. തുടര്‍ന്ന് ഇവിടുത്തെ പാറക്കെട്ടുകള്‍ക്കു മുകളിലുള്ള വ്യൂ പോയിന്റിലേക്ക് നടന്നു കയറാം. കുന്നിന്റെ വ്യൂപോയിന്റില്‍ എത്തിയാല്‍ മാത്രമേ ആ സൗന്ദര്യം പൂര്‍ണ്ണമായി ആസ്വദിക്കാന്‍ കഴിയു.

സഹ്യപര്‍വ്വത നിരകള്‍ പോലെ പരന്നുകിടക്കുന്ന മലനിരകളും കൂര്‍ഗിന്‍ കുന്നിൻ ചെരുവുകളുമൊക്കെ മുകളിലെത്തിയാല്‍ കാണുന്ന കാഴിചകളാണ്. പനത്തടിയില്‍ നിന്നും മുകളിലേക്ക് കയറുമ്പോള്‍ കോടമഞ്ഞും മഴയും എപ്പോള്‍ വേണെമെങ്കിലും പ്രതീക്ഷിക്കാം. റാണിപുരം കുന്നുകള്‍ക്കു താഴെയെത്താറാകുമ്പോളേക്കും പ്രത്യേകതരത്തില്‍, തണുപ്പു നിറഞ്ഞ കാറ്റും മഞ്ഞും വീശിയടിക്കുന്നുണ്ടാകും.ചുറ്റിലും നിറഞ്ഞു നില്‍ക്കുന്ന കോടമഞ്ഞില്‍ കാഴ്ചകളാസ്വദിച്ച് വന്നവഴിയേ മടങ്ങാം. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് ഇവിടുത്തെ സീസണ്‍.

ഒരു ദിവസം താമസിച്ച് മുഴുവന്‍ കാഴ്ചകളും ആസ്വദിച്ച് പോകണമെന്നാണെങ്കില്‍ കെടിഡിസിയുടെ റിസോര്‍ട്ടും മറ്റു സ്വകാര്യ റിസോര്‍ട്ടുകളും ലഭ്യമാണ്. ഹോംസ്‌റ്റേകളും ഇവിടെ ഉണ്ട്. റാണിപുരം കണ്ട്, കര്‍ണ്ണാടകയിലേക്ക് കയറി കുടകും തലക്കാവേരിയും മടിക്കേരിയും ഒക്കെ കാണാം, കുശാല്‍നഗര്‍, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇവിടുന്ന് എളുപ്പത്തിലെത്താം.രാവിലെ 8 മുതല്‍ വൈകുന്നേരം 3.00 മണി വരെയാണ് റാണിപുരം ട്രക്കിങ്ങിനുള്ള പ്രവേശന സമയം. അതിനുള്ളില്‍ ടിക്കറ്റ് എടുത്ത് മുകളിലേക്ക് കയറിയിരിക്കണം.

അഞ്ച് മണിയോടെ മലമുകളില്‍ നിന്നൂം താഴേക്കിറങ്ങുവാന്‍ നിര്‍ദ്ദേശം ലഭിക്കും. അപ്പോള്‍ എവിടെ എത്തിയാലും താഴേക്ക് മടങ്ങണം. ഏകദേശം രണ്ടോ മൂന്നോ മണിക്കൂര്‍ വേണം റാണിപുരം കയറി താഴേക്കിറങ്ങുവാന്‍. ആവശ്യത്തിന് ഭക്ഷണവും വെള്ളവും കൈയ്യില്‍ കരുതണം. റാണിപുരത്തെത്താന്‍, കാഞ്ഞങ്ങാട് നിന്ന് ഒരു ബസില്‍ കയറി പനത്തടിയില്‍ ഇറങ്ങാം, അവിടെ ജീപ്പുകള്‍ വാടകയ്ക്കെടുക്കാം അല്ലെങ്കില്‍ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാം.മുതിര്‍ന്നവര്‍ക്ക് പ്രവേശന ഫീസ് 50 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കർണാടകയിൽ ട്രക്കിങ്ങിന് ഇനി കടുപ്പമേറിയ നിയമങ്ങൾ; ഗൈഡും ഓൺലൈൻ രജിസ്ട്രേഷനും നിർബന്ധം

സാഹസിക മലകയറ്റത്തിന് എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കർണാടക വനംവകുപ്പ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ (SOP) പ്രഖ്യാപിച്ചു. ട്രക്കിങ് കേന്ദ്രങ്ങളിൽ ആളുകളെ കാണാതാവുന്നതും അപകടങ്ങൾ സംഭവിക്കുന്നതും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. അടുത്തിടെ കുടകിലെ തടിയൻഡമോൾ മലമുകളിൽ ട്രക്കിങ്ങിനിടെ വഴിതെറ്റി മൂന്ന് രാത്രിയും രണ്ട് പകലും കാട്ടിൽ ഒറ്റപ്പെട്ടുപോയ നാദാപുരം സ്വദേശിനി ജി.എസ്. ശരണ്യയെ രക്ഷപ്പെടുത്തിയ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...